ഉന്നാവ് ബലാത്സംഗം: പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരിച്ചു
text_fieldsലക്നോ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗ കേസിലെ പ്രതികൾ തീകൊളുത്തിയ യുവതി മരിച്ചു. 90 ശതമാനം പൊള്ളലേറ്റ ഇവർ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ വെൻറിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് 11.40നാണ് മരണമെന്ന് പൊള്ളൽ ചികിത്സാവിഭാഗം തലവൻ പ്രതികരിച്ചു.
ഹൃദയാഘാതത്തിന് ചികിൽസ നൽകിയെങ്കിലും 11.40 ഓടെ മരിച്ചു. പ്രാഥമിക ചികിത്സ വൈകിയതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടർമാർ പ്രതികരിച്ചു. കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി നൽകിയ ശേഷം വിചാരണക്കായി പോകുന്നതിനിടെയാണ് പ്രതികൾ യുവതിയെ തീകൊളുത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് യുവതിയെ ലഖ്നോവിലെ ആശുപത്രിയിൽനിന്ന് എയർ ആംബുലൻസിൽ ഡൽഹിയിലേക്ക് മാറ്റിയത്.
Delhi: Unnao rape victim who was set ablaze in Unnao and airlifted to Safdarjung Hospital yesterday, died at 11:40 pm. pic.twitter.com/DpRPxu5u4c
— ANI (@ANI) December 6, 2019
കൂട്ടബലാത്സംഗത്തിനിരയായി പരാതി നൽകിയതിെൻറ പേരിലാണ് പ്രതിക്കളടങ്ങുന്ന അഞ്ചംഗ സംഘം പെൺകുട്ടിയെ തീകൊളുത്തിയത്. സംഭവത്തിൽ അഞ്ച് പ്രതികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവം അന്വേഷിക്കാൻ യു.പി. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. പ്രതികളിലൊരാൾക്ക് 10 ദിവസം മുമ്പാണ് ജാമ്യം ലഭിച്ചത്.
വ്യാഴാഴ്ച രാവിലെ ഉന്നാവ് ജില്ലയിെല ഗ്രാമത്തിൽനിന്ന് വിചാരണ നടക്കുന്ന റായ്ബറേലിയിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്ത്രീ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്. ഹരിശങ്കർ ത്രിവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബാജ്പേയ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് പ്രതികൾ. 2018 ഡിസംബറിൽ ശിവം ത്രിവേദിയും ശുഭം ത്രിവേദിയുമാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് യുവതി ആരോപിച്ചിരുന്നു. ഈ വർഷം മാർച്ചിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
നേരത്തെ, ബി.ജെ.പി എം.എൽ.എ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട ഉന്നാവ് പെൺകുട്ടി നേരിട്ട അതേ സാഹചര്യമാണ് ഉന്നാവിൽ നിന്നുള്ള ഈ യുവതിയും കടന്നുപോയത്. വിവാഹ വാഗ്ദാനം നൽകിയ ആൾ കൂട്ടുകാരനുമൊത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട പെൺകുട്ടിയെയാണ് തീ കൊളുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.