Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.പിയിൽ കാലില്ലാത്ത യുവാവിനോട് പൊലീസുകാരെൻറ കണ്ണില്ലാ ക്രൂരത
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ കാലില്ലാത്ത...

യു.പിയിൽ കാലില്ലാത്ത യുവാവിനോട് പൊലീസുകാരെൻറ കണ്ണില്ലാ ക്രൂരത

text_fields
bookmark_border

ലഖ്നോ: ഒരു കാൽ പാതി മുറിച്ചുമാറ്റിയ ആ യുവാവിനെ പൊലീസ് ഓടിച്ചുകൊണ്ടുപോവുകയും ഒടുവിൽ നിലത്തേക്ക് തള്ളിയിടുകയും ചെയ്യുന്ന ദൃശ്യങ്ങൾ കരളലിയിക്കുന്നതായിരുന്നു. ഊന്നുവടിയുടെ സഹായമില്ലാതെ നിൽക്കാൻ പോലും കഴിയാത്ത അയാളെ ഒറ്റക്കാലിൽ ഓടിച്ചുകൊണ്ടുേപാകുകയായിരുന്നു ആ പൊലീസുകാരൻ. യുവാവിെൻറ ഗർഭിണിയായ ഭാര്യ കരഞ്ഞുപറഞ്ഞിട്ടും അയാൾ തരിമ്പും ദയ കാട്ടിയില്ല. ഭിന്നശേഷിക്കാരനോട് പൊലീസുകാരെൻറ കൊടിയ ക്രൂരത സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കി. ഒടുവിൽ അയാളെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതർ. സമീപകാലത്ത് വിമർശന മുനയിൽനിൽക്കുന്ന ഉത്തർപ്രദേശ് പൊലീസിെൻറ പ്രതിച്ഛായക്ക് കളങ്കമേൽപിക്കുന്ന മറ്റൊരു സംഭവം കൂടിയായി ഇത്.

കാൺപൂരിനടുത്ത സൗറിച്ച് പൊലീസ് സ്റ്റേഷനിലാണ് സംഭവം. നദീമാവുവിലെ നഗ്ല വീർഭൻ സ്വദേശിയായ 26കാരനായ ഭിന്നശേഷിക്കാരൻ സുദീപ് റിക്ഷ വലിച്ചാണ് ജീവിക്കുന്നത്. ഈ റിക്ഷയിൽ മകൻ അരുണിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. മകനും ഭാര്യ രാധയും ബന്ധുവായ പെൺകുട്ടിയും റിക്ഷയിലുണ്ടായിരുന്നു. നദീമാവ് ജങ്ഷനിലെത്തിയപ്പോൾ റിക്ഷക്കുമുന്നിൽ ഒരു ട്രക്ക് വന്നുനിന്നു. അതോടെ, റിക്ഷ റോഡിെൻറ മറുവശത്തേക്ക് മാറ്റാനായി സുദീപിെൻറ ശ്രമം. അവിടെയുണ്ടായിരുന്ന െപാലീസുകാരൻ പക്ഷേ, സമ്മതിച്ചില്ല. റിക്ഷ എടുത്തുമാറ്റാനായിരുന്നു അയാളുടെ നിർദേശം. എടുത്തുമാറ്റാതിരുന്നതോടെ അയാൾ ക്രുദ്ധനായി സുദീപിനുനേരെ തിരിയുകയായിരുന്നു.



സുദീപിനെ തെറിയഭിഷേകം നടത്തിയ പൊലീസുകാരൻ, പിന്നീട് ഇയാളെ മർദിക്കുകയും ചെയ്തു. അടിക്കരുതെന്ന് ഭാര്യ കരഞ്ഞുപറഞ്ഞിട്ടും അയാൾ കേട്ടില്ല. എന്നിട്ടും അരിശം തീരാഞ്ഞ് സുദീപിനെ അയാൾ റോഡിലൂടെ വലിച്ചിഴച്ചും തള്ളിയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് വാർത്തയായത്. പൊലീസുകാരൻ കാട്ടിയ ക്രൂരതകൾ സ്റ്റേഷനിൽവെച്ച് സുദീപ് കണ്ണീരോടെ വിശദീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റിക്ഷ മാറ്റാൻ കൂട്ടാക്കിയില്ലെന്നും അതോടെ ഗതാഗത തടസ്സമുണ്ടായെന്നുമാണ് പൊലീസുകാരെൻറ വാദം. സുദീപ് മോശമായി പെരുമാറിയെന്നും തെൻറ യൂനിഫോമിൽ പിടിച്ചുവലിച്ചുവെന്നും പൊലീസുകാരൻ ആരോപിച്ചു.

എ.എ.പി നേതാവ് സഞ്ജയ് സിങ് ഉൾപെടെ പലരും ദൃശ്യങ്ങൾ പങ്കുവെച്ച് പൊലീസിനെ വിമർശിച്ച് ട്വീറ്റ് ചെയ്തു. 'ഉത്തർപ്രദേശ് പൊലീസ് തങ്ങളുടെ ശൗര്യം കാട്ടുന്നത് കൊലയാളികളോടല്ല, ഭിന്നശേഷിക്കാരോടാണ്. അവർക്കെതിരെ സംസാരിച്ചാൽ അവർ നിങ്ങളെ രാജ്യദ്രോഹിയാക്കും.' -സഞ്ജയ് സിങ് കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP PoliceKannaujDifferently-Abled Man
Next Story