താടിനീട്ടി വളർത്തിയ മുസ്ലിം പൊലീസുകാരന്‍റെ താടിവടിപ്പിച്ച് യു.പി പൊലീസ്
text_fieldsലഖ്നോ: താടി നീട്ടിവളർത്തിയതിനെ തുടർന്ന് ഉത്തർപ്രദേശിൽ സസ്പെൻഷനിലായ മുസ്ലിം എസ്.ഐ താടിവടിച്ച് തിരികെ ജോലിയിൽ തിരികെ കയറി. ബാഗ്പത് ജില്ലയിലെ രാമാല പൊലിസ് സ്റ്റേഷനിലെ എസ്.ഐ 46കാരനായി ഇന്‍തിസാര്‍ അലിയെയാണ് താടി വടിച്ചതിനെ തുടര്‍ന്ന് ബാഗ്പത് പൊലിസ് സൂപ്രണ്ട് അഭിഷേക് സിങ് വീണ്ടും ജോലിയില്‍ നിയമിച്ചത്. താടിയില്ലാതെ ഹാജരാക്കിയ ശേഷമാണ് ഉത്തരവ് ലഭിച്ചത്.
മേലധികാരികളുടെ അനുമതി വാങ്ങാതെ താടി നീട്ടിവളർത്തിയെന്നും ഇത് പൊലീസിെൻറ ഡ്രസ്കോഡിെൻറ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ. അതേസമയം, അനുമതിക്കായി കഴിഞ്ഞ നവംബറിൽ അപേക്ഷ നൽകിയിരുന്നുവെന്നും ഇതിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇൻതിസർ അലി പറഞ്ഞിരുന്നു. കഴിഞ്ഞ 25 വർഷത്തെ സർവീസിനിടെ താടി ഒരിക്കലും പ്രശ്നമായി മാറിയിരുന്നില്ലെന്നും സസ്പെൻഷന് പിന്നാലെ അലി പറഞ്ഞിരുന്നു.
യു.പി പൊലീസിെൻറ ചട്ടമനുസരിച്ച് സിഖുകാർക്ക് ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങൾക്കും താടി നീട്ടി വളർത്തണമെങ്കിൽ പൊലീസിെൻറ മുൻകൂർ അനുമതി വാങ്ങണം. എസ്.ഐ ഡ്രസ്കോഡ് തെറ്റിച്ചു. കാരണം കാണിക്കൽ നോട്ടീസ് നൽകിയ ശേഷമാണ് സസ്പെൻഡ് ചെയ്തത്. അദ്ദേഹം തെറ്റ് തിരുത്തിയ ശേഷം ജോലിയിൽ തിരികെ പ്രവേശിപ്പിച്ചത് -ബാഗ്പാത് എസ്.പി അഭിഷേക് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

