Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര പങ്കാളിത്ത...

കേന്ദ്ര പങ്കാളിത്ത പെൻഷൻകാർ ഗ്രാറ്റ്വിറ്റിക്ക് പുറത്തേക്ക്

text_fields
bookmark_border
Pension
cancel

തൃശൂർ: കേന്ദ്ര സർക്കാറിെൻറ നാഷനൽ പെൻഷൻ സിസ്റ്റത്തിലെ (എൻ.പി.എസ് -പങ്കാളിത്ത പെ ൻഷൻ പദ്ധതി) വരിക്കാർക്ക് ഗ്രാറ്റ്വിറ്റി ഇല്ലാതാക്കുന്നു. ഇത് സംബന്ധിച്ച കേന്ദ്ര സർക ്കാറിെൻറ നീക്കത്തിന് ചുവട് പിടിച്ച് മനുഷ്യ വിഭവ ശേഷി വികസന മന്ത്രാലയം ഉത്തരവി റക്കി. വകുപ്പിെൻറ കീഴിലുള്ള കേന്ദ്രീയ വിദ്യാലയ സംഘാതനിലെ അധ്യാപകർ അടക്കമുള്ള ജീ വനക്കാർ എൻ.പി.എസിൽ വരിക്കാരാണെങ്കിൽ ഇനി വിരമിക്കുേമ്പാഴും മരണാനന്തരവും ഗ്രാറ് റ്വിറ്റി ലഭിക്കില്ല.

ഏപ്രിൽ 30 മുതൽ എൻ.പി.എസ് വരിക്കാർക്ക് ഗ്രാറ്റ്വിറ്റി നിർത്തല ാക്കിക്കൊണ്ട് വ്യാഴാഴ്ചയാണ് കേന്ദ്രീയ വിദ്യാലയ സംഘാതൻ അസിസ്റ്റൻറ് കമീഷണർ ( ഫിനാൻസ്) എ.കെ. ശ്രീവാസ്തവ ഉത്തരവിറക്കിയത്. സംഘാതന് കീഴിൽ രാജ്യത്ത് 25 റീജനുകളില ായി 1,199 വിദ്യാലയങ്ങളും വിദേശത്ത് മൂന്ന് വിദ്യാലയങ്ങളുമുണ്ട്. കഴിഞ്ഞ ജനുവരി 20 വരെ 45,477 ജീവനക്കാരുമുണ്ട്.

കേന്ദ്രീയ വിദ്യാലയക്ക് സമാനമായ ഉത്തരവ് കേന്ദ്ര സർക്കാറി െൻറ മറ്റ് വകുപ്പുകളും ഇറക്കുമെന്നാണ് സൂചന. അതേസമയം, 2016 ആഗസ്റ്റ് 26ന് കേന്ദ്ര പഴ്സനൽ, പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻസ് ഡിപാർട്ട്മെൻറ് ഇറക്കിയ ഉത്തരവിൽ പറയുന്നതിന് നേരെ വിരുദ്ധമാണ് കേന്ദ്രീയ വിദ്യാലയ സംഘാതെൻറ ഉത്തരവിൽ പറയുന്നത്. നാഷനൽ പെൻഷൻ സിസ്റ്റത്തിൽ ഉൾപ്പെടുന്ന എല്ലാവരും വിരമിക്കൽ, മരണാനന്തര ഗ്രാറ്റ്വിറ്റിക്ക് അർഹരായിരിക്കും എന്ന് വ്യക്തമാക്കുന്നതായിരുന്നു 2016ലെ ഉത്തരവ്.

പുതിയ ഉത്തരവിെൻറ പശ്ചാത്തലത്തിൽ രാജ്യത്ത് നാഷനൽ പെൻഷൻ സിസ്റ്റം വരിക്കാരായ 63 ലക്ഷത്തിലധികം കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും എട്ട് ലക്ഷത്തിലധികം കോർപറേറ്റ് ജീവനക്കാർക്കും ഒമ്പതര ലക്ഷത്തോളം വരുന്ന അസംഘടിത വിഭാഗം തൊഴിലാളികൾക്കും 43 ലക്ഷത്തിനടുത്ത് മറ്റ് വിഭാഗക്കാർക്കും ഗ്രാറ്റ്വിറ്റി നിഷേധിക്കുന്ന സാഹചര്യം വന്നേക്കും. 1972ലെ നിയമം അനുസരിച്ച് വിരമിക്കുന്നവർക്കും സർവീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്കും ഗ്രാറ്റ്വിറ്റി നൽകുകയെന്ന തൊഴിൽ സ്ഥാപനങ്ങളുടെ നിയമപരമായ ബാധ്യതയാണ് ഇല്ലാതാക്കുന്നത്. കുറഞ്ഞ വേതനം ലഭിക്കുന്നവരെ ഇത് സാരമായി ബാധിക്കും.

