Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രത്തിേൻറത്...

കേന്ദ്രത്തിേൻറത് ദരിദ്ര പാക്കേജ്

text_fields
bookmark_border
കേന്ദ്രത്തിേൻറത് ദരിദ്ര പാക്കേജ്
cancel


ന്യൂഡൽഹി: കോവിഡ് ലോക്ഡൗൺമൂലം കെടുതി നേരിടുന്ന ദുർബല വിഭാഗങ്ങൾക്ക് മോദി സർക്കാർ വിളമ്പിയത് ദരിദ്ര പാക്കേജ്. പ്രഖ്യാപിച്ച ധനസഹായങ്ങൾ അപര്യാപ്തം. മറ്റു സഹ ായങ്ങൾ നേടാൻ പല കടമ്പകൾ. പട്ടിണിമാറ്റാൻ നൽകുന്ന റേഷൻ വിഹിതം പോലും ‘പിടിച്ചു’ വിള മ്പി. പതിവു വിഹിതത്തിനു പുറമെ ഒരാൾക്ക് അഞ്ചു കിലോഗ്രം അരിയോ ഗോതേമ്പാ മൂന്നു മാസ ത്തേക്ക് കിട്ടും. എന്നാൽ, കഞ്ഞിക്കൊപ്പം വിളമ്പാൻ ഒരു കുടുംബത്തിലേക്ക് നൽകുന്നത് ഒ രു കിലോഗ്രാം പയർ. ഭക്ഷണത്തിന് പ്രയാസപ്പെടുന്ന ഘട്ടത്തിലാണ് അതു പാചകം ചെയ്യാൻ മൂന്നു മാസത്തേക്ക് ഗ്യാസ് സൗജന്യമായി നൽകുന്നത്. ജീവനോപാധി നഷ്ടപ്പെട്ട് മുഴുപ്പട്ടിണിയിലാവുന്ന കുടുംബങ്ങളുടെ കണ്ണീർ കാണാതെ പോവുകയാണ് പാക്കേജ്. ജൻധൻ അക്കൗണ്ടുള്ള കുടിലുകളിലേക്ക് കിട്ടുന്നത് മാസം 500 രൂപ. മുതിർന്ന പൗരന്മാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും മൂന്നു മാസത്തേക്ക് ആകെ 1,000 രൂപ. ഉൽപന്നങ്ങൾ വിറ്റഴിക്കാൻപോലും കഴിയാതെ പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസമൊന്നുമില്ല. ഏപ്രിലിൽ കിട്ടുന്ന 2,000 രൂപയാകട്ടെ, അർഹതപ്പെട്ട കിസാൻ ക്ഷേമ പദ്ധതി പ്രകാരമുള്ള അഡ്വാൻസ് മാത്രം. സർക്കാർ നൽകേണ്ടത് അൽപം നേരത്തെ നൽകുന്നു എന്നു മാത്രം. വിളവെടുപ്പു കാലത്തു വന്നുപെട്ട മഹാമാരി പ്രതിസന്ധിയിൽനിന്ന് കർഷകനെ രക്ഷിക്കാൻ താങ്ങുവില നൽകിയുള്ള സംഭരണ നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് തൊഴിൽ ദിനങ്ങൾക്ക് അധികമായി കിട്ടുന്നത് നാമമാത്രമായ 20 രൂപ. ദിനേന 500 രൂപയിൽ കൂടുതൽ വേതനമില്ലാത്ത, ചെറുകിട സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരുടെ മാത്രം ഇ.പി.എഫ് വിഹിതമാണ് സർക്കാർ അടക്കാൻ തീരുമാനിച്ചിട്ടുള്ളത്. വീട്, ജൻധൻ അക്കൗണ്ട്, റേഷൻ കാർഡ് തുടങ്ങി മതിയായ രേഖകൾ ഇല്ലാതെ വൻകിട നഗരങ്ങളിൽ ‘പൊങ്ങുതടി’യായി ജീവിക്കുന്ന വഴിവാണിഭക്കാർ, സൈക്കിൾ റിക്ഷക്കാർ തുടങ്ങി ഇതര സംസ്ഥാനക്കാരും മറ്റും ‘ദരിദ്ര പാക്കേജി’ന് പുറത്താണ്.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവർ പട്ടിണിക്കൊപ്പം പീഡനത്തിനും ഇരയാവുന്നതാണ് സ്ഥിതി. പുതിയ സാഹചര്യങ്ങളിൽ കിലോമീറ്ററുകൾ കാൽനടയായി സ്വദേശത്തേക്ക് ഒട്ടേറെ പേർ പോകുന്നത് ഈ ദിവസങ്ങളിലെ കാഴ്ചയാണ്.ആശ്വാസ പാക്കേജ് വൈകുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയതിനു പിന്നാലെയാണ് ധനമന്ത്രി പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. സഹായ നടപടികൾ നിശ്ചയിക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദൗത്യസേനയുടെ വിശദ പഠനത്തിനു ശേഷം ദരിദ്രർക്കായി പുറത്തുവന്ന പാക്കേജ് ഇത്തരത്തിലാണെന്നിരിക്കേ, പാക്കേജിനായി കാത്തിരിക്കുന്ന മറ്റു വിഭാഗങ്ങൾക്ക് എത്രത്തോളം പരിഗണന കിട്ടുമെന്ന് കണ്ടറിയണം.നികുതി, വായ്പ തിരിച്ചടവ് തുടങ്ങി പല കാര്യങ്ങളിലും ഇളവും അവധിയും മധ്യവർഗക്കാരായ ഉദ്യോഗസ്ഥരും മറ്റും പ്രതീക്ഷിക്കുന്നുണ്ട്. തൊഴിലും ജീവനോപാധിയും നഷ്ടപ്പെടുന്നവർ സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ അടച്ചുപൂട്ടലിെൻറ വക്കിൽ നിന്ന് രക്ഷപ്പെടാനും സർക്കാർ സഹായങ്ങളിലേക്ക് അക്ഷമയോടെ നോക്കിയിരിക്കുന്നു. അത്തരം വിഷയങ്ങൾ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പറയുന്നത്.

