Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവ് ബലാത്സംഗം:...

ഉന്നാവ് ബലാത്സംഗം: ഇരയുടെ പിതാവിനെ െകാലപ്പെടുത്തിയതിൽ കുറ്റാരോപിതനായ ബി.ജെ.പി നേതാവ് സ്ഥാനാർഥിയായി പത്രിക നൽകി

text_fields
bookmark_border
ഉന്നാവ് ബലാത്സംഗം: ഇരയുടെ പിതാവിനെ െകാലപ്പെടുത്തിയതിൽ കുറ്റാരോപിതനായ ബി.ജെ.പി നേതാവ് സ്ഥാനാർഥിയായി പത്രിക നൽകി
cancel
camera_alt

ഉന്നാവ് വേസ് മുഖ്യപ്രതി കുൽദീപ് സിങ് സെംഗാർ

ലഖ്നോ: രാജ്യത്തെ നടുക്കിയ ഉന്നാവ് പീഡനക്കേസിലെ ഇരയുടെ പിതാവിനെ െകാലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബി.ജെ.പി നേതാവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പത്രിക നൽകി. കേസിലെ മുഖ്യപ്രതിയും ബി.ജെ.പി എം.എൽ.എയുമായിരുന്ന കുൽദീപ് സിങ് സെംഗാറിന്‍റെ അടുത്ത സഹായി അരുൺ സിങ്ങാണ് പത്രിക നൽകിയത്. ഉന്നാവിലെ ബി.ജെ.പി എം.പി സാക്ഷി മഹാരാജിനൊപ്പമാണ് ഇയാൾ പത്രിക സമർപ്പിക്കാനെത്തിയത്.

അതേസമയം, അരുൺസിങ്ങിനെ സ്ഥാനാർഥിയാക്കാൻ നേരത്തെ പാർട്ടി തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് റദ്ദാക്കിയിരുന്നുവെന്ന് ബിജെപി ഉന്നാവ് ജില്ലാ പ്രസിഡന്‍റ് രാജ് കിഷോർ റാവത്ത് പറഞ്ഞു. വ്യാഴാഴ്ചയാണ് അരുൺ സിങ് മത്സരിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചത്. എന്നാൽ, ബിജെപിയുടെ മുതിർന്ന നേതാവും എം.പിയുമായ സാക്ഷി മഹാരാജ് അരുണിനൊപ്പമാണ്. സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന പ്രഖ്യാപനം പുറത്തുവന്ന് രണ്ടാം ദിവസമാണ് അരുൺ പത്രിക നൽകാൻ സാക്ഷി മഹാരാജിന്‍റെ കൂടെ വന്നത്. തന്‍റെ പിതാവിനെ കൊലപ്പെടുത്തിയതിൽ അരുൺ സിങ്ങുമുണ്ടായിരുന്നുവെന്ന് പീഡനത്തിനിരയായ യുവതി പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ പാർട്ടി മത്സരത്തിൽനിന്ന് പിൻവലിച്ചത്. ശകുൻ സിങ്ങാണ് അരുണിന് പകരം ബി.ജെ.പി ടിക്കറ്റിൽ ഔേുദ്യാഗിക സ്ഥാനാർഥി. അരുൺ സിങ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെങ്കിൽ അത് അദ്ദേഹത്തിന്‍റെ ഇഷ്ടമാണെന്നും പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും രാജ് കിഷോർ റാവത്ത് പറഞ്ഞു.

ജൂലൈ മൂന്നിന് നടക്കുന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായിരുന്നു ശനിയാഴ്ച. അതേസമയം, ബിജെപി പ്രവർത്തകരുടെ പിന്തുണ തനിക്കാെൺന്ന് ശകുൻ സിംഗ് അവകാശപ്പെട്ടു. എന്നാൽ, അരുൺ സിങ്ങിന്‍റെ പത്രിക സമർപ്പണത്തിന് സാക്ഷി മഹാരാജ് എം.പി പങ്കെടുത്തത് എങ്ങിനെ ന്യായീകരിക്കുമെന്നനറിയാതെ കുഴങ്ങിയിരിക്കുകയാണ് നേതൃത്വം.

നേരത്തെ, മുഖ്യപ്രതി കുൽദീപ് സിങ് സെംഗാറിന്‍റെ ഭാര്യ സംഗീത ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഉന്നാവ് ജില്ലാ പഞ്ചായത്ത് ചെയർപേഴ്സണായ സംഗീതയെ ഫതഹ്പൂർ ചൗറാസിയിലെ മൂന്നാം വാർഡിലാണ് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, വ്യാപക വിമർശനമുയർന്നതോടെ ഈ തീരുമാനം പിനവലിച്ചു. ഇവരുടെ ഭർത്താവും പീഡന കേസ് പ്രതിയുമായ കുൽദീപ് സിങ് സെംഗാർ നേരത്തെ ബി.ജെ.പി എം.എൽ.എ ആയിരുന്നു. കേസിൽ കുടുങ്ങി ജയിലിലായതിന് പാർട്ടി മാറ്റിനിർത്തി ഒന്നര വർഷമാകുേമ്പാഴാണ് ഭാര്യ സംഗീത സെംഗാർ അതേ പാർട്ടിയുടെ ടിക്കറ്റിൽ അങ്കത്തിനിറക്കാൻ പാർട്ടി തുനിഞ്ഞത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് ആദ്യം ആജീവനാന്തം ജയിലിലായ സെംഗാറിന് പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ 2020ൽ 10 വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. 10 ലക്ഷം നഷ്ടപരിഹാരവും വിധിച്ചു. കുറ്റക്കാരനെന്നു തെളിഞ്ഞ് കുൽദീപിന് യു.പി നിയമസംഭയിൽ അയോഗ്യതയും വന്നു.

ഇപ്പോഴും സെംഗാർ കുടുംബത്തിന് ഉന്നാവിൽ വൻ സ്വാധീനമാണുള്ളത്. പാർട്ടി സംസ്ഥാന നേതൃത്വമടക്കം സംഗീതയുടെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയിരുന്നു. ഒടുവിൽ അവസാന നിമിഷമാണ് പിൻവലിച്ചത്. അറസ്റ്റിലായി ജയിലിലാണെങ്കിലും ബി.ജെ.പി നേതൃത്വം സെംഗാറിനെ കൈയൊഴിഞ്ഞിട്ടില്ല. നേരെത്ത ബി.ജെ.പി എം.പി സാക്ഷി മഹാരാജ് സെംഗാറിനെ ജയിലിലെത്തി കണ്ടിരുന്നു. ഉത്തർപ്രദേശ് മന്ത്രി രാഘവേന്ദ്ര പ്രതാപ് സിങ്ങിന്റെ ബന്ധുവാണ് അരുൺ സിംഗ്. ഉന്നാവ് ഔറസ് വാർഡിലെ ജില്ലാ പഞ്ചായത്ത് അംഗമാണിയാൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unnaoUnnao RapeBJPKuldeep SengarrapeArun Singh
News Summary - Uttar Pradesh BJP drops rape convict MLA Kuldeep Sengar's kin as candidate for panchayat chief polls
Next Story