Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെവൻസിൽനിന്ന് പ്രഫഷനൽ...

സെവൻസിൽനിന്ന് പ്രഫഷനൽ ഫുട്ബാളിലേക്ക്; ഉബൈദ് എന്നും ഹീറോ

text_fields
bookmark_border
സെവൻസിൽനിന്ന് പ്രഫഷനൽ ഫുട്ബാളിലേക്ക്; ഉബൈദ് എന്നും ഹീറോ
cancel
camera_alt????????????? ??????????????????? ?????? ??.???. ??????????? ?????????

കണ്ണൂർ: ഫുട്ബാൾ അത്ഭുതങ്ങൾ ഒളിച്ചുവെച്ച കളിയാണ്, അല്ലെങ്കിൽ സി.കെ. ഉബൈദ് എന്ന സൂപ ്പർ ഗോളിയുടെ സേവുകൾ നമ്മൾ കാണില്ലായിരുന്നു. സാൾട്ട്ലേക്കിലെ ഡ്യൂറൻറ് കപ്പിൽ ഇൗ സ്റ്റ് ബംഗാളിനെ ഗോകുലം കേരള മുട്ടുകുത്തിച്ചപ്പോൾ ഹീറോയായ ഉബൈദിെൻറ കരിയറിലു ടനീളം അപ്രതീക്ഷിത അത്ഭുതങ്ങളുണ്ട്. സെവൻസ് ഗ്രൗണ്ടിൽ പന്തുതട്ടി നടന്നയിടത്തുനി ന്നാണ് െഎ ലീഗിെൻറ പകിട്ടിലേക്ക് ഈ കൂത്തുപറമ്പുകാരൻ കടന്നുവരുന്നത്.
നാട്ടിൻ പുറങ്ങളിൽ പന്തുതട്ടി നടന്ന സാധാരണക്കാരനായിരുന്നു ഉബൈദ്. ചെറുകിട ക്ലബുകൾക്കായി സെവൻസ് ഗ്രൗണ്ടിലുമിറങ്ങി. തലശ്ശേരിയിലെ ടോപ്മോസ്റ്റ് എന്ന സെവൻസ് ടീമിന് കളിക്കുേമ്പാഴാണ് വിവ കേരളയുടെ ശ്രദ്ധയിൽപെടുന്നത്. വിവ കേരളയിൽനിന്ന് വിളിയെത്തിയപ്പോൾ ആദ്യം അമ്പരപ്പായിരുന്നു. എന്നാൽ, കളിക്കാൻ തുടങ്ങിയതോടെ പ്രഫഷനൽ ഫുട്ബാളാണ് തട്ടകമെന്ന് മനസ്സിലായി.

2011-12 സീസണിലാണ് വിവയിൽ സൈൻ ചെയ്തത്. പിന്നീട് എയർ ഇന്ത്യ, ഒ.എൻ.ജി.സി എന്നിവക്കായി കളത്തിലിറങ്ങി. 2017ൽ എഫ്.സി കേരളയിൽ വായ്പാടിസ്ഥാനത്തിൽ കളിച്ചു. എഫ്.സി കേരളക്കായി കളിക്കുേമ്പാഴും ഷൂട്ടൗട്ടിൽ ഉബൈദ് ടീമിന് രക്ഷകനായി. എഫ്.സി കേരളക്കൊപ്പം ഗാധിങ്ലജ് ടൂർണമെൻറിൽ സെമിയിൽ ടൈബ്രേക്കറിൽ നിർണായകമായ കിക്ക് തടുത്ത് ഉബൈദാണ് ടീമിനെ ഫൈനലിലെത്തിച്ചത്. കിരീടം േനടിയതിനൊപ്പം ടൂർണമെൻറിലെ മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

അപ്രതീക്ഷിതമായാണ് പ്രഫഷനൽ ഫുട്ബാളിലെത്തിയതെങ്കിലും കഠിനാധ്വാനത്തിെൻറ ഫലമാണ് തേൻറതെന്ന് ഉബൈദ് പറയുന്നു. നിങ്ങൾക്ക് വ്യക്തമായ ഒരു ലക്ഷ്യമുണ്ടെങ്കിൽ അത് യാഥാർഥ്യമാകാൻ കഠിനാധ്വാനമല്ലാതെ മറ്റൊരു വഴിയുമില്ല. കരിയറിലുടനീളം ഇൗ ഫിലോസഫിയാണ് തെൻറ വഴികാട്ടിയെന്ന് ഉബൈദ് പറയുന്നു.

ആധുനിക ഫുട്ബാളിനുവേണ്ട എല്ലാ ചേരുവകളുമുള്ള സൂപ്പർകീപ്പറാണ് ഉബൈദെന്ന് എഫ്.സി കേരളയുടെ അസിസ്റ്റൻറ് കോച്ചായിരുന്ന ടി.ജി. പുരുഷോത്തമൻ പറയുന്നു. ഉയരവും ഫിസിക്കും ഉബൈദിനെ വ്യത്യസ്തനാക്കുന്നു. പിന്നെ ടൈമിങ്ങും അപാരം. പന്തുകൾ വിതരണം ചെയ്യുന്നതിലുള്ള മികവാണ് ഏറെ സവിശേഷം. കാലുകൊണ്ടും കൈകൊണ്ടും ഒരുപോലെ പാസു നൽകാനാവുന്നുണ്ട്. പ്രതിരോധത്തിൽനിന്ന് കളി മെനയുന്ന ടീമുകൾക്ക് ഇതുപോെലാരു ഗോളി ആവശ്യമാണെന്നും പുരുഷോത്തമൻ പറയുന്നു. കഴിഞ്ഞ സീസണിൽ രാജ്യത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. മഹാരാഷ്ട്ര സന്തോഷ് ട്രോഫി സ്ക്വാഡിൽ ഉൾപ്പെട്ട ഉബൈദ് ദേശീയ ഗെയിംസിൽ മഹാരാഷ്ട്രയെ പ്രതിനിധാനംചെയ്ത് കളത്തിലിറങ്ങി. മുംബൈ ഡിസ്ട്രിക്ട് ഫുട്ബാൾ അസോസിയേഷെൻറ പ്രഥമ ഗോൾകീപ്പർ പുരസ്കാരവും ഉബൈദിനായിരുന്നു. ഉമ്മർ-ഷരീഫ ദമ്പതികളുടെ മകനാണ്. മൂന്ന് സഹോദരങ്ങളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsCK Ubaidprofessional football
News Summary - Ubaid - from Sevens to professional football - Sports news
Next Story