‘ഇപ്പോൾ പ്രസവിച്ചുപോകുമെന്ന് പറഞ്ഞിട്ടും അവരെന്നെ വിട്ടില്ല...’
text_fields‘ഞാനിപ്പോൾ പ്രസവിച്ചുപോകുമെന്നും ഒരടിപോലും നടക്കാനാവില്ലെന്നും പറഞ്ഞിട്ടും അവരെന ്നെ ആ ഓട്ടോറിക്ഷയിൽ പോകാൻ അനുവദിച്ചില്ല...’ ഇൻഷാ അഷറഫ് എന്ന 26 കാരി പറയുന്ന വാക്കുകളിൽ കശ്മീരിൻെറ ഇപ്പോഴത് തെ നേർ ചിത്രമുണ്ട്.
വെളുപ്പിന് അഞ്ചരയായിക്കാണും പ്രസവത്തിൻെറ എല്ലാ ലക്ഷണങ്ങളും ഇൻഷയിൽ അനുഭവപ്പെട്ടു തു ടങ്ങിയപ്പോൾ, ഏതൊക്കെയോ ഉറവകളിൽനിന്ന് നീർ പൊടിഞ്ഞു തുടങ്ങിയത് അവൾക്ക് ബോധ്യമായി.. ഇനി അധിക സമയമില്ല, വൈ കാതെ പ്രസവിച്ചേക്കാം...
ശ്രീനഗറിന് പുറത്തുള്ള ബെമിനയയിലാണ് ഇൻഷയുടെ വീട്. ഏഴ് കിലോ മീറ്റർ അകലെയുള്ള ലാ ൽ ഡെഡ് ആശുപത്രിയാണ് ഏറ്റവും അടുത്ത സർക്കാർ ആതുരാലയം. ഇൻഷയുടെ ഉമ്മ മുബീന അനിയത്തി നിഷയെയയും കൂട്ടി അയൽവാസിയാ യ ഓട്ടോ റിക്ഷക്കാരനെ സമീപിച്ചു. തെരുവിൽ സൈനികർ റോന്തു ചുറ്റുന്നുണ്ട്. മറ്റ് വാഹനങ്ങൾ ഒന്നും പോകുന്നുമി ല്ല. എന്നിട്ടും ഡ്രൈവർ അവരെ ആശുപത്രിയിൽ എത്തിക്കാമെന്ന് സമ്മതിച്ചു.
ഏതാനും മീറ്റർ മുന്നോട്ട് ചെന്നപ് പോൾ തന്നെ സൈനികർ വാഹനം തടഞ്ഞു. യാതൊരു വാഹനവും കടത്തിവിടരുതെന്നാണ് നിർദേശമെന്ന് അവർ. ‘ഞാനൊരു ഗർഭിണിയാണ്.. . ഏത് നിമിഷവും പ്രസവിച്ചുപോകും. ദയവായി കടത്തിവിടണം...’ ഇൻഷ അവരോട് കെഞ്ചിനോക്കി. പക്ഷേ, ഒരലിവുമില്ലാത്ത നിയമം അവർക്കു മുന്നിൽ വഴി മുടക്കി...
പക്ഷേ, ഒരു ദയവ് അവർ കാണിച്ചു.. ‘വേണമെങ്കിൽ ആശുപത്രിയിലേക്ക് നടന്നുപോകാം...’
ഒരടി പോലും നടക്കാൻ കഴിയാത്ത അവസ്ഥയിൽ അവർക്കു മുന്നിൽ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് നടക്കാൻ തന്നെ അവർ തീരുമാനിച്ചു. ഓരോ 500 മീറ്ററിലും സ്ഥാപിച്ചിരിക്കുന്ന ചെക്പോസ്റ്റുകളിൽ അവർ ഒരേ കാര്യം ആവർത്തിച്ചുകൊണ്ടേയിരുന്നു... ഓരോ തവണയും അവരുടെ യാചന നിരസിച്ചുകൊണ്ടേയിരുന്നു...
ഒടുവിൽ, ആശുപത്രിക്ക് അര കിലോ മീറ്റർ അപ്പുറത്ത് ഇനിയൊരടി വെക്കാനാവാതെ അവൾ കുഴഞ്ഞുനിന്നു. പ്രസവം ഏതാണ്ട് ഉറപ്പായി.
തൊട്ടടുത്ത് ഒരു സ്വകാര്യ ആശുപത്രിയുണ്ടായത് ഭാഗ്യമായി. ഇൻഷയെ അവിടെ പ്രവേശിപ്പിച്ചു. ഉടൻ തന്നെ പ്രസവവും നടന്നു. ഒരു പെൺകുഞ്ഞ്. പക്ഷേ, ആ കുഞ്ഞിനെ പുതപ്പിക്കാൻ ഒരു കഷണം തുണിപോലുമില്ലാത്ത അവസ്ഥയിലായിരുന്നു ആശുപത്രിക്കാർ. എല്ലാ സാധനങ്ങളും തീർന്നുപോയിരിക്കുന്നു. പുറത്തുനിന്ന് അവ എത്താൻ കഴിയാത്തവിധം ഗതാഗതവും ചരക്കുനീക്കവും നിലച്ചിരിക്കുന്നു.
