ബജറ്റ് : എന്തും കാണിക്കാമെന്ന തുറന്ന പ്രകടനം
text_fieldsനേരന്ദ്ര മോദി സർക്കാർ കീഴ്വഴക്കങ്ങൾ പാലിക്കാത്ത, പലപ്പോഴും അതിരുകടന്ന അധികാരം കാട്ടുന്ന പതിവ് ബജറ്റവതരണത്തിൽ തുടർന്നുവെന്ന് വ്യക്തമാക്കുന്നു. സ്ഥിതിവിവരക്കണക്കുകളുടെ നിജസ്ഥിതിയെക്കുറിച്ച് തത്ത്വദീക്ഷ പാലിക്കാത്ത ഒരു സർക്കാറിന് വിശ്വാസ്യതയില്ല. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഒാർഗനൈസേഷൻ, നിതി ആയോഗ്, സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.െഎ), റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ, ഇന്ത്യൻ കൗൺസിൽ ഒാഫ് സോഷ്യൽ സയൻസ് റിസർച് (െഎ.സി.എസ്.എസ്.ആർ) എന്നുേവണ്ട സർവകലാശാല, നീതിന്യായവകുപ്പ് വരെ സത്യാന്വേഷണത്തിെൻറ മുഖമുദ്ര ആകേണ്ട സ്ഥാപനങ്ങളെ അധികാരരാഷ്ട്രീയത്തിെൻറ വരുതിയിൽ കൊണ്ടുവരുന്നത് അങ്ങേയറ്റം അപകടകരവും ജനാധിപത്യ ധ്വംസനവുമാണ്. 1961ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പാർലമെൻറിൽ ആദ്യത്തെ ഇക്കണോമിക് സർവേ അവതരിപ്പിച്ചശേഷം ഇന്നോളം അഭംഗുരം തുടർന്ന പതിവ് 2019ൽ നിർത്തലാക്കി. ഇക്കണോമിക് സർവേ വസ്തുതകൾ അവതരിപ്പിക്കുന്നതിൽ ഒരു വലിയ അളവിൽ നിഷ്പക്ഷത പാലിക്കാറുെണ്ടന്ന് കരുതപ്പെട്ടിരുന്നു. ഇൗ പശ്ചാത്തലത്തിൽ വേണം 2019ലെ ബജറ്റിനെ വിലയിരുത്താനെന്നാണ് എെൻറ പക്ഷം. ഇതൊരു സമ്പൂർണ ബജറ്റാണ്. യാെതാരു ‘ഉളുപ്പും’ ഇല്ലാതെ സമ്മാനങ്ങളും വാഗ്ദാനങ്ങളും വാരിവിതറുകയാണ്. ഒരു ബജറ്റിെൻറ അടിസ്ഥാന പ്രമേയം ധനകാര്യ കൃത്യതയാണ്. ഇന്ത്യയിൽ ബജറ്റുകളിലെ ധനകാര്യമതിപ്പുകളും യഥാർഥ കണക്കും തമ്മിൽ വലിയ വിടവുണ്ട്. ഇത് ഒഴിവാക്കാനാണ് മിഡ് ടേം ഫിസ്ക്കൽ പോളിസി െഫ്രയിം വർക്ക് നിർബന്ധമായും പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ഏറെനാളായി ആവശ്യപ്പെടുന്നത്. എന്തും കാണിക്കാമെന്നതിെൻറ തുറന്ന പ്രകടനമാണ് 2019ലെ ബജറ്റ്.
ഇൗ ബജറ്റ് വർധിപ്പിച്ച ചെലവുകൾ നേരിടുന്നത് നികുതി ഇളവുകൾ നൽകിയാണ്. പ്രായോഗികമായി പറഞ്ഞാൽ 6.5 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവരെയെല്ലാം ആദായനികുതിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. ഏതാണ്ട് മൂന്നു കോടി പേർ ഒറ്റയടിക്ക് നികുതിവലക്ക് വെളിയിൽ. ചരക്കുസേവനനികുതിയിലും ഒേട്ടറെ ഇളവുകൾ. പിന്നെങ്ങനെ വരുമാനം വർധിക്കും? പിന്നെ ധനകാര്യ കമ്മിയും ദേശീയവരുമാനവും തമ്മിലെ കൃത്രിമ അനുപാതം കർശനമായി മൂന്നിന് ചുറ്റും പിടിച്ചുനിർത്താനുള്ള വ്യഗ്രത വ്യക്തമാണ്. നികുതി വർധന ബോയൻസി എന്ന സങ്കൽപം കൂട്ടി, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കണക്കുകളിൽ കൃത്രിമത്വം കാട്ടുന്നത് ഒരിക്കലും ഒരു നല്ല ഭരണാധികൂടത്തിന് ഭൂഷണമല്ല.
27.84 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് 2019-20ലെ ബജറ്റ്. അതായത് കഴിഞ്ഞവർഷത്തെ പുതുക്കിയ ചെലവിനെക്കാൾ 3.26 ലക്ഷം കോടി അധികം. 2017-18 ചെലവ് കണക്കും അടുത്തവർഷത്തെ ചെലവും തമ്മിലെ അന്തരം 300238 കോടി രൂപയാണ്. എന്നാൽ, 2018-2019െല പുതുക്കിയ കണക്കും ബജറ്റ് എസ്റ്റിമേറ്റും (2019-20) തമ്മിലെ വ്യത്യാസം 326965 കോടി. അതായത് 8.9 ശതമാനം മാത്രം വർധന. ഇൗ വർധന വളരെ ചെറിയതാണ്. വൻ പ്രഖ്യാപനങ്ങൾ ഇൗ ചെലവിനുള്ളിൽ ഒതുക്കുന്നത് എങ്ങനെയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. 2019^20ലെ നികുതി, നികുതിയേതര വരവ് 19.7 ലക്ഷം രൂപയാണ്. 12.5 ശതമാനം മാത്രമാണ്. യഥാർഥത്തിൽ ഇതിൽ വളരെ താഴെയായിരിക്കും. മറ്റൊരു പ്രശ്നം വരുമാനത്തിൽ കാണിക്കുന്ന യുക്തിഭദ്രതയില്ലായ്മയാണ്.
