Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'എെൻറ...

'എെൻറ പിഴവ്...വിഷാദത്തിൽ എടുത്ത തീരുമാനം'; ബി.ജെ.പിയിൽ നിന്ന് തൃണമൂലിലേക്ക് മടങ്ങാനൊരുങ്ങി  ദീപേന്ദു ബിശ്വാസ്

text_fields
bookmark_border
dipendu biswas
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ത്രസിപ്പിക്കുന്ന വിജയം നേടിയതോടെ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലേക്ക് കൂടുമാറിയ നേതാക്കളുടെ തിരിച്ചൊഴുക്ക് തുടരുന്നു. മുൻ എം.എൽ.എയും ഫുട്ബാൾ താരവുമായിരുന്ന ദീപേന്ദു വിശ്വാസാണ് അവസാനമായി മുഖ്യമന്ത്രി മമത ബാനർജിയുടെ പാർട്ടിയിലേക്ക് തിരികെ മടങ്ങാൻ തീരുമാനിച്ചത്.

സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്തായതോടെ എതിർ ക്യാമ്പിലേക്ക് മാറിയ ദീപേന്ദു ബി.ജെ.പിയിൽ ചേർന്നത് തെൻറ പിഴവാണെന്നും മുഖ്യമന്ത്രി മമതയോട് ക്ഷമ ചോദിക്കുന്നതായും പറഞ്ഞു. ജനറൽ സെക്രട്ടറി സുബ്രത ബക്ഷിയിൽ നിന്ന് പാർട്ടി പതാക ഏറ്റുവാങ്ങാൻ താൽപര്യമുണ്ടെന്നറിയിച്ച് ദീപേന്ദു തിങ്കളാഴ്ച മമതക്ക് കത്തെഴുതി.

2016ൽ ബസിർഹത് ദക്ഷിൺ മണ്ഡലത്തിൽ നിന്ന് വിജയിച്ചുവെങ്കിലും ഇക്കുറി സീറ്റ് നൽകാത്തിനെ തുടർന്നാണ് പാർട്ടി വിട്ടത്. വിഷാദ നിമിഷത്തിൽ എടുത്ത തീരുമാനമായിരുന്നു അതെന്നും തെറ്റായിപ്പോയെന്നും ദീപേന്ദു മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെ ബി.ജെ.പിയിലേക്ക് പോയ സോനാലി ഗുഹ, സരള മുർമു, അമാൽ ആചാര്യ എന്നിവരും തൃണമൂലിലേക്ക് മടങ്ങിയെത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

292 നിയമ സഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 213 സീറ്റുകൾ നേടിയാണ് മമത ബംഗാളിൽ തുടർച്ചയായി മൂന്നാം തവണ അധികാരത്തിലേറിയത്. മുഖ്യ എതിരാളിയായ ബി.ജെ.പി 77 സീറ്റും ഐ.എസ്.എഫും സ്വതന്ത്രനും ഓരോ സീറ്റും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeetrinamool congressdipendu biswasBJP
News Summary - Trinamool Turncoat dipendu biswas Wants To Return To Party In Bengal From BJP
Next Story