Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദശലക്ഷകണക്കിന് പേരെ...

ദശലക്ഷകണക്കിന് പേരെ വോട്ടർപ്പട്ടികയിൽനിന്ന് അന്യായമായി നീക്കി; എസ്.ഐ.ആറിൽ ആശങ്ക അറിയിച്ച് കേന്ദ്രസർക്കാറിന് യു.എൻ പ്രതിനിധികളുടെ കത്ത്

text_fields
bookmark_border
ദശലക്ഷകണക്കിന് പേരെ വോട്ടർപ്പട്ടികയിൽനിന്ന് അന്യായമായി നീക്കി; എസ്.ഐ.ആറിൽ ആശങ്ക അറിയിച്ച് കേന്ദ്രസർക്കാറിന് യു.എൻ പ്രതിനിധികളുടെ കത്ത്
cancel

ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് മൂന്ന് ഐക്യരാഷ്ട്രസഭാ പ്രത്യേക പ്രതിനിധികൾ ഇന്ത്യാ ഗവൺമെന്റിന് കത്തെഴുതി. എസ്.ഐ.ആർ ഇന്ത്യയിലെ മുസ്‌ലിംകളെയും ബംഗാളി വംശജരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും അസന്തുലിതമായി ബാധിച്ചിരിക്കാമെന്ന് കത്തിൽ ആരോപിച്ചു.യു.എൻ ന്യൂനപക്ഷ വിഷയങ്ങളെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധി, അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ പ്രോത്സാഹനവും സംരക്ഷണവും സംബന്ധിച്ച പ്രത്യേക പ്രതിനിധി, മതത്തിന്റെയോ വിശ്വാസത്തിന്റെയോ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധി എന്നിവരാണ് കേന്ദ്രസർക്കാരിനെ ആശങ്ക അറിയിച്ചിരിക്കുന്നത്.

"എസ്‌.ഐ.ആർ പ്രക്രിയയിലൂടെ ദശലക്ഷക്കണക്കിന് പേർ വോട്ടർപ്പട്ടികയിൽ നീക്കം ചെയ്യപ്പെട്ടു, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങളെ ബാധിക്കുന്നു" എന്ന് കത്തിൽ യുഎൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മെയ് ഒന്നിനാണ് സംഘം കത്ത് അയച്ചത്. യുഎൻ നടപടിക്രമങ്ങൾ പ്രകാരം, കത്ത് പരസ്യമാക്കുന്നതിന് മുമ്പ് സർക്കാരിന് പ്രതികരിക്കാൻ 60 ദിവസത്തെ സമയം നൽകി.

വോട്ടർ പട്ടിക പുനഃപരിശോധനാ പ്രക്രിയ സുതാര്യമല്ലെന്നും വോട്ടർമാർക്ക് രേഖകൾ സമർപ്പിക്കാൻ മതിയായ സമയം നൽകിയില്ലെന്നും, ഫലപ്രദമായ അപ്പീലിന് അവസരം നൽകിയില്ലെന്നും, അക്ഷരത്തെറ്റുകൾ പോലുള്ള ചെറിയ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇങ്ങനെ യോഗ്യരായ വോട്ടർമാരെ അന്യായമായി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിൽ നിന്ന് മാറ്റിനിർത്തിയതിൽ യു.എൻ പ്രതിനിധികൾ ആശങ്ക അറിയിച്ചു.

പശ്ചിമ ബംഗാളിൽ നിന്നുള്ള റിപ്പോർട്ടുകളും കത്തിൽ പരാമർശിച്ചു. അവിടെ മുസ്‌ലിം വോട്ടർമാരെ അസന്തുലിതമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. നന്ദിഗ്രാം നിയോജകമണ്ഡലത്തിൽ, ഇല്ലാതാക്കിയ വോട്ടർമാരിൽ 95 ശതമാനവും മുസ്‌ലിംകളാണെന്നും ഇവിടെ വോട്ടർമാരിൽ ഏകദേശം 25 ശതമാനം മാത്രമാണ് മുസ്‌ലിംകൾ എന്നു കത്തിൽ ചൂണ്ടിക്കാട്ടി.

ബീഹാറിലെ എസ്.ഐ.ആർ പ്രക്രിയയിൽ ഉയർന്നുവന്ന ആശങ്കകളെക്കുറിച്ചും കത്തിൽ പരാമർശിച്ചു, ഈ പ്രക്രിയ മുസ്‌ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും വലിയ തോതിലുള്ള അവകാശനിഷേധത്തിലേക്ക് നയിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNOelectoral rollUN Special RapporterSIR
News Summary - UN Special Rapporteurs raise concerns over electoral roll revision, seek Centre's response
Next Story