കാവിനിറമണിഞ്ഞ് യു.പിയിൽ കക്കൂസുകളും
text_fieldsലക്നോ: യു.പി മുഖ്യമന്ത്രിയുടെ കാവിപ്രേമത്തിെൻറ പ്രത്യക്ഷ അടയാളങ്ങളുടെ നിര നീളുകയാണ്. സംസ്ഥാനത്തെ ഹജ്ജ് ഹൗസിനും ബസുകൾക്കുംമേൽ യോഗി ആദിത്യനാഥ് കാവിനിറം ചാർത്തിയത് വാർത്തകളിൽ നിന്നറിഞ്ഞ യു.പിയിലെ ഗ്രാമവാസികൾ അതിേപ്പാൾ പരീക്ഷിക്കുന്നത് കക്കൂസുകളുടെ പുറംചുവരുകളിലാണ്. സ്വച്ഛ് ഭാരത് പദ്ധതിവഴി സർക്കാർ ഗ്രാമങ്ങളിൽ നിർമിച്ചുകൊടുത്ത ശൗചാലയങ്ങളാണ് ഇവർ കാവിവത്കരിച്ചത്.
ഇതുവഴി യോഗിയെ പ്രീതിപ്പെടുത്താനാവുമെന്നും അേദ്ദഹം കൂടുതൽ വികസനപ്രവർത്തനങ്ങൾക്ക് തുനിയുമെന്നുമാണ് ഇറ്റാവയിലെ അമൃത്പൂർ ഗ്രാമവാസികൾ കരുതുന്നത്. ഇവിടെയുള്ള 350 ശൗചാലയങ്ങളിൽ 100 എണ്ണത്തിനും കാവിപൂശി. യു.പി നിയമസഭ മന്ദിരത്തിനടുത്തുള്ള ഹജ്ജ് ഹൗസിന് കാവി നിറം നൽകിയത് നേരേത്ത വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഒാഫിസ് സ്ഥിതിചെയ്യുന്ന സെക്രേട്ടറിയറ്റിന് ഇൗ നിറം നൽകിയാണ് യോഗി തെൻറ കാവിപ്രേമത്തെ ആദ്യമായി ‘ഒൗദ്യോഗിക’വത്കരിച്ചത്. പിന്നീടായിരുന്നു ബസുകളുടെ നിറംമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.