Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോംസ്റ്റേയിൽ യു.എസ്...

ഹോംസ്റ്റേയിൽ യു.എസ് വനിത പീഡിപ്പിക്കപ്പെട്ട കേസ്; ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ഉടമ

text_fields
bookmark_border
ഹോംസ്റ്റേയിൽ യു.എസ് വനിത പീഡിപ്പിക്കപ്പെട്ട കേസ്; ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ഉടമ
cancel

കർണാടക: കുടകിലുള്ള ഹോംസ്റ്റേയിൽ വെച്ച് അമേരിക്കൻ സ്വദേശിയായ യുവതി പീഡിപ്പിക്കപ്പെട്ട കേസിൽ പുതിയ നിയമപോരാട്ടങ്ങൾ ആരംഭിച്ചിരിക്കുകയാണ്. യുവതിയെ പീഡിപ്പിച്ച ജീവനക്കാരനെ സഹായിച്ചു എന്നും, പൊലീസിൽ വിവരമറിയിക്കാതെ മൊബൈൽ വൈഫൈ വിച്ഛേദിച്ച് യുവതിയെ തടയാൻ ശ്രമിച്ചു എന്നും ആരോപിച്ചാണ് ഹോംസ്റ്റേ ഉടമയായ പാലകണ്ട വിശാൽ പൊന്നപ്പയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഈ അറസ്റ്റിന്റെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ട് പൊന്നപ്പ ഇപ്പോൾ കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ച കഥയും യുവതിയുടെ ഫോൺ രേഖകളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടെന്നാണ് ഇ‍യാളുടെ പ്രധാന വാദം.

അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ഏപ്രിൽ 12-നാണ് 33 വയസ്സുകാരിയായ അമേരിക്കൻ യുവതി ഹോംസ്റ്റേയിൽ വെച്ച് പീഡനത്തിനിരയായത്. യുവതിക്ക് മയക്കുമരുന്ന് നൽകിയ ശേഷം വ്രജേഷ് കുമാർ എന്ന ജീവനക്കാരൻ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇതിന് പിന്നാലെ, സംഭവം അധികാരികളിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഏപ്രിൽ 19-ന് ഉടമയായ പൊന്നപ്പയെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് മെയ് 2-നാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്.

ഹോംസ്റ്റേ ഉടമ സമർപ്പിച്ച ഹരജിയിലെ വിവരങ്ങൾ അനുസരിച്ച്, സംഭവം നടന്നുവെന്ന് പറയുന്ന ദിവസം യുവതിയും താനും തമ്മിൽ വാട്സാപ്പിൽ സംസാരിച്ചിരുന്നു എന്നാണ് പൊന്നപ്പ അവകാശപ്പെടുന്നത്. അതിനുപുറമെ, അന്ന് വൈകുന്നേരം യുവതി രണ്ട് ഫോൺ കോളുകൾ വിളിച്ചിരുന്നതായും, തൊട്ടടുത്ത ദിവസം രാവിലെ ഏഴ് പേർക്ക് യുവതി അയച്ച നീളമേറിയ ഇമെയിലിൽ ഒരിടത്ത് പോലും പീഡനത്തെക്കുറിച്ചോ ലൈംഗിക അതിക്രമത്തെക്കുറിച്ചോ പരാമർശിച്ചിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് തനിക്കെതിരെ 'പൊതുവായ ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യം' ചുമത്തിയിരിക്കുന്നതെന്നും, പീഡനക്കേസ് പൂർണ്ണമായും ജീവനക്കാരനെതിരെ മാത്രമുള്ളതാണെന്നും ഉടമ വാദിക്കുന്നു.

ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന് വൻ വീഴ്ച സംഭവിച്ചതായും ഹരജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഹോംസ്റ്റേയിലെ വൈഫൈ ലോഗുകൾ, റൂട്ടർ വിവരങ്ങൾ, കോൾ ഡീറ്റെയിൽസ്, ലൊക്കേഷൻ വിവരങ്ങൾ എന്നിവയൊന്നും കൃത്യമായി പരിശോധിക്കാൻ അന്വേഷണസംഘം തയാറായിട്ടില്ല. ഈ ഡിജിറ്റൽ വിവരങ്ങൾ വീണ്ടെടുക്കാൻ സാധിക്കുമെന്ന് പൊലീസ് സമ്മതിക്കുന്നുണ്ടെങ്കിലും അത് ശേഖരിക്കാൻ അവർ മുതിർന്നിട്ടില്ല. കൂടാതെ, പ്രധാനപ്പെട്ട സാക്ഷിവിസ്താരങ്ങളും ശാസ്ത്രീയ തെളിവെടുപ്പുകളും പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ തിരക്കുപിടിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പൊന്നപ്പ ആരോപിക്കുന്നു.

തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫോറൻസിക് പരിശോധനകളും ഡിജിറ്റൽ തെളിവുകളുടെ വിശകലനവും പുരോഗമിക്കുകയാണെന്നും, കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വളരെ വിശദമായി തന്നെ പരിശോധിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഉടമ സമർപ്പിച്ച ഹരജിയിൽ തങ്ങളുടെ കൃത്യമായ റിപ്പോർട്ട് ഉടൻ തന്നെ കോടതി മുൻപാകെ സമർപ്പിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം, കേസിന്റെ അന്വേഷണ പുരോഗതിയും രേഖകളും കൃത്യമായി പരിശോധിച്ച ശേഷമേ എന്തെങ്കിലും ആശ്വാസം നൽകാനാകൂ എന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ക്രിമിനൽ നടപടികൾ തൽക്കാലം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakarapedUS womanIndiaHomestayCrime
News Summary - US woman raped in homestay case; Owner says police failed to collect digital evidence
Next Story