Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഒരു മാസത്തിനുള്ളിൽ...

‘ഒരു മാസത്തിനുള്ളിൽ ചെയ്തത് രണ്ട് വർഷത്തെ ജോലി’: കൊൽക്കത്ത നഗരത്തെ സ്തംഭിപ്പിച്ച് ബംഗാൾ ബി‌.എൽ.‌ഒമാരുടെ പ്രതിഷേധം

text_fields
bookmark_border
‘ഒരു മാസത്തിനുള്ളിൽ ചെയ്തത് രണ്ട് വർഷത്തെ ജോലി’: കൊൽക്കത്ത നഗരത്തെ സ്തംഭിപ്പിച്ച് ബംഗാൾ ബി‌.എൽ.‌ഒമാരുടെ പ്രതിഷേധം
cancel

കൊൽക്കത്ത: ബംഗാൾ ഉൾപ്പെടെ രാജ്യത്തുടനീളം നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്‌.ഐ‌.ആർ) അമിതമായ ജോലി സമ്മർദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവൽ ഓഫിസർമാർ (ബി‌.എൽ.‌ഒമാർ) കൊൽക്കത്തയിലെ തെരുവുകളിൽ മാർച്ച് നടത്തി.

അധ്യാപകർ, അസിസ്റ്റന്റ് അധ്യാപകർ, മറ്റ് മുൻനിര സർക്കാർ ജീവനക്കാർ, സർക്കാർ ധനസഹായമുള്ള ഏജൻസികൾ എന്നിവരടങ്ങുന്ന ബി‌.എൽ.‌ഒമാർ സെൻട്രൽ കൊൽക്കത്തയിലെ കോളജ് സ്ട്രീറ്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാർച്ച് നടത്തി. ബി‌.എൽ.‌ഒ അധികാർ രക്ഷാ കമ്മിറ്റിയുടെ ബാനറിൽ ആയിരുന്നു മാർച്ച്.

ഈ മാസം ആദ്യം എസ്‌.ഐ‌.ആർ ആരംഭിച്ചതിനുശേഷം ബംഗാളിൽ മൂന്ന് വനിതാ ബി‌.എൽ.‌ഒമാർ മരിച്ചു. അതിൽ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.‌എൽ.‌ഒമാരുടെ മരണങ്ങൾ ബംഗാളിൽ മാത്രം ഒതുങ്ങുന്നില്ല. കേരളത്തിൽ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും അവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ജയ്പൂരിൽ 45 കാരനായ മുകേഷ് ജംഗിദ് അതിവേഗ ട്രെയിനിന് മുന്നിൽ ചാടിയാണ് ജീവനൊടുക്കിയത്. സംസ്ഥാനത്ത് എസ്‌.ഐ‌.ആർ പരിശീലനം ആരംഭിച്ചതുമുതൽ അദ്ദേഹം ദിവസത്തിൽ 12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തതായി കുടുംബാംഗങ്ങൾ പറഞ്ഞു.

അതേ ദിവസം തന്നെ കേരളത്തിലെ കണ്ണൂരിൽ ബി‌.എൽ.‌ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തു. അതിനുശേഷം ബംഗാളിൽ രണ്ട് മരണങ്ങളും ഗുജറാത്തിൽ ഒരു മരണവും കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.

രാജസ്ഥാനിലെ സവായ് മധോപൂരിലെ ഒരു സർക്കാർ സ്കൂളിലെ മൂന്നാം ക്ലാസ് അധ്യാപകനായ ഹരി ഓം ബർവ (34) കഴിഞ്ഞ ആഴ്ച കുഴഞ്ഞുവീണ് മരിച്ചു. എസ്‌.ഐ‌.ആർ നടപടിക്രമങ്ങൾ ആരംഭിച്ചതുമുതൽ അദ്ദേഹം വലിയ സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

എസ്‌.ഐ‌.ആർ നടപടിക്രമങ്ങൾ നടക്കുന്ന 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും, ബി‌.എൽ.‌ഒമാർ എണ്ണൽ ഫോമുകൾ വിതരണം ചെയ്യുകയും വോട്ടർമാരിൽ നിന്ന് അവ ശേഖരിക്കുകയും 2002ലെ വോട്ടർ പട്ടികയുടെ മാപ്പ് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ആപ്പിൽ അപ്‌ലോഡ് ചെയ്യുകയും വേണം.

‘ചുരുങ്ങിയ സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, അത്തരം ജോലികൾ സാധാരണയായി രണ്ട് വർഷത്തിൽ കൂടുതൽ എടുക്കും’-ബി.എൽ.ഒ അധികാർ രക്ഷാ കമ്മിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സമ്മർദം നിരവധി രോഗങ്ങളിലേക്ക് നയിച്ചുവെന്ന് മറ്റൊരു കമ്മിറ്റി അംഗം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ സമയപരിധി നീട്ടുകയോ ബി.എൽ.ഒകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുകയോ ചെയ്തില്ലെങ്കിൽ തുടർച്ചയായ പ്രതിഷേധ പരിപാടി ആരംഭിക്കുമെന്ന് കമ്മിറ്റി അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

ബംഗാളിൽ എസ്.ഐ.ആറിന്റെ ഭാഗമായി വീടുതോറുമുള്ള കണക്കെടുപ്പ് നവംബർ 4 നാണ് ആരംഭിച്ചത്. ഡിസംബർ 4 വരെ തുടരും. കരട് പട്ടിക ഡിസംബർ 9 ന് പ്രസിദ്ധീകരിക്കും.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനോട് എസ്.ഐ.ആർ പരിശീലനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. ബി.എൽ.ഒകൾ മനുഷ്യ പരിധിക്കപ്പുറം പ്രവർത്തിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

രാജ്യത്തുടനീളം 16 ബി.എൽ.ഒകൾ മരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ‘ഹൃദയാഘാതം, സമ്മർദ്ദം, ആത്മഹത്യകൾ. എസ്.ഐ.ആർ ഒരു പരിഷ്കരണമല്ല. അത് അടിച്ചേൽപ്പിക്കപ്പെട്ട സ്വേച്ഛാധിപത്യമാണെന്നും’ രാഹുൽ തന്റെ ‘എക്സ്’ ഹാൻഡിലിൽ എഴുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionBLOVoter Roll Updatebengal sirBLO deaths
News Summary - 'Two years' work done in one month': Bengal BLOs hit Kolkata city
Next Story