Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഞങ്ങളെ മരണശേഷം...

'ഞങ്ങളെ മരണശേഷം വേർപ്പെടുത്തരുത്, ഒരുമിച്ച് ദഹിപ്പിക്കണം'; യു.പിയിൽ യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ

text_fields
bookmark_border
ഞങ്ങളെ മരണശേഷം വേർപ്പെടുത്തരുത്, ഒരുമിച്ച് ദഹിപ്പിക്കണം; യു.പിയിൽ യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ
cancel

ഉത്തർപ്രദേശിൽ 17 വയസുള്ള പെൺകുട്ടിയും 22കാരനായ യുവാവും മരിച്ചനിലയിൽ. രണ്ടുപേരെയും മരണശേഷം വേർപെടുത്തരുതെന്നും ഒരുമിച്ച് ദഹിപ്പിക്കണം എന്നും ആവശ്യപ്പെട്ടു​കൊണ്ടുള്ള കുറിപ്പും മുറിയിൽനിന്നും കണ്ടെത്തി. യു.പി ഔറയ്യ ജില്ലയിലെ മുർച്ച ഗ്രാമത്തിലെ വാട്ടർ പമ്പ് ഹൗസിന് സമീപമുള്ള മുറിയിലാണ് യുവാവും പെൺകുട്ടിയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ, മരണശേഷം തങ്ങളെ വേർപെടുത്തരുതെന്നും അവരുടെ അന്ത്യകർമങ്ങൾ ഒരുമിച്ച് നടത്തണമെന്നും കുടുംബാംഗങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. തങ്ങൾ സ്വന്തം നിലയിലാണ് മരിക്കാൻ തീരുമാനം എടുത്തതെന്നും ആരും ഇതിന് ഉത്തരവാദികളാകേണ്ടതില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പോളിടെക്‌നിക് വിദ്യാർത്ഥിയായ ശിവം കുമാർ എന്ന യുവാവ് അയൽവാസിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെങ്കിലും വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPdeath note of loversCremate us
News Summary - UP: ‘Cremate us together’, says death note of lovers
Next Story