പാക്കേജിൽ നിരാശ പ്രകടിപ്പിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: കൊറോണ ലോക്ഡൗൺ മുൻനിർത്തി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തവും ക്രൂരമായ തമാശയുമാണെന്ന് പ്രതിപക്ഷം. ആശ്വാസ നടപടികൾ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുേമ്പാൾതന്നെ, ഒന്നിനും തികയാത്തതാണ് പാക്കേജെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല എന്നിവർ ചൂണ്ടിക്കാട്ടി.കർഷകർക്ക് 2000 രൂപ നൽകുന്നത്, കിസാൻ യോജന പ്രകാരം അർഹതപ്പെട്ടവർക്ക് നൽകേണ്ട വിഹിതത്തിെൻറ ആദ്യ ഗഡു മാത്രമാണ്. പി.എഫ് വിഹിതം സർക്കാർ അടക്കുമെന്ന പ്രഖ്യാപനം അധിക ആശ്വാസമല്ല. തൊഴിലാളിയുടെ സമ്പാദ്യം തന്നെയാണ്. പാവപ്പെട്ടവർക്ക് റേഷൻ കിറ്റുകളാണ് നൽകേണ്ടത്. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണവും കിട്ടണം. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മൂന്നു മാസത്തെ വേതനം സർക്കാർ നൽകണം.
കുടിയേറ്റ തൊഴിലാളികൾ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങുന്ന പ്രധാന വിഷയം അവഗണിച്ചു.റേഷൻ സൗജന്യങ്ങൾ അപര്യാപ്തമാണ്. വൈറസിനെ ചെറുക്കുന്നതിൽ പ്രധാനം മെച്ചപ്പെട്ട ആരോഗ്യമാണ്. അതിന് ഉതകുന്ന വിധത്തിലല്ല റേഷൻ സൗജന്യം. കർഷകരുടെ വായ്പ എഴുതിത്തള്ളണം. തൊഴിലുറപ്പു വേതനം 20 രൂപ കൂട്ടിയത് തമാശയാണ്. പണിയില്ലാതെ തന്നെ വേതനം ഗുണഭോക്താക്കൾക്ക് നൽകുകയാണ് വേണ്ടത് -യെച്ചൂരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCorona vurus
News Summary - Union government package-iNDIA NEWS
Next Story