Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏക സിവിൽ കോഡ്​...

ഏക സിവിൽ കോഡ്​ ചോദ്യാവലി തയാറാക്കി നിയമ കമ്മീഷൻ

text_fields
bookmark_border
ഏക സിവിൽ കോഡ്​ ചോദ്യാവലി തയാറാക്കി നിയമ കമ്മീഷൻ
cancel

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമ കമ്മീഷന്‍ പ്രാരംഭ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായുള്ള ചോദ്യാവലി ദേശീയ നിയമ കമ്മീഷന്‍ പുറത്തിറക്കി. ഏകീകൃത സിവില്‍ നിയമത്തെ അനുകൂലിക്കുന്ന തരത്തിലുള്ള അപേക്ഷയും ചോദ്യാവലിയോടൊപ്പമുണ്ട്.

ഏകസിവില്‍ കോഡിന്‍െറ കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയ നിയമ കമീഷന്‍ 16 ചോദ്യങ്ങളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാറിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44ാം അനുഛേദം പറയുന്നുവെന്നിരിക്കേ, ഈ വിഷയത്തില്‍ തുടര്‍ നടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ? വിവിധ സമുദായങ്ങള്‍ക്ക് വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടെന്നിരിക്കേ, വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, ജീവനാംശം, പിന്തുടര്‍ന്ന തുടങ്ങിയ വിഷയങ്ങള്‍ ഏകസിവില്‍ കോഡിന്‍െറ പരിധിയില്‍ വരേണ്ടതുണ്ടോ? നിലവിലെ വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ വിധത്തില്‍ ചിട്ടപ്പെടുത്തണമെന്ന് കരുതുന്നുണ്ടോ? വ്യക്തിനിയമങ്ങള്‍ സംയോജിപ്പിക്കുന്നതു വഴി ലിംഗസമത്വം ഉറപ്പു വരുത്താമെന്ന് കരുതുന്നുണ്ടോ? ഏക സിവില്‍ കോഡ് ഐശ്ചികമാകേണ്ടതുണ്ടോ?ബഹുഭാര്യാത്വവും സമാനമായ രീതികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടോ?മുത്ത്വലാഖ് പൂര്‍ണമായി നിരോധിക്കുകയോ, നിലനിര്‍ത്തുകയോ, ഭേദഗതിയോടെ നിലനിര്‍ത്തുകയോ വേണ്ടതുണ്ടോ?ഹിന്ദു സ്ത്രീകള്‍ക്ക് സ്വത്തില്‍ കൂടുതല്‍ അവകാശം ഉറപ്പു വരുത്തുന്നതിന് നടപടി എടുക്കേണ്ടതുണ്ടോ? വിവാഹമോചനം ഉറപ്പിക്കാന്‍ രണ്ടുവര്‍ഷ സമയം നല്‍കുന്നത് ക്രിസ്ത്യന്‍ വനിതകള്‍ക്ക് തുല്യതക്കുള്ള അവകാശത്തിന്‍െറ ലംഘനമായി കാണുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ്​ നിയമ കമ്മീഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്​. 

ഇക്കാര്യങ്ങളില്‍ 45 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിയമകമീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മതസംഘടനകള്‍, സാമൂഹിക സംഘങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൊതുസമൂഹ സംരംഭകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, എന്നിവര്‍ക്ക് അഭിപ്രായം അറിയിക്കാം. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഭാവി കൂടിക്കാഴ്ചകള്‍ നടക്കും.
 

