ഉന്നാവ് പീഡനക്കേസ് പ്രതി സെൻഗാർ മോദിക്കൊപ്പം ബി.ജെ.പിയുടെ പരസ്യത്തിൽ
text_fieldsഉന്നാവ്: ഉന്നാവ് പീഡനക്കേസിലെ പ്രതി കുൽദീപ് സിങ് സെൻഗാറിനെ ബി.ജെ.പി നേതാവായി അ വതരിപ്പിക്കുന്ന നരേന്ദ്ര മോദിക്കൊപ്പമുള്ള പരസ്യം ദേശീയ പത്രത്തിൽ. ബംഗാർമൗ മണ്ഡല ം എം.എൽ.എ ആയ സെൻഗാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന് ബി.ജെ.പി അവകാശപ്പെടുേമ്പാൾതന്നെയാണ് സ്വാതന്ത്ര്യദിനാചരണ വേളയിൽ വൻ പ്രാധാന്യത്തോടെ ഫോട്ടോവെച്ച പരസ്യം പ്രമുഖ പത്രത്തിെൻറ പ്രാദേശിക എഡിഷനിൽ പ്രത്യക്ഷപ്പെട്ടത്.
ഉൻഗുനഗർ പഞ്ചായത്ത് അധ്യക്ഷൻ അൻജു കുമാർ ദീക്ഷിത് ആണ് സെൻഗാറിെൻറയും ഭാര്യ സംഗീത സെൻഗാറിെൻറയും ഫോട്ടോവെച്ച് പരസ്യം നൽകിയത്. മോദിക്ക് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന ബി.ജെ.പി നേതാവ് സ്വതന്ത്ര ദേവ് സിങ്, യു.പി നിയമസഭ സ്പീക്കർ ഹൃദയ നാരായൺ ദീക്ഷിത് തുടങ്ങിയവർക്കൊപ്പമാണ് സെൻഗാർ സ്ഥാനം പിടിച്ചത്. ഇതു ശ്രദ്ധയിൽെപട്ട മാധ്യമപ്രവർത്തകർ അന്വേഷിച്ചപ്പോൾ സെൻഗാർ തങ്ങളുടെ മണ്ഡലത്തിലെ എം.എൽ.എ ആണെന്ന് ന്യായീകരിക്കാനാണ് ദീക്ഷിത് ശ്രമിച്ചത്.
അതേസമയം, ഈ വിവാദത്തിൽനിന്ന് വിട്ടുനിൽക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സെൻഗാറിെൻറ ഫോട്ടോ നൽകണമോ എന്നത് ഒരു വ്യക്തിയുടെ ഇഷ്ടമാണെന്നും സെൻഗാറിനോട് തങ്ങൾക്ക് സഹതാപമൊന്നുമില്ലെന്നുമായിരുന്നു പാർട്ടി വക്താവ് ശലഭ്മണി ത്രിപാഠിയുടെ പ്രതികരണം. ‘ഈ പ്രതിസന്ധികൾ തരണംചെയ്യാനാവട്ടെ’ എന്ന് ആശംസകൾ അർപ്പിച്ച് ഹർദോയ് എം.എൽ.എ ആശിഷ് സിങ് രംഗത്തുവന്നതിനു പിന്നാലെയാണ് പീഡനക്കേസ് പ്രതിയെ ചേർത്തുപിടിക്കുന്ന ബി.ജെ.പിയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.