പണം തട്ടാൻ ‘ലവ് ജിഹാദ്’ കേസ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsമുസഫർനഗർ (യു.പി): വ്യാജ ‘ലവ് ജിഹാദ്’ കേസിൽ യുവാവിനെ പ്രതിയാക്കി 1.25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലഡോവാലയിലാണ് സംഭവം. ഹിന്ദുവായി വേഷംമാറിയ ഒരാൾ തന്നെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് മതം മാറ്റുകയും വിവാഹവുമായി ബന്ധപ്പെട്ട വിഡിയോ നിർമിക്കുകയും ചെയ്തുവെന്ന സ്ത്രീയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പിന്നീട്, പരാതി വ്യാജമാണെന്ന് കണ്ടെത്തിയതായി സർക്ൾ ഓഫിസർ രാജു കുമാർ പറഞ്ഞു.
പ്രതിചേർത്ത സോനു എന്ന ബാബറിന്റെ പക്കൽനിന്ന് 1.25 ലക്ഷം രൂപ തട്ടിയെടുക്കാൻ മൂവരും ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. വ്യാജ മൊഴി നൽകിയ സ്ത്രീയെ പൊലീസ് തിരയുകയാണ്. ഇവരുടെ പരാതിയിൽ ഏപ്രിൽ 21ന് ബലാത്സംഗം, മതപരിവർത്തനം, വിവാഹത്തിന്റെ പേരിൽ വിഡിയോ നിർമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ശനിയാഴ്ച അറസ്റ്റിലായ ഷാനവാസിന്റെയും സദകത്തിന്റെയും കൈയിൽനിന്ന്, 25,000 രൂപ വീണ്ടെടുത്തു. സ്ത്രീ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

