ബി.ജെ.പി എം.എൽ.എ പ്രതിയായ ഉന്നാവ് കേസ് വിധി ഇന്ന്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാർ പ്രതിയായ ഉന്നാവ് ബലാത്സംഗ കേസിൽ ഡൽഹി കോടതി തിങ്കളാഴ്ച വിധി പറയും. 2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് കേസ്. ഇരുഭാഗങ്ങളുടെയും വാദം പൂർത്തിയായതിനെ തുടർന്ന് ഡിസംബർ 16ന് വിധി പ്രഖ്യാപിക്കുമെന്ന് ജില്ല ജഡ്ജി ധർമേഷ് ശർമ വ്യക്തമാക്കുകയായിരുന്നു.
13 പ്രോസിക്യൂഷൻ സാക്ഷികളെയും ഒമ്പത് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. പെൺകുട്ടിയുടെ അമ്മയും അമ്മാവനുമാണ് പ്രധാന സാക്ഷികൾ. ഡൽഹി എയിംസിൽ പെൺകുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാൻ ആശുപത്രിയിൽ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോയിലെയും വിവിധ വകുപ്പുകളാണ് എം.എൽ.എക്കും കൂട്ടാളികൾക്കും എതിരെ ചുമത്തിയിട്ടുള്ളത്. പെൺകുട്ടിയുടെ കത്ത് പരിഗണിച്ച് അഞ്ച് കേസുകളും സുപ്രീംകോടതിയാണ് ഡൽഹി കോടതിയിലേക്ക് മാറ്റിയത്. കൂട്ട ബലാത്സംഗം, വാഹനമിടിപ്പിച്ച് െകാല്ലാൻ ശ്രമിക്കൽ, പിതാവിെന അന്യായമായി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തൽ തുടങ്ങി മറ്റു നാല് കേസുകളിലെ വിചാരണ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.