ഉന്നാവ്: യുവതിയുടെ നില അതിഗുരുതരം; ഇരയുടെ അമ്മാവന് ഭീഷണി
text_fieldsഉന്നാവ്/ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗ കേസിലെ പ്രതികൾ തീവെച്ചുകൊല്ലാൻ ശ്രമിച്ച യുവതിയുടെ നില അതിഗുരുതരമായി തുടരുന്നു. 90 ശതമാനം പൊള്ളലേറ്റ ഇവർ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ വെൻറിലേറ്ററിലാണ്. വ്യാഴാഴ്ച വൈകീട്ടാണ് യുവതിയെ ലഖ്നോവിലെ ആശുപത്രിയിൽനിന്ന് എയർ ആംബുലൻസിൽ ഡൽഹിയിലേക്ക് മാറ്റിയത്.
സംഭവം അന്വേഷിക്കാൻ യു.പി സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ബലാത്സംഗ കേസിലെ രണ്ടു പ്രതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. പ്രതികളിലൊരാൾക്ക് 10 ദിവസം മുമ്പാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞവർഷം ഡിസംബറിലാണ് ഈ യുവതി ബലാത്സംഗത്തിനിരയായത്.
അതേസമയം, പ്രതിയുെട ബന്ധുക്കൾ തന്നെ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ അമ്മാവൻ വെളിപ്പെടുത്തി. തെൻറ കട കത്തിക്കുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണി. ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ യുവതി ഉന്നാവിൽനിന്ന് കേസിെൻറ വിചാരണ നടക്കുന്ന റായ്ബറേലിയിലേക്ക് പോകുന്നതിനിടെയാണ് അഞ്ചുപേർ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്.
വ്യാഴാഴ്ച രാവിലെ ഉന്നാവ് ജില്ലയിെല ഗ്രാമത്തിൽനിന്ന് വിചാരണ നടക്കുന്ന റായ്ബറേലിയിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിശങ്കർ ത്രിവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബാജ്പേയ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് പ്രതികൾ. കഴിഞ്ഞ വർഷം ഡിസംബറിലാണ് സ്ത്രീ ബലാത്സംഗത്തിന് ഇരയായത്. ഈ വർഷം മാർച്ചിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2018 ഡിസംബറിൽ ശിവം ത്രിവേദിയും ശുഭം ത്രവേദിയുമാണ് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി വ്യക്തമാക്കിയിരുന്നു.
2017ൽ ഉന്നാവിൽ 17കാരിയെ ബലാത്സംഗംചെയ്ത കേസിൽ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സെങ്കാറാണ് മുഖ്യപ്രതി. ഈ സംഭവം രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. പെൺകുട്ടിയെ പിന്നീട് വാഹനമിടിച്ച് കൊല്ലാനും ശ്രമമുണ്ടായി. യു.പിയിലെ സംബൽ ജില്ലയിൽ നവംബർ 21ന് 16കാരിയെ ബലാത്സംഗം ചെയ്ത ശേഷം തീയിട്ടുകൊന്നിരുന്നു. ഒമ്പതു ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് പെൺകുട്ടി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.