Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽനിന്ന്...

യു.പിയിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ

text_fields
bookmark_border
യു.പിയിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിൽ അരങ്ങേറുന്നത് െഞട്ടിക്കുന്ന അതിക്രമങ്ങളാണെന്ന് ‘പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികക്കുമെതിരായ സമരസഖ്യ’ത്തിെൻറ നേതാക്കൾ വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. മാധ്യമങ്ങൾ വസ്തുതകൾ മറച്ചുെവക്കുകയാണ്. അതിക്രമങ്ങൾ അരങ്ങേറിയ യു.പിയിലെ വിവിധ പട്ടണങ്ങളിേലക്ക് സഖ്യം അയച്ച വസ്തുതാന്വേഷണ സംഘങ്ങൾ അവരുടെ കരളലിയിക്കുന്ന അനുഭവങ്ങൾ ന്യൂഡൽഹി പ്രസ് ക്ലബിൽ വിവരിച്ചു.

പ്രക്ഷോഭങ്ങളിലെ അക്രമങ്ങൾ പൊലീസും അവരുടെ കൂടെയുള്ള സംഘവും ചേർന്ന് ആസൂത്രിതമായി സൃഷ്ടിച്ചെടുത്തതിെൻറ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സഖ്യം ചെയർമാനും ‘സൗത്ത് ഏഷ്യ ഹൂമൻ റൈറ്റ്സ് ഡോക്യുമെേൻറഷൻ സെൻറർ’ ഡയറക്ടറുമായ രവിനായർ വ്യക്തമാക്കി. ഇതിനായി നിയമ-സാമ്പത്തിക സഹായം ഗ്രാമങ്ങളിൽ വരെ എത്തിക്കാൻ സംഘടനകൾ യോജിച്ചുപ്രവർത്തിക്കും. സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും മുൻ ജഡ്ജിമാരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. പൊലീസ് കൊലപ്പെടുത്തിയവരിലേറെയും കർഷകരാണ്. അവർക്കുള്ള സഹായങ്ങൾ സമരസഖ്യം ഏറ്റെടുത്തിട്ടുണ്ടെന്നും രവി നായർ പറഞ്ഞു.

യു.പിയിൽ മാത്രം 27 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗികമായി കിട്ടിയ കണക്കെന്ന് ലഖ്നോവിലും പരിസരങ്ങളിലും അന്വേഷണം നടത്തിയ സംഘാംഗവും മനുഷ്യാവകാശപ്രവർത്തകനുമായ അമാനുല്ല ഖാൻ പറഞ്ഞു. 800 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. യു.പിയിലെ ഏതാെണ്ടല്ലാ പട്ടണങ്ങളിലും പൊലീസ് അഴിഞ്ഞാടി. 300 മുതൽ 500 വരെ ആളുകളെ ഒാരോ പട്ടണങ്ങളിലും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു.പി മുൻ പൊലീസ് മേധാവി എസ്.ആർ. ധാരാപുരി, മനുഷ്യാവകാശ പ്രവർത്തകരായ അഡ്വ. ശുെഎബ്, സദഫ് എന്നിവരെയെല്ലാം അറസ്റ്റ് ചെയ്ത് അതിക്രൂരമായ മർദനങ്ങൾക്കിരയാക്കി.
പല സംഭവങ്ങളിലും പ്രക്ഷോഭം കഴിഞ്ഞ് വീടുകളിലെത്തിയവരെ അവിടെവെച്ച് വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് മറ്റൊരു വസ്തുതാന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ ജംഇയ്യതുൽ ഉലമായേ ഹിന്ദ് (മഹ്മൂദ് മദനി വിഭാഗം) സെക്രട്ടറി മൗലാന ഹകീമുദീൻ ഖാസ്മി പറഞ്ഞു. ഡൽഹിയിലേതുപോലെ പൊലീസുതന്നെ തീവെക്കുന്നതിെൻറ വിഡിയോകളും ലഭിച്ചിട്ടുണ്ട്. എല്ലാ നഗരങ്ങളിലും നിയമസെൽ ഉണ്ടാക്കാനാണ് തീരുമാനമെന്നും ഖാസ്മി പറഞ്ഞു.

മുസ്ലിം മേഖലകളിൽ കാണുന്നവരെയെല്ലാം പിടികൂടുകയോ കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കുകയോ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുകയോ ചെയ്യുകയാണെന്ന് മറ്റൊരു സംഘത്തിെൻറ പ്രതിനിധിയും ജമാഅത്തെ ഇസ്ലാമി സെക്രട്ടറിയുമായ മലിക് മുഅ്തസിം ഖാൻ പറഞ്ഞു.

ഇമാമുമാരെ കണ്ട് പൗരത്വ ഭേദഗതി നിയമം മുസ്ലിംകൾക്ക് എതിരല്ലെന്നും ആരും പ്രക്ഷോഭത്തിന് ഇറങ്ങരുതെന്നും പള്ളികളിൽനിന്ന് വിളിച്ചുപറയാൻ ഭീഷണിപ്പെടുത്തി. സഖ്യത്തിെൻറ കോ കൺവീനർ മുജ്തബ ഫാറൂഖ്, ഡൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ്, മാധ്യമപ്രവർത്തകൻ അനിൽ ചമഡിയ, വെൽഫെയർ പാർട്ടി അഖിലേന്ത്യ അധ്യക്ഷൻ എസ്.ക്യു.ആർ. ഇല്യാസ് എന്നിവരും വാർത്തസമ്മേളനത്തിൽ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Amendment ActCAA protestUttar Pradesh
News Summary - UP's Shocking News NRC CAA-India News
Next Story