കശ്മീരിൽ 14,000 ഭൂഗർഭ അറകൾ നിർമിക്കും
text_fieldsജമ്മു: ജമ്മു-കശ്മീരിൽ സിവിലിയൻമാരുടെ സുരക്ഷ ഉറപ്പുവരുത്താൻ നിയന്ത്രണരേഖയിലും രാജ്യാന്തരഅതിർത്തിയിലും 14,000 ഭൂഗർഭ അറകൾ നിർമിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. നിയന്ത്രണരേഖയിൽ പൂഞ്ച്, രജൗറി ജില്ലകളിൽ 7298ഉം രാജ്യാന്തരഅതിർത്തിയോട് ചേർന്ന് ജമ്മു, കതുവ, സാംബ ജില്ലകളിൽ 7162 ഉം ആണ് നിർമിക്കുക.
415.73 കോടി രൂപ ഇതിനായി േകന്ദ്രസർക്കാർ നീക്കിവെച്ചിട്ടുണ്ട്. 13,029 വ്യക്തിഗത ഭൂഗർഭ അറകളും 1431 എണ്ണം ആളുകൾക്ക് കൂട്ടമായി കഴിയാനുള്ളതുമായിരിക്കും. വ്യക്തിഗത അറകളിൽ എട്ടുപേർക്കും വലിയവയിൽ 40 പേർക്കും അഭയം തേടാം.
പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുന്ന സാഹചര്യത്തിൽ ഷെല്ലാക്രമണത്തിൽനിന്ന് സിവിലിയൻമാർക്ക് ഇത് തുണയാകും. പാകിസ്താനുമായി ഇന്ത്യ 3323 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. കശ്മീരിൽ 221 കിലോമീറ്റർ രാജ്യാന്തരഅതിർത്തിയും 740 കിലോമീറ്റർ നിയന്ത്രണരേഖയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.