'ഞാൻ ജയലളിതയുടെ മകൻ; അമ്മയെ ശശികല കൊലപ്പെടുത്തി'
text_fieldsചെന്നൈ: അന്തരിച്ച തമിഴ്‍നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയെന്ന യുവാവ് രംഗത്ത്. ജയലളിതയുടെ മകനാണെന്ന് വാദിക്കുന്ന കൃഷ്ണമൂർത്തി ‘അമ്മ’യെ തോഴി ശശികല കൊലപ്പെടുത്തിയതാണെന്നു ആരോപിച്ചു ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന് പരാതി നല്‍കി.
ജയലളിതയുടെ ഏക മകനാണെന്നും തന്നെ എടുത്തുവളര്‍ത്തിയ മാതാപിതാക്കള്‍ക്കൊപ്പം ജയലളിതയുടെ ഉറ്റ സുഹൃത്തു വനിതാമണിയുടെ വീട്ടിലാണ് താമസിക്കുന്നതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. 2016 സെപ്റ്റംബര്‍ 14ന് പോയസ് ഗാര്‍ഡനിലെ വീട്ടില്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. തന്നെ മകനായി അംഗീകരിച്ച് ലോകത്തിനുമുമ്പില്‍ പരിചയപ്പെടുത്താന്‍ ജയലളിത തീരുമാനിച്ചിരുന്നു. ഇതിെൻറ പേരിൽ ജയലളിതയും ശശികലയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇതിനിടെ ശശികല ജയലളിതയെ പിടിച്ചുതള്ളിയെന്നും ഗോവണിപ്പടിയിലേക്ക് വീണതാണ് മരണത്തിലേക്ക് നയിച്ചതെന്നും കൃഷ്ണമൂര്‍ത്തി ആരോപിച്ചു. ശശികല ഉള്‍പ്പെട്ട മാഫിയയെ ഭയന്നാണ് ഇക്കാര്യങ്ങൾ നേരത്തെ പറയാതിരുന്നതെന്നും യുവാവ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
