Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2019 6:27 PM GMT Updated On
date_range 15 Nov 2019 6:27 PM GMTഏക സിവിൽ കോഡിന് നിർദേശം നൽകില്ല –ഡൽഹി ഹൈകോടതി
text_fieldsbookmark_border
ന്യൂഡൽഹി: ഏക സിവിൽ കോഡ് ഉണ്ടാക്കേണ്ടത് പാർലമെൻറ് ആണെന്നും നിയമനിർമാണത്തിനായ ി പാർലമെൻറിന് നിർദേശം നൽകില്ലെന്നും ബി.ജെ.പിയുടെയും സഹയാത്രികരുടെയും ഹരജിയി ൽ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഏക സിവിൽ കോഡി നുള്ള ഹരജി ചീഫ് ജസ്റ്റിസ് ഡി.എൻ. പേട്ടൽ, ജസ്റ്റിസ് ഹരി ശങ്കർ എന്നിവരടങ്ങുന്ന ഡ ൽഹി ഹൈകോടതി ബെഞ്ചാണ് വെള്ളിയാഴ്ച പരിഗണിച്ചത്. ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായ, മൗലാന ആസാദ് ഉർദു യൂനിവേഴ്സിറ്റിയിൽ മോദി സർക്കാർ ചാൻസലർ പദവി നൽകിയ ഫിറോസ് ഭക്ത് അഹ്മദ്, ബി.ജെ.പി സഹയാത്രികരായ അഭിനവ് ബെറി, അംബർ സൈദി, നിഗത് അബ്ബാസ് എന്നിവർ കൂട്ടായി ഏക സിവിൽ കോഡിനായി സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷിയായി ചേരാൻ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിനെ ഹൈകോടതി അനുവദിച്ചില്ല. മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും എന്ന് അവകാശപ്പെട്ടാണ് മറ്റു നാല് പേരും ബി.ജെ.പി നേതാവിനൊപ്പം ഏക സിവിൽ കോഡിനായി ഹൈകോടതിയിൽ വെവ്വേറെ ഹരജികൾ സമർപ്പിച്ചത്.
ഏക സിവിൽ കോഡിന് നിയമനിർമാണം നടത്താൻ പാർലമെൻറിന് നിർദേശം നൽകാനാകിെല്ലന്ന് ഡിവിഷൻ ബെഞ്ച് ഹരജിയുമായെത്തിയ ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായയോട് പറഞ്ഞു. തെൻറ ഹരജിയിൽ കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കണമെന്ന അദ്ദേഹത്തിെൻറ ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി. കേസ് തീർപ്പാക്കാനുള്ളതാണെന്നും അതിനാൽ, വാദം കേൾക്കുമെന്നും ബെഞ്ച് തുടർന്നു. എന്നാൽ, ഇൗ വിഷയത്തിൽ പാർലമെൻറിന് ഏതെങ്കിലും തരത്തിലുള്ള നിർദേശങ്ങൾ നൽകില്ല. കേസിൽ തിങ്കളാഴ്ചയും വാദം തുടരും. ഇൗ കേസിൽ മേയ് 31ന് നോട്ടീസ് അയച്ചതാണെന്നും എന്നാൽ കേന്ദ്ര സർക്കാർ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ലെന്നും അഭിഭാഷകൻകൂടിയായ ഉപാധ്യായ ബോധിപ്പിച്ചു. സർക്കാർ ഉത്തരം നൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അങ്ങനെ ആയിക്കോെട്ട എന്നും തങ്ങൾ നോട്ടീസ് അയക്കില്ലെന്നും ബെഞ്ച് ആവർത്തിച്ചു.
ഫിറോസ് ഭക്ത് അഹ്മദ്, അംബർ സൈദി എന്നിവരുടെ അഭിഭാഷകെൻറ വാദങ്ങളും വെള്ളിയാഴ്ച കേട്ടു. ഭരണഘടനയുടെ 44ാം അനുഛേദത്തിൽ പറയുന്ന ഏക സിവിൽ കോഡിന് കൂടിയാലോചന തുടങ്ങാൻ സർക്കാറിന് നിർദേശം നൽകണമെന്ന് അഭിഭാഷകൻ വാദിച്ചു.
