Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
urban-area.jpg
cancel

ന്യൂഡൽഹി: കോവിഡ് 19 വ്യാപനം തടയാൻ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടുകയും വാഹനങ്ങള്‍ നിരത്തൊഴിയുകയും ചെയ്തതോടെ ജീവശ ്വാസം തിരിച്ചുകിട്ടിയിരിക്കുകയാണ് പ്രകൃതിക്ക്. തെളിഞ്ഞ മാനവും ശുദ്ധവായുവും തെളിന ീരും ഒരു ദശകത്തിന് ശേഷം നഗരങ്ങളില്‍ തിരിച്ചെത്തി. അന്തരീക്ഷ മലിനീകരണത്തില്‍ വീര് ‍പ്പുമുട്ടിയ ഡല്‍ഹി ഉള്‍പ്പെടെ 88 നഗരങ്ങളിലാണ് വായു മലിനീകരണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശുദ്ധ വായുവിനായി മാസങ്ങള്‍ക്ക് മുമ്പ് ഓക്‌സിജന്‍ പാര്‍ലര്‍ സ്ഥാപിച്ച ഡല്‍ഹിയില്‍ വെള്ളിയാഴ്ച അന്തരീക്ഷ വായുനിലവാര സൂചിക(എ.ക്യു.ഐ) 114 എന്ന ഭേദപ്പെട്ട അവസ്ഥയാണ് രേഖപ്പെടുത്തിയത്. ജനുവരിയില്‍ 400നു മുകളില്‍ എ.ക്യു.ഐ എത്തി ഗുരുതരാവസ്ഥ രേഖപ്പെടുത്തിയിരുന്നു. ശ്വാസകോശത്തെ ഗുരുതമായി ബാധിക്കുന്ന പി.എം 2.5, പി.എം 10 എന്നിവയും ഭേദപ്പെട്ട നിലയിലാണുള്ളത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിെൻറ കണക്കുകള്‍ പ്രകാരം അസമിലെ ഗുവാഹതിയിലും ഉത്തര്‍പ്രദേശിെല ബുലന്ദ്ശഹറിലും മാത്രമാണ് മോശം സ്ഥിതി തുടരുന്നത്.

ഉത്തരേന്ത്യയിലെ വന്‍നഗരങ്ങളുടെ മാലിന്യം പേറി ഒഴുകുന്ന യമുന നദിക്കും ലോക്ഡൗണ്‍ ആശ്വാസം നൽകി. തെളിഞ്ഞൊഴുകുകയാണ് ഇപ്പോള്‍ യമുന. കൂട്ടിന് ‘സൈബീരിയന്‍ സീഗള്‍’ പോലുള്ള ദേശാടന പക്ഷികളും യമുന നദിക്കരയില്‍ വിരുന്നെത്തിയിട്ടുണ്ട്. വേനല്‍ മഴ ലഭിച്ചതിനാല്‍ ജലനിരപ്പ് ഉയര്‍ന്നത് വഴി യമുനയുടെ മുൻപ്രതാപം വീണ്ടും കാണാന്‍ പഴമക്കാര്‍ക്ക് ഒരിക്കല്‍ കൂടി സാധിച്ചു. യമുനയിലെ മലിനീകരണം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് ഡല്‍ഹി ജലബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാഘവ് ചദ്ദ പറഞ്ഞു.

മാനം തെളിഞ്ഞതോടെ പഞ്ചാബിലെ ജലന്ധറിൽ നിന്ന് 213 കി.മീ അകലെയുള്ള ഹിമാചലിലെ മഞ്ഞുപുതച്ച ധൗലാധര്‍ മലനിരകള്‍ കാണാന്‍ സാധിച്ചതിെൻറ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു ദശകത്തിന് മുമ്പുള്ള പുലര്‍കാല കാഴ്ചയിലേക്കാണ് ലോക്ഡൗണ്‍ കാലം ജലന്ധറിനെ വീണ്ടും എത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscity air quality
News Summary - urban air quality get better -india news
Next Story