ഇസെഡ് പ്ലസ് സുരക്ഷയിലും ഉജ്ജ്വൽ നികമിെൻറ മൊബൈൽ ഫോൺ മോഷണംപോയി
text_fieldsമുംബൈ: ഇസെഡ് പ്ലസ് സുരക്ഷാ വലയത്തിലായിരുന്നിട്ടും മഹാരാഷ്ട്ര സർക്കാറിെൻറ നക്ഷത്ര അഭിഭാഷകൻ ഉജ്ജ്വൽ നികമിെൻറ മൊബൈൽ ഫോണുകൾ മോഷണംപോയി. മുംബൈയിൽ നിന്ന് സ്വദേശമായ ജൽഗാവിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് സംഭവം. പതിവുപോലെ വെള്ളിയാഴ്ച രാത്രി 11 ന് ദാദർ-അമൃതസർ പത്താൻകോട്ട് എക്സ്പ്രസ് ട്രെയിനിലെ എ-വൺ കോച്ചി ദാദറിൽ നിന്ന് കയറിയ നികം വിലപിടിപ്പുള്ള രണ്ട് മൊബൈലുകൾ തലയിണക്കടിയിൽ വെച്ച് ഉറങ്ങുകയായിരുന്നു. സർക്കാർ ഏർപ്പെടുത്തിയ എ.കെ 47 ഏന്തിയ അഞ്ച് ഭടന്മാരും ട്രെയിൻ ബോഗിയുടെ നാല് വാതിലുകളിലായി റെയിൽവെ ഏർപ്പെടുത്തിയ നാല് കോൺസ്റ്റബിളുമാരും കാവലുണ്ടായിരുന്നു.
ശനിയാഴ്ച പുലർച്ചെ അഞ്ചിന് ഉണർന്ന നികം തലയിണക്കിടയിൽ തപ്പിയപ്പോഴാണ് മൊബൈൽ നഷ്ടപ്പെട്ടത് അറിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിെൻറ നമ്പറുകളിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഒാഫ് ആണെന്ന സിംകാർഡ് കമ്പനിയുടെ റെക്കോർഡ് സന്ദേശമാണ് ലഭിച്ചത്. ജൽഗാവ് സ്റ്റേഷനിൽ ഇറങ്ങിയ നികം റെയിൽവെ പൊലിസിൽ പരാതി നൽകി.
1993ലെ മുംബൈ സ്ഫോടന കേസിലൂടെയാണ് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായ ഉജ്ജ്വൽ നികം ശ്രദ്ധേയനാകുന്നത്. 2009ൽ പാക് പൗരൻ അജ്മൽ കസബ് പ്രതിയായ മുംബൈ ഭീകരാക്രമണ കേസിൽ സർക്കാർ അഭിഭാഷകനായതോടെയാണ് ഇസെഡ് പളസ് സുരക്ഷ അദ്ദേഹത്തിന് ഏർപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ജൽഗാവ് സ്വദേശിയായ അദ്ദേഹം കേസുകളിൽ ഹാജറാകാനായി നഗരത്തിലെ ഹോട്ടലിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച സ്വദേശത്തേക്ക് പോകുന്ന അദ്ദേഹം തിങ്കളാഴ്ച തിരിച്ചെത്തുന്നതാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