‘ഒരു കഷണം തുണിയുടെ പോലും താങ്ങില്ലാതെയായിരുന്നു എൻെറ പേരക്കുഞ്ഞിനെ അവർ എൻെറ കൈയിലേക്ക് തന്നത്. എൻെറ സ്കാർഫ് കൊണ്ട് ഞാനവളെ മാറോടടുക്കിപ്പിടിച്ചു...’ മുബീന പിന്നീട് അതേക്കുറിച്ചു പറഞ്ഞു...
കുഞ്ഞുണ്ടായ വിവരം ഇൻഷയുടെ ഭർത്താവ് ഇർഫാൻ അഹമ്മദ് എന്ന ഓട്ടോ റിക്ഷ ഡ്രൈവറെ അറിയിക്കാനായിട്ടില്ല. ഏതാനും ദിവസം മുമ്പ് പതിവുപോലെ ഓട്ടോയുമായി പോയ ഇൻഫാൻ എവിടെയോ കുടുങ്ങിയിരിക്കുകയാണ്.. അയാെള വിവരം ഒന്നറിയിക്കാൻ ഫോണോ ഇൻറർനെറ്റോ മറ്റേതെങ്കിലും ആശയവിനിമയ മാർഗങ്ങളോ ഇല്ല...
ഇൻഷയെപ്പോലെ കശ്മീരിലെ അനേകം അമ്മമാരുടെ ദുരവസ്ഥ കശ്മീരിൽ നിന്നുള്ള അന്താരാഷ്ട്ര മാധ്യമ പ്രവർത്തകൻ സുബൈർ സോഫിയെ ഉദ്ധരിച്ച് ‘ദ വയർ.ഇൻ’ ആണ് റിപ്പോർട്ട് ചെയ്യുന്നത്.
ഗർഭിണിയായ സ്ത്രീ നിസ്സഹായയായി തെരുവിൽ നിൽക്കുന്നതും ആശുപത്രി വരാന്തയിൽ എങ്ങോട്ടു പോകണമെന്നുപോലും അറിയാതെ ഗർഭിണികൾ ചുരുണ്ടുകൂടി കിടക്കുന്നതുമായ ചിത്രങ്ങൾ സഹിതമാണ് സുബൈർ സോഫി വാർത്ത പങ്കുവെക്കുന്നത്.
ലാൽഡെഡ് ഹോസ്പിറ്റലിലെ സ്ഥിതിഗതികൾ അത്യന്തം ദയനീയമാണ്. ഡിസ്ചാർജ് ചെയ്തിട്ടും ഗർഭിണികൾ പിരിഞ്ഞുപോകുന്നില്ല. എങ്ങോട്ടും പോകാനാവാത്ത അവസ്ഥയിലാണവർ. തിന്നാനും കുടിക്കാനും ഒന്നുമില്ലാതെ ആശുപത്രി വരാന്തയിൽ സ്തംഭിച്ചുനിൽക്കുകയാണ് ഒരുകൂട്ടം മനുഷ്യർ..
‘എൻെറ കൈയിൽ ഒരൊറ്റ പൈസ പോലുമില്ല. ആഗസ്റ്റ് എട്ടിനു ശേഷം ഇൻറർനെറ്റോ ഫോണോ പ്രവർത്തിക്കുന്നില്ല. എ.ടി.എമ്മുകളും പ്രവർത്തിക്കുന്നില്ല. ആരോടെങ്കിലും ചോദിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ഭക്ഷണം പോലും കഴിച്ചിട്ട് ദിവസങ്ങളായി...’ ആശുപത്രിയിലെ ഒരു ജീവനക്കാരനായി റാഷിദ് പറയുന്നതിങ്ങനെയാണ്...
ആർട്ടിക്കിൾ 370 പിൻവലിക്കുന്നതിനും ദിവസങ്ങൾക്കു മുമ്പുതന്നെ ഇതാണവസ്ഥയെന്നും അവർ പറയുന്നു...
സാധാരണ മനുഷ്യരുടെ പോലും സഞ്ചാര സ്വാതന്ത്ര്യം വിലക്കി കൂച്ചുവിലങ്ങിട്ടിരിക്കുന്ന കശ്മീരിൻെറ ചിത്രമാണ് ‘ദ വയർ.ഇൻ’ പങ്കുവെക്കുന്നത്.
കടപ്പാട്: www.thewire.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.