വൈറസിനെക്കാൾ വേഗം പടരുന്നു, വ്യാജ വാർത്തകൾ
text_fieldsന്യൂഡൽഹി: കോവിഡ് -19നെക്കാൾ വേഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പരക്ക ുന്നത്. ഡൽഹിയിൽ തബ്ലീഗ് പ്രവർത്തകരിൽ ചിലർക്ക് രോഗം ബാധിച്ചതോടെയാണ് വ്യാജ വ ാർത്ത പ്രവാഹമുണ്ടായത്. പഴങ്ങളിൽ തുപ്പുന്നു, പൊലീസുകാരെ കൈയേറ്റം ചെയ്യുന്നു, തുപ്പ ൽ തേച്ച് വൈറസ് പരത്താൻ ശ്രമിക്കുന്നു എന്നിങ്ങനെയാണ് പ്രചാരണം. ഇവ തെറ്റാണെന്ന് തെ ളിവ് സഹിതം പുറത്തുവന്നിട്ടും വ്യാജന്മാർ പറന്നുകളിക്കുകയാണ്.
പഴങ്ങളിൽ തുപ്പുന്ന കച്ചവടക്കാരൻ; വിഡിയോ ഫെബ്രുവരി 16ലേത്
പ്രചാ രണം: ഏപ്രിൽ മൂന്നിനാണ് പഴങ്ങളിൽ തുപ്പുകയും തുപ്പൽ തേക്കുകയും ചെയ്യുന്ന കച്ചവടക ്കാരെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പരന്നത്.
യാഥാർഥ്യം: മധ്യപ്രദേശിലെ റെയ ്സൻ ജില്ലയിലെ ഷേരു എന്ന കച്ചവടക്കാരെൻറ ദൃശ്യങ്ങളാണിത്. വിഡിയോ ഫെബ്രുവരി 16ലേത ് ആണെന്ന് ‘ദ ക്വിൻറ്’ അന്വേഷണത്തിൽ വ്യക്തമായി. ചീത്ത പഴങ്ങൾ മാറ്റിയിടുകയായിര ുന്നുവെന്നാണ് ഷേരു പറയുന്നത്. എന്തായാലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഡിയേ ാ പഴയതാണെന്ന് ജില്ല പൊലീസ് സൂപ്രണ്ടും സ്ഥിരീകരിച്ചു.
‘ഒരു മിച്ച് തുമ്മുന്ന മുസ്ലിംകൾ’
പ്രചാരണം: വൈറസ് പരത്തുന്നതിന് മുസ്ലിംകൾ ഒരുമിച്ച് തുമ്മുന്നതായാണ് മറ്റൊരു വ്യാജ പ്രചാരണം. തബ്ലീഗ് ആസ്ഥാനത്തേത് എന്ന് അവകാശപ്പെട്ടാണ് പ്രചരിപ്പിക്കുന്നത്.
യാഥാർഥ്യം: ദർഗകളിലും മറ്റും സൂഫി സമൂഹം നടത്തുന്ന പ്രാർഥനയുടെ ദൃശ്യം. ദൈവിക നാമം ഉരുവിട്ട് നടത്തുന്ന പ്രാർഥനയെയാണ് പ്രചരിപ്പിക്കുന്നതെന്ന് ‘ദ ലോജിക്കൽ ഇന്ത്യൻ’ വെബ്സൈറ്റ് തെളിവുകളോടെ വ്യക്തമാക്കി.
പൊലീസുകാർക്കു മേൽ തുപ്പുന്നവർ
പ്രചാരണം: തബ്ലീഗ് ആസ്ഥാനത്തുനിന്ന് ഒഴിപ്പിക്കുന്നതിനിടെ പ്രവർത്തകൻ െപാലീസ് വാനിൽവെച്ച് പൊലീസുകാരെ ആക്രമിക്കുകയും തുപ്പുകയും ചെയ്യുന്നു എന്ന പേരിലാണ് ഒരു വിഡിയോ പ്രചരിച്ചത്.
യാഥാർഥ്യം: തബ്ലീഗ് ആസ്ഥാനത്തുനിന്ന് ആളുകളെ ഡൽഹി സർക്കാറിെൻറ ബസുകളിലാണ് മാറ്റിയത്. ഫെബ്രുവരി 29ന് പുണെയിൽനിന്ന് മുംബൈയിലേക്ക് മുഹമ്മദ് സുഹൈൽ എന്ന വിചാരണത്തടവുകാരനെ കൊണ്ടുപോകുന്നതിനിടെയുള്ള ദൃശ്യമാണ് പ്രചരിപ്പിച്ചത്. കുടുംബം കൊണ്ടുവന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പൊലീസുകാരെ ആക്രമിക്കുന്നതാണ് ദൃശ്യം.
