യുപിയിലെ തൊഴിലാളികൾക്ക് മതകേന്ദ്രങ്ങളിലേക്ക് സൗജന്യ തീർഥാടനം; പദ്ധതിയുമായി യോഗി സർക്കാർ
text_fieldsലഖ്നൗ: ഉത്തര്‍പ്രദേശിലെ വിവിധ സംരംഭങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മതകേന്ദ്രങ്ങളിലേക്ക് തീർഥാടനം നടത്താൻ ധനസഹായം നൽകുന്നതിനുള്ള പദ്ധതിയുമായി യോഗി സർക്കാർ. സംസ്ഥാനത്തെ 20000 ലധികം വരുന്ന ഫാക്ടറികളിലും വർക്ക് ഷോപ്പുകളിലും 6.5 ലക്ഷം വാണിജ്യ സ്ഥാപനങ്ങളിലും തൊഴിൽ ചെയ്യുന്ന 1.5 കോടി തൊഴിലാളികൾക്ക് സൗജന്യ തീർഥാടന പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് സർക്കാർ പറയുന്നു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിെൻറ നിര്‍ദേശപ്രകാരമാണ് പദ്ധതികള്‍.
സ്വാമി വിവേകാനന്ദെൻറ പേരിലായിരിക്കും പദ്ധതിയെന്നും രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതിയെന്നും യുപി ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. തൊഴിലാളികളുടെ മാനസികമായ ആനന്ദം കണ്ടെത്താനും രാജ്യത്തിെൻറ സാംസ്‌കാരികവും മതപരവുമായ വൈവിധ്യം അറിയാനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ആര്‍എസ്എസ് ആചാര്യനും ഭാരതീയ മസ്ദൂർ സംഘ് സ്ഥാപകനുമായ ദത്തോപാന്ത് ഠേംഹ്ഡിയുടെ ജന്മദിനമായ നവംബര്‍ പത്തിന് പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ സഹായിക്കുന്നതിനുള്ള യോഗി സർക്കാരിെൻറ ത്രീമുഖ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണിതെന്നും ലേബർ വെൽഫെയർ ബോർഡ് അറിയിച്ചു. സര്‍ക്കാര്‍ ചെലവില്‍ തൊഴിലാളികള്‍ക്ക് സൗജന്യ താമസവും യാത്രയും ഒരുക്കും. തൊഴിലാളികളുടെ മക്കള്‍ക്ക് കായികവും വിനോദവും ഒരുക്കുന്നതിനും പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതികളാണ് മറ്റുള്ളവയെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.