ഗ്രാറ്റ്വിറ്റി:
വിരമിക്കുന്ന ജീവനക്കാർക്ക് അവരുടെ വിഹിതം പിടിക്കാതെ തൊഴിലുടമ നൽകുന്ന തുക. 1972ൽ കേന്ദ്ര സർക്കാർ പാസാക്കി ‘പെയ്മെൻറ് ഓഫ് ഗ്രാറ്റ്വിറ്റി ആക്ട്’ പ്രകാരം ഇത് തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാക്കി. പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ബാധകം. ഒരിക്കൽ പദ്ധതിയിൽ ഉൾപ്പെട്ടാൽ ജീവനക്കാരുടെ എണ്ണം 10ൽ കുറഞ്ഞാലും ഗ്രാറ്റ്വിറ്റി നൽകണം.
ചുരുങ്ങിയത് അഞ്ച് വർഷം ജോലി ചെയ്യുന്നവർക്ക് ഗ്രാറ്റ്വിറ്റിക്ക് അർഹത.

നാഷനല്‍ പെന്‍ഷന്‍ സിസ്റ്റം
(പങ്കാളിത്ത പെൻഷൻ പദ്ധതി):
◆ഒരു വ്യക്തിയുടെ റിട്ടയര്‍മെൻറ് സേവിങ്സ് അക്കൗണ്ട്
◆2004ൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചത്. പിന്നീട് എല്ലാവ‍ർക്കും ബാധകമാക്കി. പെന്‍ഷന്‍ സ്‌കീമിലേക്ക് ജീവനക്കാര്‍ക്ക് തങ്ങളുടെ വരുമാനത്തിെൻറ ഒരു വിഹിതം തുടര്‍ച്ചയായി നിക്ഷേപിക്കാം. വിരമിച്ച ശേഷം മൊത്തം തുകയുടെ ഒരു ഭാഗം ലഭിക്കും. ഇതില്‍ ചേരുന്നവര്‍ക്ക് ഇക്വിറ്റി പദ്ധതിയില്‍ നിക്ഷേപം നടത്താനും സാധിക്കും
◆പ്രായപരിധി 18നും 60നും ഇടയില്‍
◆രണ്ട് തരം അക്കൗണ്ട്. ടിയർ ഒന്ന് -നിർബന്ധിത അക്കൗണ്ട്, ടിയർ രണ്ട് -സ്വന്തം ഇഷ്ടപ്രകാരമുള്ള അക്കൗണ്ട്. വിരമിക്കുന്ന വരിക്കാര്‍ക്ക് ടിയര്‍ ഒന്ന് അക്കൗണ്ടില്‍നിന്ന് മുഴുവന്‍ പണവും പിൻവലിക്കാനാവില്ല. എന്നാല്‍ ടിയര്‍ രണ്ടിൽനിന്നും മുഴുവന്‍ പണവും പിന്‍വലിക്കാം
◆കുറഞ്ഞ നികുതി ഈടാക്കുന്നത്
◆രാജ്യത്ത് എവിടെനിന്നും അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാം
◆ അക്കൗണ്ട് ഉടമകൾക്ക് 12 അക്ക പെര്‍മനൻറ് റിട്ടയര്‍മെൻറ് അക്കൗണ്ട് നമ്പര്‍ നൽകും
◆വർഷത്തിൽ 6,000 രൂപയെങ്കിലും അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ മരവിപ്പിക്കും
◆പിൻവലിക്കലിന് പരിധിയുണ്ട്.
എൻ.പി.എസ് വരിക്കാർ (ഏപ്രിൽ 30 വരെ):
കേന്ദ്ര സർക്കാർ ജീവനക്കാർ -19,89,031
സംസ്ഥാന സർക്കാർ ജീവനക്കാർ -43,51,407
കോർപറേറ്റ് ജീവനക്കാർ -8,14,240
അസംഘടിത വിഭാഗം -9,42,198
എൻ.പി.എസ് സ്വാവലംബൻ -43,60,982
ആകെ -1,24,57,858.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUnion governmentPenson scheme
News Summary - Union government penson scheme-India news
Next Story