അനധികൃത ആഴക്കടൽ മത്സ്യബന്ധനത്തിന് കനത്ത പിഴ
text_fieldsന്യൂഡൽഹി: അനധികൃത ആഴക്കടൽ മത്സ്യബന്ധനത്തിന് കനത്ത പിഴ; വിദേശ യാനങ്ങൾക്ക് വില ക്ക്. ഇത്തരത്തിൽ ഇന്ത്യയുടെ സവിശേഷ സാമ്പത്തിക മേഖലയിൽ (ഇ.ഇ.ഇസെഡ്) അനധികൃത മീൻപ ിടിത്തം തടയുന്ന ബിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്നു.
തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ വരെയാണ് ഓരോ രാജ്യത്തിെൻറയും സവിശേഷ സാമ്പത്തിക മേഖല. തീരം മുതൽ 12 നോട്ടിക്കൽ മൈൽ വരെയുള്ള ഭാഗത്തെ മീൻപിടിത്ത നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്കാണ്. 12നും 200 നോട്ടിക്കൽ മൈലിനും ഇടയിലുള്ള ഭാഗത്തെ മത്സ്യബന്ധനത്തിന് നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം.
മത്സ്യബന്ധന മന്ത്രാലയം തയാറാക്കിയ ബിൽ വൈകാതെ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനെക്കത്തും. കേന്ദ്രത്തിെൻറ അധികാരപരിധിയിൽ വരുന്ന ആഴക്കടൽ മത്സ്യബന്ധനത്തിന് വ്യക്തമായ വ്യവസ്ഥയില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശദീകരിച്ചു. ആർക്കും കടന്നുവരാം; മീൻപിടിക്കാം.
എന്നാൽ, ബിൽ പാർലമെൻറ് പാസാക്കുേമ്പാൾ സവിശേഷ സാമ്പത്തിക മേഖലയിൽ മത്സ്യബന്ധന ലൈസൻസ് നൽകാൻ സംസ്ഥാനങ്ങളെ അനുവദിക്കും. അത് കേന്ദ്ര നിർദേശം അനുസരിച്ചാകണം. ലൈസൻസ് ഇല്ലാത്തവർക്ക് ഇ.ഇ.ഇസെഡിൽ കടന്നു മീൻപിടിക്കാൻ അനുമതിയില്ല. ഇ.ഇ.ഇസെഡ് വഴി കടന്നുപോകേണ്ട വിദേശ കപ്പലുകളും മറ്റും അനുമതി വാങ്ങണം. പെർമിറ്റില്ലാതെ ഇ.ഇ.ഇസെഡിൽ കടന്ന് മീൻപിടിച്ചാൽ കനത്ത പിഴ ഒടുക്കേണ്ടിവരും -കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.