രോഹിതിനെ കൊന്നത് വിവാഹ ജീവിതത്തിലെ അസംതൃപ്തി മൂലമെന്ന് ഭാര്യ
text_fieldsന്യൂഡൽഹി: അസംതൃപ്തമായ വിവാഹജീവിതമാണ് അപൂർവെയ കൊലപാതകിയാക്കിയതെന്ന് െപാലീസ്. എൻ.ഡി തിവാരിയുടെ മകൻ രേ ാഹിത് ശേഖർ തിവാരിയുടെ മരണത്തിൽ ഭാര്യ അപൂർവയെ അറസ്റ്റ് ചെയ്ത ശേഷമാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത ്.
വിവാഹ ജീവിതത്തിൽ അപൂർവ തൃപ്തയായിരുന്നില്ല. അതിനാൽ മദ്യപിച്ചെത്തിയ രോഹിതിനെ അവർ കൊലപ്പെടുത്തി. ആരു ടെയും സഹായവുമില്ലാതെ ഒറ്റക്കാണ് കൃത്യം നടത്തിയതെന്ന് അപൂർവ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. അവരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും െപാലീസ് പറഞ്ഞു.
സംഭവ സമയം അപൂർവയും ജോലിക്കാരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഏപ്രിൽ 12 ന് ഉത്തരാഖണ്ഡിൽ വോട്ടു ചെയ്യാൻ പോയ രോഹിത് ഏപ്രിൽ 15ന് രാത്രിയാണ് തിരിച്ചെത്തിയത്. വീട്ടിലെത്തുേമ്പാൾ മദ്യപിച്ച് അവശനായ നിലയിലായിരുന്നു രോഹിെതന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ചുമരിൽ താങ്ങിയായിരുന്നു രോഹിത് നടന്നിരുന്നത്.
അപകട ദിവസം രാവിലെ വീട്ടിലെത്തിയ രോഹിതിൻെറ മാതാവ് ഉജ്ജലയോട് ഉറങ്ങുകയാണ് ശല്യപ്പെടുത്തേണ്ട എന്നായിരുന്നു അപൂർവ പറഞ്ഞത്. പിന്നീടാണ് മരണ വിവരം പുറത്തു വരുന്നത്. രോഹിതിൻറ മൂക്കിലൂടെ രക്തം വരുന്നുണ്ടെന്ന് അപൂർവ മാതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഏപ്രിൽ 16ന് മദ്യലഹരിയിൽ ഉറങ്ങുകയായിരുന്ന രോഹിതിൻെറ റൂമിലെത്തിയാണ് അപൂർവ ശുക്ല കൊലപാതകം നടപ്പിലാക്കിയത്. അതിനു ശേഷം എല്ലാ തെളിവുകളും അവർ നശിപ്പിച്ചു. ഇതെല്ലാം ഒന്നര മണിക്കൂറിനുള്ളിലാണ് അവർ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.