Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്‌ലിം സ്ത്രീകളുടെ വിവേചനം: സുപ്രീംകോടതി നടപടിക്കെതിരെ ജംഇയ്യത്തുൽ ഉലമ

text_fields
bookmark_border
മുസ്‌ലിം സ്ത്രീകളുടെ വിവേചനം: സുപ്രീംകോടതി നടപടിക്കെതിരെ ജംഇയ്യത്തുൽ ഉലമ
cancel

ന്യൂഡൽഹി:  മുസ്‌ലിം സ്ത്രീകളുടെ വിവാഹം, വിവാഹ മോചനം എന്നീ വിഷയങ്ങളിൽ നേരിടുന്ന വിവേചനത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് തേടി സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ദേശീയ നിയമ സേവന അതോറിറ്റിക്കും നോട്ടീസയച്ചു.

ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണോ ഇതെന്ന് ആറാഴ്ചക്കകം അറിയിക്കാൻ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിര്‍ദേശം നൽകി. കേസില്‍ കക്ഷി ചേരാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

എന്നാൽ, വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടതിൽ ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് വിയോജിപ്പ് രേഖപ്പെടുത്തി. വിഷയം മുസ് ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ടതാണെന്നും ഇതുസംബന്ധിച്ച് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ മുസ് ലിം സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതാണെന്നും ജംഇയ്യത്തുൽ ഉലമ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - triple talaq case
Next Story