Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൗ സമരം...

ഇൗ സമരം വരുംതലമുറക്ക് വേണ്ടി...

text_fields
bookmark_border
ഇൗ സമരം വരുംതലമുറക്ക് വേണ്ടി...
cancel

കോര്‍പറേറ്റ്-ഭരണകൂട അച്ചുതണ്ടിെൻറ കലവറയില്ലാത്ത പിന്തുണയാണ് ചെമ്പ് സംസ്കരണശാലയടക്കം അനിൽ അഗർവാളിെൻറ വ്യവസായവളർച്ചക്ക് കാരണമായത്.  ബഹുരാഷ്ട്ര കുത്തകയായി മാറിയ ‘വേദാന്ത’ക്ക് നിയമലംഘനങ്ങളും കൊള്ളയടിക്കലുകളും നടത്താൻ രാഷ്ട്രീയപാര്‍ട്ടി ഭേദമില്ലാതെ സഹായം ലഭിച്ചു. 70കളില്‍ ബിഹാറില്‍ ആക്രിക്കച്ചവടം നടത്തിയിരുന്ന ഒരു കുടുംബത്തില്‍ നിന്നാണ് സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അനില്‍ അഗര്‍വാള്‍ വ്യവസായസാമ്രാജ്യം പടുത്തുയർത്തിയത്. രാഷ്ട്രീയക്കാരെയും അധികാരവര്‍ഗത്തെയും സ്വാധീനിച്ച് ഇന്ത്യയിലെ കോടിക്കണക്കിന് രൂപയുടെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്ത് സൃഷ്ടിച്ചതാണ് ആ വളര്‍ച്ച. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആദ്യമായി ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ കമ്പനിയുടെ ഉടമ, അടുത്ത ലോക കോടീശ്വരപദവിയിലേക്ക് കുതിക്കുന്ന ഇന്ത്യക്കാരൻ. അത്തരമൊരു വ്യവസായഭീകരെനതിരെയാണ് തൂത്തുക്കുടിയിലെ സാധാരണക്കാർ സമരത്തിന് ഇറങ്ങിയത്. ഇത്തവണ സമരം ശക്തമാക്കാൻ മറ്റൊരു കാരണവുമുണ്ട്. 1200 ടൺ ഉൽപാദനത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി അടുത്ത ഡിസംബറിൽ അവസാനിക്കുകയാണ്. അത് പുതുക്കി ലഭിക്കുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനാകെട്ട പരിസ്ഥിതി ആഘാത പഠനമൊന്നും നടത്തിയിട്ടുമില്ല. പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന മാനദണ്ഡവും അനിൽ അഗർവാളിന് വേണ്ടി മാറ്റിവെച്ചു. ഇതോടെയാണ് ജല്ലിക്കെട്ട് മാതൃകയിൽ സമരം തുടങ്ങാനുള്ള തീരുമാനം. ഇതിെൻറ തുടക്കമെന്ന നിലയിൽ കുമരട്ടിയാർ ഗ്രാമക്കാർ ഫെബ്രുവരി 11 മുതൽ സത്യഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനായി പന്തൽ കെട്ടാൻ അപേക്ഷ നൽകിയെങ്കിലും നിഷേധിച്ചു. അവർ പിന്മാറിയില്ല. മരച്ചുവട്ടിലാണ് സമരം തുടരുന്നത്. ഭർത്താവ് േജാലിക്ക് പോകുേമ്പാൾ ഭാര്യയും ഭാര്യ ജോലിക്ക് പോകുേമ്പാൾ ഭർത്താവും സമരപന്തലിൽ എത്തുന്നു. സ്കൂൾ അടച്ചതോടെ കുട്ടികളും സമരത്തിന് എത്തുന്നു. 

ആ സമരം പതുക്കെ മറ്റ് ഗ്രാമക്കാരും ഏറ്റെടുത്തു. അവരും സത്യഗ്രഹ പന്തലിൽ എത്തിത്തുടങ്ങി. സമരത്തിന് നേതൃത്വമില്ല. ഗ്രാമകമ്മിറ്റി തന്നെ സമരസമിതികളായി മാറി. മാർച്ച് 24ന് പതിനായിരങ്ങൾ സ്റ്റെർലൈറ്റിന് മുന്നിൽ അണിനിരന്നു. തികച്ചും സമാധാനപരമായിത്തെന്ന. കുട്ടികളടക്കം കുടുംബാംഗങ്ങൾ പെങ്കടുത്തു. എന്നാൽ, ഇങ്ങനെയൊരു സമരം നടക്കുന്നത് പോലും സർക്കാർ അറിഞ്ഞില്ല. ഇതിെൻറ തുടർച്ചയായാണ് േമയ് 22ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്താനും സ്റ്റെർലൈറ്റ് പൂട്ടുന്നത് വരെ അവിടെ സമരം തുടരാനും തീരുമാനിച്ചത്. ഇതിനെ പിന്തുണച്ച് വ്യാപാരികൾ ഹർത്താൽ ആഹ്വാനം ചെയ്തു. പതിവുപോലെ കുടുംബമൊന്നിച്ച് വിവിധഗ്രാമങ്ങളിൽ നിന്നുള്ളവർ എത്തി. വിവിധ കേന്ദ്രങ്ങളിൽ സമ്മേളിച്ച് അവിടെ നിന്നാണ് പ്രകടനം നീങ്ങിയത്. എന്നാൽ, ടൗൺ പിന്നിടുന്നതിന് മുമ്പായി പൊലീസ് പ്രകടനം അലേങ്കാലമാക്കാൻ ശ്രമം നടത്തിയതായി ഫാ.എച്ച്.ഡി. സെൽവരാജ് പറഞ്ഞു. ഇടക്കിടെ പൊലീസ് ലാത്തി വീശി. 

