ട്രംപിന് ഗാന്ധിയെ പരിചയപ്പെടുത്തി മോദി
text_fieldsഅഹ്മദാബാദ്: മഹാത്മ ഗാന്ധിയുടെ ജീവിതം ജ്വലിക്കുന്ന സബർമതിയിൽ യു.എസ് പ്രസിഡൻ റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും. രാഷ്ട്രപിതാവിെൻറ ഛായാചിത്രത്തിൽ മാലയിട ്ട് പ്രണാമമർപ്പിച്ചായിരുന്നു സന്ദർശനത്തിെൻറ തുടക്കം. ചർക്കയിൽ നൂറ്റെടുത്ത പൊ ന്നാടയണിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരെയും സ്വീകരിച്ചു.
സബർമതിയെയും ഗാന്ധിജിയുടെ ജീവിതത്തെയും വിശദമായി മോദി ഇരുവർക്കും പരിചയപ്പെടുത്തി. ഗാന്ധിജിയും ഭാര്യ കസ്തൂർബയും ഏറെക്കാലം കഴിഞ്ഞ ‘ഹൃദയകുഞ്ച്’ ഒരുകാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ആലോചനകളുടെ കേന്ദ്രമായിരുന്ന കാര്യം േമാദി എടുത്തുപറഞ്ഞു. തുടർന്ന്, ആശ്രമത്തിൽ സൂക്ഷിച്ചിരുന്ന ചർക്ക പരിചയപ്പെടുത്തി. ട്രംപും മെലാനിയയും ചർക്കയിൽ നൂൽക്കാൻ ശ്രമം നടത്തി.
15 മിനിറ്റ് സന്ദർശനത്തിനിടെ ആശ്രമത്തിലെ അന്തേവാസികൾ നൂൽനൂൽക്കുന്നത് കാണിച്ചുകൊടുത്തു. ‘എെൻറ മഹാനായ സുഹൃത്ത് പ്രധാനമന്ത്രി മോദി- വിസ്മയകരമായ ഈ സന്ദർശനമൊരുക്കിയതിന് നന്ദി’ എന്ന് മടങ്ങും മുമ്പ് ട്രംപ് സന്ദർശക ഡയറിയിൽ കുറിച്ചു. തിന്മ കാണരുത്, കേൾക്കരുത്, സംസാരിക്കരുത് എന്ന ആശയം ഉള്‍ക്കൊള്ളുന്ന ഗാന്ധിജിയുടെ ‘വിവേകശാലികളായ മൂന്ന് കുരങ്ങന്മാ’രുടെ പ്രതിമ മോദി ഇരുവർക്കും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.