ഉന്നാവ് ഇരയുടെ നില ഗുരുതരം; ഡൽഹിയിലേക്ക് മാറ്റില്ല
text_fieldsന്യൂഡൽഹി: ഉന്നാവ് ഇരയുടെ നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി അവരെ ലഖ്നോവിൽനിന്ന് ഡൽഹിയിൽ കൊണ്ടുവരുന്നതിന് അമ്മ വിമുഖത അറിയിച്ചു. അഭിഭാഷകൻ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചതിനാൽ അവരെ ഡൽഹി എയിംസിലേക്ക് മാറ്റാനുള്ള നീക്കം സുപ്രീംകോടതി ഉപേക്ഷിച്ചു.
പെൺകുട്ടി വെൻറിലേറ്റിൽ തുടരുകയാണെന്നും അഭിഭാഷകൻ അറിയിച്ചു. അതിനിടെ, ഇരയെയും കുടുംബത്തെയും ഇല്ലാതാക്കാൻ വാഹനാപകടമുണ്ടാക്കിയ കേസ് ലഖ്നോവിലെ സി.ബി.െഎ കോടതിയിൽ നിന്ന് മാറ്റുന്നത് സുപ്രീംകോടതി 15 ദിവസത്തേക്ക് മാറ്റിവെച്ചു. ബി.ജെ.പി എം.എൽ.എ പ്രതിയായ ഉന്നാവ് കൂട്ട മാനഭംഗവുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളുടെയും വിചാരണ സുപ്രീംകോടതി വിധിച്ച പ്രകാരം ഡൽഹി തിസ്ഹസാരി കോടതിയിൽ തുടങ്ങും. 2017 ജൂൺ നാലിന് നടന്ന മാനഭംഗം, അതിലെ പരാതിക്കുള്ള പ്രതികാരമായി ഇരയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിെര സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസ്, കസ്റ്റഡിയിൽ മർദനമേറ്റ് ഇരയുടെ പിതാവ് കൊല്ലപ്പെട്ട കേസ്, ഇരയെയും അമ്മയെയും പിന്നീട് കൂട്ടമാനഭംഗം ചെയ്ത കേസ് എന്നിവയാണവ.
വാഹനാപകട കേസ് ലഖ്നോവിലെ സി.ബി.െഎ കോടതിയിൽനിന്ന് അടിയന്തരമായി മാറ്റിയാൽ പ്രതികളെ റിമാൻഡ് ചെയ്യാനും അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും കഴിയില്ല എന്ന് സി.ബി.െഎ അഭിഭാഷകൻ സുപ്രീംകോടതിയെ ബോധിപ്പിച്ചതിനെ തുടർന്നാണ് 15 ദിവസത്തേക്ക് കോടതിമാറ്റം മാറ്റിവെച്ചത്. ഇൗ കേസിൽ അേന്വഷണം ഒരാഴ്ചകൊണ്ട് പൂർത്തിയാക്കുകയും രണ്ടാഴ്ചക്കകം ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും വേണമെന്നായിരുന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിനായി സി.ബി.െഎ ഒരു മാസം സമയം ചോദിച്ചെങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നില്ല.
45 ദിവസത്തിനകം പ്രത്യേക സി.ബി.െഎ കോടതി ദൈനംദിന വിചാരണ നടത്തി അഞ്ച് കേസുകളും പൂർത്തിയാക്കണമെന്ന് ബെഞ്ച് വിധിച്ചു. ഇരയുടെയും കുടുംബത്തിെൻറയും സംരക്ഷണം ഉത്തർപ്രദേശ് പൊലീസിൽനിന്ന് എടുത്തുമാറ്റി കേന്ദ്ര അർധസൈനിക വിഭാഗത്തിന് (സി.ആർ.പി.എഫ്) നൽകിയ സുപ്രീംകോടതി ഇരക്ക് അടിയന്തര സഹായമെന്ന നിലയിൽ 25 ലക്ഷം രൂപ വെള്ളിയാഴ്ച തന്നെ ഉത്തർപ്രദേശ് സർക്കാർ നൽകണമെന്നും വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.