മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് മോഹൻ ഭാഗവതിനെ വാഴ്ത്തി ഉദ്ധവ് താക്കറെ
text_fieldsമുംബൈ: മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തിയ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ വാഴ്ത്തി ശിവസേന (യു.ബി.ടി) അധ്യക്ഷനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഹിന്ദുത്വയുടെ മറവിൽ ‘നവ ഹിന്ദുത്വവാദികൾ’ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുമ്പോൾ ഭാഗവത് നടത്തിയത് വാഴ്ത്തപ്പെടേണ്ടതാണെന്നും ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ഡി.എൻ.എ ഒന്നുതന്നെയാണെന്നും ഉദ്ധവ് പറഞ്ഞു.
ഇരുസമുദായവും ഒന്നിച്ചുനിൽക്കണം. രാജ്യത്തെ നിർമിക്കുക എന്നതാണ് സർസംഘ്ചാലകിന്റെ ദൗത്യം. മുസ്ലിംകളെ ആക്രമിച്ച് ബി.ജെ.പിയിലെ ചില സംഘങ്ങൾ രാജ്യത്ത് വർഗീയ സംഘർഷാവസ്ഥയുണ്ടാക്കുമ്പോൾ അസ്വസ്ഥരായ മുസ്ലിം പണ്ഡിതരുടെ വേദന ഭാഗവത് തിരിച്ചറിഞ്ഞു -ഉദ്ധവ് പറഞ്ഞു.
അദ്ദേഹത്തിന്റെ ഈ ശ്രമത്തെ ബി.ജെ.പിയിലെ ‘പുതിയ ഹിന്ദുത്വ കരാറുകാർക്ക്’ ഇഷ്ടമാകുമോ എന്ന് ഉദ്ധവ് പരിഹസിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ നിരന്തരം വർഗീയ പ്രസ്താവനകൾ നടത്തുന്ന ബി.ജെ.പി മന്ത്രി നിതേഷ് റാണെയെ അടക്കം ഉന്നംവെച്ചാണ് ഉദ്ധവിന്റെ ഈ പ്രയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