അതേസമയം, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിനെ കക്ഷി ചേരാനും വാദിക്കാനും ഹൈകോടതി അനുവദിച്ചില്ല. വാദത്തിന് മുതിർന്ന വ്യക്തിനിയമ ബോർഡ് അഭിഭാഷകനോട് ഇൗ കേസിൽ ഇടപെടാൻ തങ്ങൾ അനുവദിച്ചിട്ടില്ലെന്നും വാദവും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
ഏക സിവിൽ കോഡി നുള്ള ഹരജി ചീഫ് ജസ്റ്റിസ് ഡി.എൻ. പേട്ടൽ, ജസ്റ്റിസ് ഹരി ശങ്കർ എന്നിവരടങ്ങുന്ന ഡ ൽഹി ഹൈകോടതി ബെഞ്ചാണ് വെള്ളിയാഴ്ച പരിഗണിച്ചത്. ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായ, മൗലാന ആസാദ് ഉർദു യൂനിവേഴ്സിറ്റിയിൽ മോദി സർക്കാർ ചാൻസലർ പദവി നൽകിയ ഫിറോസ് ഭക്ത് അഹ്മദ്, ബി.ജെ.പി സഹയാത്രികരായ അഭിനവ് ബെറി, അംബർ സൈദി, നിഗത് അബ്ബാസ് എന്നിവർ കൂട്ടായി ഏക സിവിൽ കോഡിനായി സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷിയായി ചേരാൻ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിനെ ഹൈകോടതി അനുവദിച്ചില്ല. മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും എന്ന് അവകാശപ്പെട്ടാണ് മറ്റു നാല് പേരും ബി.ജെ.പി നേതാവിനൊപ്പം ഏക സിവിൽ കോഡിനായി ഹൈകോടതിയിൽ വെവ്വേറെ ഹരജികൾ സമർപ്പിച്ചത്.
ഏക സിവിൽ കോഡിന് നിയമനിർമാണം നടത്താൻ പാർലമെൻറിന് നിർദേശം നൽകാനാകിെല്ലന്ന് ഡിവിഷൻ ബെഞ്ച് ഹരജിയുമായെത്തിയ ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായയോട് പറഞ്ഞു. തെൻറ ഹരജിയിൽ കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കണമെന്ന അദ്ദേഹത്തിെൻറ ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി. കേസ് തീർപ്പാക്കാനുള്ളതാണെന്നും അതിനാൽ, വാദം കേൾക്കുമെന്നും ബെഞ്ച് തുടർന്നു. എന്നാൽ, ഇൗ വിഷയത്തിൽ പാർലമെൻറിന് ഏതെങ്കിലും തരത്തിലുള്ള നിർദേശങ്ങൾ നൽകില്ല. കേസിൽ തിങ്കളാഴ്ചയും വാദം തുടരും. ഇൗ കേസിൽ മേയ് 31ന് നോട്ടീസ് അയച്ചതാണെന്നും എന്നാൽ കേന്ദ്ര സർക്കാർ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ലെന്നും അഭിഭാഷകൻകൂടിയായ ഉപാധ്യായ ബോധിപ്പിച്ചു. സർക്കാർ ഉത്തരം നൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അങ്ങനെ ആയിക്കോെട്ട എന്നും തങ്ങൾ നോട്ടീസ് അയക്കില്ലെന്നും ബെഞ്ച് ആവർത്തിച്ചു.
ഫിറോസ് ഭക്ത് അഹ്മദ്, അംബർ സൈദി എന്നിവരുടെ അഭിഭാഷകെൻറ വാദങ്ങളും വെള്ളിയാഴ്ച കേട്ടു. ഭരണഘടനയുടെ 44ാം അനുഛേദത്തിൽ പറയുന്ന ഏക സിവിൽ കോഡിന് കൂടിയാലോചന തുടങ്ങാൻ സർക്കാറിന് നിർദേശം നൽകണമെന്ന് അഭിഭാഷകൻ വാദിച്ചു.
അതേസമയം, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിനെ കക്ഷി ചേരാനും വാദിക്കാനും ഹൈകോടതി അനുവദിച്ചില്ല. വാദത്തിന് മുതിർന്ന വ്യക്തിനിയമ ബോർഡ് അഭിഭാഷകനോട് ഇൗ കേസിൽ ഇടപെടാൻ തങ്ങൾ അനുവദിച്ചിട്ടില്ലെന്നും വാദവും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story