റവന്യൂ വരുമാനവർധന കഴിഞ്ഞവർഷത്തെക്കാൾ 2.48 ലക്ഷം ആണ്. അതായത് 14 ശതമാനം വർധന. വളരെ ചുരുങ്ങിയ ഇൗ വർധനതന്നെ നേടുമെന്ന് പ്രതീക്ഷിക്കാൻ പ്രയാസം. എന്നാൽ, മൊത്തം ചെലവ് വർധന 13 ശതമാനമായാണ് കാണിക്കുക. ബജറ്റ് പ്രസംഗത്തിലെ ചെലവുകളും നീണ്ട പ്രഖ്യാപനങ്ങളും ബജറ്റ് കണക്കുകളും തമ്മിൽ തീർച്ചയായും പ്രശ്നമുണ്ട്. ബജറ്റ് പ്രസംഗത്തിലെ വാഗ്ദാന പെരുമഴക്ക് സൂക്ഷ്മമായ വകയിരുത്തൽ എവിടെ? വായ്പയെടുക്കൽ കണക്കിൽ കാണിക്കുന്നതിൽ കൂടുതലാകുമെന്ന് ഉറപ്പുണ്ടെങ്കിലും പലയിടത്തും സത്യം മറച്ചുപിടിക്കുന്നെന്ന് വ്യക്തം. റവന്യൂ കമ്മിയും ധനക്കമ്മിയും പിടിച്ചുനിർത്താൻ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന് തീർച്ച.
വളെര ഗംഭീര അവകാശവാദങ്ങളുമായാണ് ബജറ്റ് പുറപ്പാട്. ‘സമൂലമാറ്റങ്ങളും ഘടനാപരമായ പരിഷ്കാരങ്ങളും’ ഇന്ത്യയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം ലോകത്തെ വളെര അഭിമാനപൂർവമായ വളർച്ച നേടിയെന്ന് ബജറ്റ് പറയുന്നു.
ഇന്ന് ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ വളർച്ച നിരക്ക് കൂടുതലാണെന്നും ലോക സമ്പദ്വ്യവസ്ഥയിൽ ആറാം സ്ഥാനമുണ്ടെന്നുമുള്ള അവകാശവാദം തീർച്ചായും അംഗീകരിേക്കണ്ടതാണ്. അതുപോലെ വിലക്കയറ്റം പിടിച്ചുനിർത്തിയെന്നതും. എന്നാൽ, ആർക്കുവേണ്ടിയാണ് ഇൗ മണിമുഴക്കം? ഇന്ത്യയിലെ സാമാന്യ ജനങ്ങൾ അതിൽ എത്ര കണ്ട് പങ്കാളികളായി എന്ന യാഥാർഥ്യം പാടെ വിസ്മരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സ്വത്തിലും വരുമാനത്തിനും അന്തരം വർധിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിലാണ്. സ്വാതന്ത്ര്യം നേടി 71 വർഷം കഴിഞ്ഞിട്ടും നാം സർവാശ്ലേഷിയായ ജനാധിപത്യം കൈവരിക്കുന്നകാര്യത്തിൽ പിറകോട്ട് പോയിരിക്കുന്നു. 2017ൽ 84 ശതകോടീശ്വരന്മാരായിരുന്നു ഇന്ത്യയിൽ. 2018ൽ അത് 101 ആയി വർധിച്ചു. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സ്വത്ത് 15.7 ലക്ഷം കോടിയിൽനിന്ന് 20.7 ലക്ഷം കോടിയായി വർധിച്ചു. ഇൗ വർധന (4.9 ലക്ഷം കോടി) ഇന്ത്യയിലെ 85 ശതമാനം സംസ്ഥാന ബജറ്റുകളിലെ ആരോഗ്യ-വിദ്യാഭ്യാസ ചെലവിന് മതിയാകുന്നതാണ്.
ബജറ്റിെല നീണ്ട അവകാശവാദങ്ങളുടെ ഇടയിൽ ഒാക്സ്ഫാം മുന്നോട്ടുവെക്കുന്ന ഒന്ന് രണ്ട് കണക്കുകൾകൂടി പറയുക അസ്ഥാനത്തല്ലെന്ന് കരുതുന്നു. കഴിഞ്ഞവർഷം ഇന്ത്യയിലുണ്ടായ സ്വത്തുവർധനയുടെ 73 ശതമാനവും ഏറ്റവും മേലേക്കിടയിലുള്ള ഒരു ശതമാനം ധനികരുടെ കൈയിൽ എത്തിച്ചേർന്നപ്പോൾ ഏറ്റവും താഴേത്തട്ടിലുള്ള അതിദരിദ്രരായ 67 കോടി ജനത്തിന് കിട്ടിയത് ഒരു ശതമാനം മാത്രം. 2018-2022 കാലഘട്ടത്തിൽ ഇന്ത്യ ഒരു ദിവസം 70 പുതിയ മഹാകോടീശ്വരന്മാരെ സൃഷ്ടിക്കുമെന്നും കണക്കാക്കപ്പെടുന്നു. ഇത് ഒരിക്കലും അഭിമാനകരമായ നേട്ടമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.