ഏക സിവില്‍കോഡ്
നിയമ കമീഷന്‍ ഉന്നയിക്കുന്ന
വിഷയങ്ങള്‍
ന്യൂഡല്‍ഹി: ഏക സിവില്‍കോഡിന്‍െറ കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയ നിയമ കമീഷന്‍ 16 ചോദ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
•ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാറിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44ാം അനുച്ഛേദം പറയുന്നുവെന്നിരിക്കെ ഈ വിഷയത്തില്‍ തുടര്‍നടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ?
•വിവിധ സമുദായങ്ങള്‍ക്ക് വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടെന്നിരിക്കെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, ജീവനാംശം, പിന്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഏക സിവില്‍കോഡിന്‍െറ പരിധിയില്‍ വരേണ്ടതുണ്ടോ?
•നിലവിലെ വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ജനത്തിന് പ്രയോജനപ്രദമായ വിധത്തില്‍ ചിട്ടപ്പെടുത്തണമെന്ന് കരുതുന്നുണ്ടോ?
•വ്യക്തിനിയമങ്ങള്‍ സംയോജിപ്പിക്കുന്നതുവഴി ലിംഗസമത്വം ഉറപ്പുവരുത്താമെന്ന് കരുതുന്നുണ്ടോ?
•ഏക സിവില്‍കോഡ് ഐച്ഛികമാക്കേണ്ടതുണ്ടോ?
•ബഹുഭാര്യത്വവും സമാനമായരീതികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടോ?
•മുത്തലാഖ് പൂര്‍ണമായി നിരോധിക്കുകയോ നിലനിര്‍ത്തുകയോ ഭേദഗതിയോടെ നിലനിര്‍ത്തുകയോ വേണ്ടതുണ്ടോ?
•ഹിന്ദു സ്ത്രീകള്‍ക്ക് സ്വത്തില്‍ കൂടുതല്‍ അവകാശം ഉറപ്പുവരുത്തുന്നതിന് നടപടി എടുക്കേണ്ടതുണ്ടോ?
•വിവാഹമോചനം ഉറപ്പിക്കാന്‍ രണ്ടുവര്‍ഷ സമയം നല്‍കുന്നത് ക്രിസ്ത്യന്‍ വനിതകള്‍ക്ക് തുല്യതക്കുള്ള അവകാശത്തിന്‍െറ ലംഘനമായി കാണുന്നുണ്ടോ?
•എല്ലാ വ്യക്തിനിയമങ്ങള്‍ക്കും ഏകീകൃത വിവാഹ സമ്മതപ്രായം വേണമെന്ന് കരുതുന്നുണ്ടോ?
•എല്ലാ സമുദായങ്ങള്‍ക്കും വിവാഹമോചനത്തിന് പൊതുവായ കാരണം ഉണ്ടായിരിക്കണമെന്ന് കരുതുന്നുണ്ടോ?
•വിവാഹ മോചനം നേടുന്ന സ്ത്രീക്ക് ജീവനാംശം നിഷേധിക്കപ്പെടുന്ന പ്രശ്നം പരിഹരിക്കാന്‍ ഏക സിവില്‍കോഡ് സഹായിക്കുമോ?
•വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് എങ്ങനെ നടപ്പാക്കാം?
•ഭിന്ന ജാതി-സമുദായങ്ങളില്‍പെടുന്ന ദമ്പതികളുടെ  സംരക്ഷണത്തിന് എന്തെല്ലാം നടപടി എടുക്കണം?
•മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തിയുടെ അവകാശം ഹനിക്കുന്നതാണ് ഏക സിവില്‍ കോഡ് എന്ന് കരുതുന്നുണ്ടോ?
•വ്യക്തിനിയമങ്ങള്‍ ഏകീകരിക്കുന്നതിലേക്ക് സമൂഹത്തെ ബോധവത്കരിക്കാന്‍ എന്തൊക്കെ നടപടികള്‍ ആവശ്യമുണ്ട്?
ഇക്കാര്യങ്ങളില്‍ 45 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിയമകമീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മതസംഘടനകള്‍, സാമൂഹിക സംഘങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൊതുസമൂഹ സംരംഭകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക് അഭിപ്രായം അറിയിക്കാം. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഭാവി കൂടിക്കാഴ്ചകള്‍ നടക്കും.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uniform civil codeCentral Law Commission
News Summary - Uniform civil code
Next Story