ഹിന്ദു സന്യാസിയെ തല്ലുന്ന മുസ്ലിം പൊലീസുകാരൻ
പ്രചാരണം: ഏകനായി പ്രാർഥനക്കെത്തിയ ഹിന്ദു സന്യാസിയെ റേവ എസ്.പി ആബിദ് ഖാൻ ആക്രമിക്കുന്നു എന്ന പേരിൽ ഒരു ഫോട്ടോ വിശ്വഹിന്ദു പരിഷത്തിെൻറയും എ.ബി.വി.പിയുടെയും മുതിർന്ന നേതാക്കൾ അടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
യാഥാർഥ്യം: ഫോട്ടോയിലെ പൊലീസ് ഉദ്യോഗസ്ഥൻ ആബിദ് ഖാനല്ലെന്നും പൊലീസ് ഇൻസ്പെക്ടർ രാജ്കുമാർ മിശ്രയാണെന്നും വ്യക്തമാക്കി ഐ.ജി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നിരവധി സ്ത്രീകളും പൂജക്കെത്തിയപ്പോൾ ലോക്ഡൗൺ നടപ്പാക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ഭക്ഷണ പാക്കറ്റിൽ തുപ്പുന്ന ജീവനക്കാരൻ; പല രാജ്യങ്ങളിൽ പ്രചരിച്ച പഴയ വിഡിയോ
പ്രചാരണം: കോവിഡ് പടർത്തുന്നതിന് ഭക്ഷണ പാക്കറ്റിൽ മുസ്ലിം തൊപ്പി ധരിച്ച ഹോട്ടൽ ജീവനക്കാരൻ തുപ്പുന്നതായി പറഞ്ഞ് 45 സെക്കൻഡുള്ള ദൃശ്യം പുറത്തുവിട്ടത് വ്യാജവാർത്തകളുടെ കേന്ദ്രമായി അറിയപ്പെടുന്ന പോസ്റ്റ്കാർഡ് ന്യൂസ് സ്ഥാപകൻ മഹേഷ് വിക്രം ഹെഗ്ഡെയാണ്.
യാഥാർഥ്യം: 2019 ഏപ്രിൽ 27ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് വർഗീയത വളർത്തുകയെന്ന ലക്ഷ്യത്തോടെ പോസ്റ്റ് ചെയ്തത്. ഈ വിഡിയോ നേരത്തേ യു.എ.ഇ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലും വൈറലായിരുന്നു. ഈ വിഡിയോ എവിടെ നിന്നുള്ളതാണെന്നും ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
പാത്രങ്ങൾ നക്കുന്ന മുസ്ലിംകൾ; 2018 മേയ്
പ്രചാരണം: പാത്രങ്ങളിൽ നക്കി കോവിഡ് പരത്താൻ ശ്രമിക്കുന്ന മുസ്ലിംകൾ എന്ന പേരിൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുന്നുണ്ട്. ഇതേചിത്രം തന്നെയാണ് പട്നയിലെ പള്ളിയിൽ ഒളിവിൽ ഇറാനിലെയും ഇറ്റലിയിലെയും മുസ്ലിംകൾ എന്ന പേരിൽ പ്രചരിക്കുന്നത്. തമിഴ്നാട്ടിൽ കണ്ടെത്തിയ വിദേശികൾ എന്നിങ്ങനെ പല പേരിലും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
യാഥാർഥ്യം: ആൾട്ട് ന്യൂസ് വെബ്സൈറ്റ് നടത്തിയ അന്വേഷണത്തിൽ ഈ ചിത്രം 2018 മേയ് 31ലേതെന്ന് വ്യക്തമായി. ഭക്ഷണം ഒരു രീതിയിലും പാഴാക്കരുതെന്ന് വിശ്വസിക്കുന്ന ദാവൂദി ബോറ വിഭാഗക്കാർ പാത്രത്തിലെ അവസാന തരി ഭക്ഷണവും കഴിക്കുന്നതാണ് ചിത്രങ്ങൾ. ഡൽഹി തബ്ലീഗ് ആസ്ഥാനത്തേത് എന്ന പേരിലായിരുന്നു പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.