Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധനവില വർധിക്കും;...

ഇന്ധനവില വർധിക്കും; ജീവിതഭാരം ഇരട്ടിക്കും

text_fields
bookmark_border
petrol-business news
cancel

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ വീതം എക്സൈസ് നികുതിയും സെസും ഉയർത്തി. സംസ്ഥാനങ്ങളുടെ വാറ്റും ചേരുന്നതോടെ പെട്രോളിന് രണ്ടര രൂപയും ഡീസലിന് 2.3 രൂപയും വർധിക്കും. നികുതിവഴി 28,000 കോടി വീതമാണ് സർക്കാർ വരുമാനം പ്ര തീക്ഷിക്കുന്നത്.

ഇന്ധനവില വർധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയ രും. സാധാരണക്കാരെൻറ ജീവിതഭാരം ഇരട്ടിക്കുന്നതിന് അത് വഴിയൊരുക്കും. രാജ്യത്ത് ഇ ന്ധന നികുതി വളരെ കൂടുതലാണെന്ന വിമർശനം നിലനിൽക്കേയാണ് വീണ്ടും കനത്തപ്രഹരമേൽ ക്കുന്നത്.
നിലവിൽ െപട്രോളിന് ലിറ്ററിന് 17.98 രൂപയാണ് എക്സൈസ് നികുതി. (2.98 രൂപ അടിസ്ഥാന എക്സ്സൈസ് നികുതി, ഏഴുരൂപ പ്രത്യേക അധിക എക്സൈസ് നികുതി, എട്ടുരൂപ റോഡ്, ഇൻഫ്രാസ്ട്രക്ചർ സെസ്). ഡീസലിന് നിലവിൽ 13.83 രൂപയാണ് എക്സൈസ് നികുതി. (4.83 രൂപ അടിസ്ഥാന എക്സൈസ് നികുതി, ഒരുരൂപ പ്രത്യേക അധിക എക്സൈസ് നികുതി, എട്ടുരൂപ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്). ഇതുകൂടാതെ, സംസ്ഥാനങ്ങൾ വാറ്റും ചുമത്തുന്നുണ്ട്.

ഇത് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. ഡൽഹിയിൽ പെട്രോളിന് 27 ശതമാനവും ഡീസലിന് 16.75 ശതമാനവുമാണ് വാറ്റ് ചുമത്തുന്നത്. മോദി സർക്കാർ ആദ്യതവണ അധികാരത്തിൽ വന്നപ്പോൾ രണ്ടുതവണ പെട്രോളിനും ഡീസലിനും എക്സൈസ് നികുതി കുറച്ചിരുന്നു. എന്നാൽ, ഒമ്പതുതവണ നികുതി വർധിപ്പിച്ചു. ബജറ്റിൽ ക്രൂഡ് ഓയിലിന് ടണ്ണിന് ഒരുരൂപ നിരക്കിൽ ഇറക്കുമതി തീരുവയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ 220 മില്യൺ ടണ്ണാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇതുവഴി സർക്കാറിന് 22 കോടി അധികം ലഭിക്കും.

സ്വർണത്തിെൻറ തീരുവ 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമാക്കി വർധിപ്പിച്ചു. ഇതോടെ സ്വർണത്തിനും വില ഉയരും. രണ്ടുകോടിക്കും അഞ്ചുകോടിക്കും അതിൽ കൂടുതലും വരുമാനമുള്ളവരുടെ സർചാർജ് ഉയർത്തി. ഒരേ അക്കൗണ്ടിൽനിന്ന് ഒരുകോടി രൂപയിലേറെ പണം പിൻവലിക്കുന്നവരിൽനിന്ന് രണ്ടുശതമാനം ടി.ഡി.എസ് ഈടാക്കും. വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നവരുടെ വായ്പയിൽ ഒന്നരലക്ഷം രൂപവരെയുള്ള പലിശക്ക് ആദായനികുതിക്ക് ഇളവു ലഭിക്കും.


ഉപഭോക്താവിന് കനത്ത ഭാരം താങ്ങേണ്ടിവരുമെന്ന് ഡീലർമാർ
തൃശൂർ: പെട്രോളിനും ഡീസലിനും ഒരു രൂപവീതം സെസും എക്സൈസ് തീരുവയും കൂട്ടിയത് ജനങ്ങളുടെ ജീവിതഭാരം വീണ്ടും കൂട്ടും. ബജറ്റിന് മുമ്പുള്ള നാല് ദിവസങ്ങളിലായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല. തിരുവനന്തപുരത്ത് പെട്രോളിന് 73.72 രൂപയും, ഡീസലിന് 69.16ഉം ആണ്. കൊച്ചിയിൽ പെട്രോളിന് 72.44ഉം, ഡീസലിന് 67.85ഉം ആണ്, തൃശൂരിൽ പെട്രോളിന് 72.81ഉം, ഡീസലിന് 68.31 രൂപയും, കോഴിക്കോട് പെട്രോൾ 72.66 രൂപയും, ഡീസലിന് 64.33 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില.

56.75 ഡോളർ ആണ് ഒരു ബാരൽ ക്രൂഡ് ഓയിലിെൻറ വില. ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് പെട്രോൾ, ഡീസൽ വില നിർണയിക്കുന്നതെന്നാണ് ഓൗദ്യോഗിക വാദമെങ്കിലും കമ്പനികൾ നിശ്ചയിക്കുന്നതാണ് വിലയെന്ന് പെട്രോളിയം വിതരണക്കാർ പറയുന്നു. ഡീലർമാർക്ക് കേരളത്തിൽ ലഭിക്കുന്ന കമീഷൻ പെട്രോളിന് ലിറ്ററിന് 2.80 രൂപയും ഡീസലിന് 2.20 രൂപയുമാണ് ലഭിക്കുന്നത്. എറണാകുളത്തെ ഇരുമ്പനം പ്ലാൻറിൽ നിന്ന് ജില്ലകളിലൂടെ പെട്രോൾ ബങ്കുകളിലേക്ക് എത്തിക്കാൻ വരുന്ന കടത്തുകൂലി അനുസരിച്ചാണ് പമ്പുകളിലെ നിരക്കുകളിൽ നേരിയ മാറ്റമുണ്ടാവുന്നത്. ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്നതോടെ ഉപഭോക്താവിന് കനത്ത ഭാരമാണ് താങ്ങേണ്ടി വരികയെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹിയായ ബാലൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budget 2019
News Summary - union budget 2019
Next Story