Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒട്ടും കൂസാതെ ഉൗർമിള

ഒട്ടും കൂസാതെ ഉൗർമിള

text_fields
bookmark_border
Urmila Matondkar
cancel

മുംബൈ: ഒരു വ്യക്തിക്കുമെതിരല്ല, വെറുപ്പി‍െൻറ രാഷ്ട്രീയത്തിനെതിരെയാണ് തെൻറ പോരാ ട്ടമെന്ന് കോൺഗ്രസ് നിറമണിഞ്ഞ ബോളിവുഡി‍െൻറ ‘രംഗീല’ ഉൗർമിള മാതോംഡ്കർ. അതേസ മയം, കോൺഗ്രസുകാരോടല്ല നാടി‍െൻറ ക്ഷേമത്തിന് തടസ്സമാകുന്ന കോൺഗ്രസ് പ്രത്യയശാ സ്ത്രത്തിന് എതിരെയാണ് തെൻറ മത്സരമെന്ന് ബി.ജെ.പിയുടെ ഗോപാൽ ഷെട്ടിയും പറയുന്ന ു. എസ്.എ. ഡാെങ്കയും വി.കെ. കൃഷ്ണ മേനോനും മൃണാൾ ഗോറെയും പ്രതിനിധാനം ചെയ്ത മുംബൈ നോർ ത്തിലാണ് ഇൗ ‘പ്രത്യയശാസ്ത്ര’ പോരാട്ടം നടക്കുന്നത്.

രാഷ്ട്രീയത്തിൽ ഇരുത്തം വന്ന തനിക്ക് ബോളിവുഡി‍െൻറ ഗ്ലാമറുമായി എത്തിയ ഉൗർമിള ഇരയല്ലെന്ന് ഗോപാൽ ഷെട്ടി തുറന്നടിക്കുന്നു. എന്നാൽ, മണ്ഡലത്തെ ചുറ്റിപ്പറ്റി, വികസനം, പാർപ്പിടം, ശുദ്ധജലം, ഗാതഗതക്കുരുക്ക് തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ മാത്രം ഉന്നയിച്ചാണ് ഉൗർമിളയുടെ പ്രചാരണം. കഴിഞ്ഞ തവണ 4.46 ലക്ഷം ഭൂരിപക്ഷത്തിൽ ജയിച്ച ഗോപാൽ ഷെട്ടിയെ വീഴ്ത്തുക ഒട്ടും എളുപ്പമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഉൗർമിളയുടെ രംഗപ്രവേശം.

മണ്ഡലത്തിലെ ആറു നിയമസഭ മണ്ഡലങ്ങളിൽ അഞ്ച് എം.എൽ.എമാരും നഗരസഭയിൽ 43ൽ 38 കോർപറേറ്റർമാരുമുള്ള ബി.ജെ.പിയോട് മുട്ടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ്, കഴിഞ്ഞ തവണ ഷെട്ടിയോട് തോറ്റ സഞ്ജയ് നിരുപം ഒഴുഞ്ഞുമാറിയത്. മത്സരിക്കാൻ ആരുമില്ലാതായതോടെ 2004ലെ തന്ത്രം ഒന്നുകൂടി പയറ്റുകയാണ് കോൺഗ്രസ്. 89 മുതൽ 99 വരെ തുടർച്ചയായി താമരവിരിയിച്ച രാം നായികിനെ പൂട്ടാൻ അന്ന് നടൻ ഗോവിന്ദയെ ഇറക്കുകയായിരുന്നു കോൺഗ്രസ്. അത് വിജയിച്ചു. 2009ൽ തീപ്പൊരി നേതാവായ നിരുപമിലൂടെ രാം നായികിനെ വീണ്ടും തോൽപിച്ച് നിലനിർത്തിയ സീറ്റാണ് കഴിഞ്ഞതവണ കൈവിട്ടുപോയത്.

ഉൗർമിളയുടെ കോൺഗ്രസ് പ്രവേശനവും സ്ഥാനാർഥിത്വവും അപ്രതീക്ഷിതമായിരുന്നു. എന്നാൽ, മത്സരത്തിനിറങ്ങിയ താൻ േനരിട്ട അപമാനം ചില്ലറയല്ലെന്ന് അവർ പറയുന്നു. മുസ്ലിമിനെ വിവാഹം ചെയ്തതി‍െൻറ പേരിൽ കുടുംബം വ്യക്തിഹത്യക്ക് വിധേയയായി. എന്നാൽ, വിട്ടുകൊടുക്കാൻ അവർ തയാറായില്ല. ഒാരോ പ്രചാരണവേദി കഴിയുമ്പോഴും ലക്ഷണമൊത്ത നേതാവായി അവർ വളരുന്ന കാഴ്ച. പിന്നാലെ നടന്ന് മോദി മോദി എന്നു വിളിച്ച് പ്രചാരണം അലങ്കോലമാക്കുന്ന ‘ഗുണ്ടകളെ’ ചുട്ടമറുപടി നൽകി ഉൗർമിള ഒാടിച്ചു. മറാത്തിയെന്ന ഘടകം ഉൗർമിളക്ക് ഗുണമായുണ്ട്.

വൻ വാണിജ്യ സ്ഥാപനങ്ങൾക്കും വൻകിട പാർപ്പിട സൗകര്യങ്ങൾക്കും ഒപ്പം വളരുന്ന ചേരി പ്രദേശങ്ങളുമുള്ള മേഖലയാണ് മുംബൈ നോർത്ത്. ശുദ്ധജലം, ചേരി പുനരധിവാസം, റോഡ്, റെയിൽ വികസനം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിലൂന്നിയാണ് ഉൗർമിളയുടെയും ഷെട്ടിയുടെയും പ്രചാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUrmila MatondkarLok Sabha Electon 2019
News Summary - Urmila Matondkar - India News
Next Story