വാടക നൽകാൻ കഴിഞ്ഞില്ല; ഭാര്യയെയും മകളെയും പീഡിപ്പിക്കാൻ ഭൂവുടമക്ക് നൽകി ഗുജറാത്ത് സ്വദേശി
text_fieldsപ്രതീകാത്മക ചിത്രം
ഗുജറാത്തിലെ മോർബിയിൽ, വീട്ടുവാടക നൽകാൻ കഴിയാത്തതിനെത്തുടർന്ന് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ ഭൂവുടമയുമായി കരാറുണ്ടാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൊലീസ് പറയുന്നതനുസരിച്ച് ഗുജറാത്തിലെ സുരേന്ദ്രനഗർ സ്വദേശികളായ ഈ കുടുംബം ഉപജീവനമാർഗ്ഗം തേടിയാണ് ആറ് മാസം മുമ്പ് മോർബിയിലേക്ക് താമസം മാറിയത്. പ്രതിമാസം 2,000 രൂപ വാടകക്കാണ് ഇവർ ഒരു വീട് കണ്ടെത്തിയത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നാല് മാസത്തെ വാടക ഇവർക്ക് കൊടുക്കൻ സാധിക്കാതെ വരികയും കുടിശ്ശികയുള്ള വാടകക്ക് പകരമായി തന്റെ ഭാര്യയെയും മകളെയും ലൈംഗികമായി ചൂഷണം ചെയ്യാൻ ഈ വ്യക്തി ഭൂവുടമയുമായി ഒരു കരാറിലേർപ്പെടുകയായിരുന്നു.
ഭാര്യയുടെ അമ്മ ഈ പീഡനവിവരം അറിഞ്ഞതോടെ മോർബി പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമം ഉൾപ്പെടെയുള്ള കർശനമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവും ഭൂവുടമയും ചേർന്നാണ് ഈ ക്രൂരമായ ആസൂത്രണം നടത്തിയതെന്നും ഈ കുറ്റകൃത്യത്തിൽ പങ്കാളിയായ മൂന്നാമത്തെയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ നടത്തിവരികയാണന്നും ഡി.എസ്.പി ജെ.എം. ലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