കലക്ടറേറ്റിലെത്തുേമ്പാേഴക്കും വെടിവെപ്പിനുള്ള ഒരുക്കം തുടങ്ങിയിരുന്നു. കലക്ടറേറ്റ് വളപ്പിനകത്താണ് ആദ്യം നാലുപേർ വെടിയേറ്റ് മരിച്ചത്. മഞ്ഞ ടി ഷർട്ട് ധരിച്ച എതാനും പേർ യന്ത്രത്തോക്കുമായി പൊലീസ് വാഹനങ്ങൾക്ക് മുകളിൽ നിന്നിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് വെടിവെച്ചത്. പിന്നീട് വൈകീട്ട് ഗ്രേസ്നഗെറന്ന മത്സ്യത്തൊഴിലാളിഗ്രാമത്തിൽ എത്തിയും വെടിവെച്ചു -അദ്ദേഹം പറഞ്ഞു. ഇത് ബോധപൂർവമായ കൊലപാതകമാണ്. അവർ നടത്തിയ വെടിവെപ്പ് ന്യായീകരിക്കാൻ അവർ തന്നെയാണ് വാഹനങ്ങൾ കത്തിച്ചത്.

ബി.ജെ.പിയും എ.െഎ.എ.ഡി.എം.കെയും സമരത്തിന് പിന്തുണ നൽകിയില്ല. ക്രിസ്ത്യൻ വൈദികരാണ് സമരത്തിന് പിന്നിലെന്ന് ബി.ജെ.പി വ്യാജ പ്രചാരണം നടത്തുന്നു. ഇൗ സമരത്തിന് ജാതിയും മതവും വർഗവുമില്ല. വെടിയേറ്റ് മരിച്ചവരുടെ പട്ടിക പരിശോധിച്ചാൽ അതറിയാം. എന്തായാലും ജനങ്ങൾ സമരവുമായി മുന്നോട്ടുപോകും -അദ്ദേഹം പറഞ്ഞു. കുമരട്ടിയാപുരത്തെ മാടത്തി പറയുന്നു- ‘കുട്ടികൾക്ക് പാൽ വാങ്ങാനല്ല, മരുന്ന് വാങ്ങാനാണ് പണം വേണ്ടത്. ഞങ്ങൾക്ക് ജീവിക്കാനല്ല, വരും തലമുറക്ക്  ജീവിക്കാനാണ് ഇൗ സമരം’. സമരത്തിനൊപ്പം തുടക്കം മുതലുള്ള പ്രഫ. ഫാത്തിമ ബാബുവിനെ തേടി വീട്ടിലെത്തിയപ്പോൾ പൂട്ടിയിട്ടിരിക്കുന്നു. അവർ എവിടെയെന്ന് ആർക്കും അറിയില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല, സമരവുമായി ബന്ധമുള്ളവരെ തേടി പൊലീസ് പായുകയാണ്. അതിനാൽ ഭീതിയുടെ നിഴലിലാണ് തൂത്തുക്കുടി. പേക്ഷ, ജനം ഏകസ്വരത്തിൽ പറയുന്നു- ഇത്തവണ സ്റ്റെർലൈറ്റ് എന്നന്നേക്കുമായി പൂട്ടണം, അല്ലെങ്കിൽ മരണം. പണ്ട് കടലിെൻറ അവകാശത്തിനായി ബ്രിട്ടീഷുകാർെക്കതിരെ പോരാടിയ വി.ഒ.സി. ചിദംബരൻ പിള്ളയുടെ വാക്കുകളുടെ ആവർത്തനം- കടലിൽ കപ്പൽ ഒാടിക്കും, അല്ലെങ്കിൽ കടലിൽ മരിക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSterlite ProtestTuticorn
News Summary - Tuticorn sterlite protest-India news
Next Story