സമൂഹത്തിന്റെ പരിഹാസം ഭയന്ന് അവിവാഹിതയായ അമ്മ കുഞ്ഞിനെ എറിഞ്ഞു കൊന്നു
text_fieldsന്യൂഡൽഹി: സമൂഹം കുറ്റപ്പെടുത്തുന്നത് ഭയന്ന് പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തി അവിവാഹിതയായ അമ്മ. കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് വിഹാറിലാണ് 20കാരിയായ യുവതി തന്റെ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയത്. അപകീർത്തിയിൽ നിന്ന് രക്ഷപ്പെടാൻ അവിവാഹിതയായ യുവതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ചയാണ് കുഞ്ഞിന് ജന്മം നൽകിയതെന്നും അവർ പറഞ്ഞു. നോയിഡയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യുവതിയാണ് കുഞ്ഞിനെ ജയ് ആംബെ അപ്പാർട്ടുമെന്റിൽ ഉയരത്തിൽ നിന്ന് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. റോഡിൽ കിടക്കുന്ന കുഞ്ഞിനെ നാട്ടുകാർ നോയിഡയിലെ മെട്രോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് എൽ.ബി.എസ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മരിക്കുകയായിരുന്നു.
കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ നിരവധി വീടുകളിൽ പൊലീസ് പരിശോധന നടത്തിയതായും കുറ്റവാളിയെ കണ്ടെത്താൻ നാട്ടുകാരെ ചോദ്യം ചെയ്തതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഈസ്റ്റ്) അമൃത ഗുഗുലോത്ത് പറഞ്ഞു. സംശയം തോന്നിയ അപ്പാർട്ട്മെന്റിലെ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തായത്. താൻ അവിവാഹിതയാണെന്നും സാമൂഹിക ആക്ഷേപം ഭയന്ന് കുഞ്ഞിനെ ഒഴിവാക്കാൻ ശ്രമിച്ചെന്നും യുവതി പറഞ്ഞതായി ഡി.സി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.