50 കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നില്ല, ആറ് പേർ മാത്രമെന്ന് തൃണമൂൽ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ നിന്ന് മൂന്ന് എം.എൽ.എമാരും അമ്പതോളം തൃണമൂൽ കോൺഗ്രസ് കൗൺസിലർമാരും ബി.ജെ.പിയിൽ ച േർന്നതായുള്ള അവകാശവാദത്തെ തള്ളി തൃണമൂൽ കോൺഗ്രസ്.
അമ്പത് കൗൺസിലർമാർ പാർട്ടി വിട്ടിട്ടില്ല. സസ്പെൻഡ ് ചെയ്യപ്പെട്ട ഒരു എം.എൽ.എയും ആറ് കൗൺസിലർമാരും മാത്രമാണ് ബി.ജെ.പിയിൽ ചേർന്നതെന്നും പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചു. തോക്കിൻ മുനയിൽ നിർത്തിയാണ് ഇത് നടത്തിയതെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. വസ്തുതാ പരിശോധനയെന്ന ഹാഷ് ടാഗോട് കൂടിയാണ് ടി.എം.സി ട്വീറ്റ് ചെയ്തിരിക്കുന്നത്.
#FactCheck
— All India Trinamool Congress (@AITCofficial) May 29, 2019
One suspended MLA of Trinamool joined BJP yesterday. The others were from Congress and CPI(M). The number of councillors is 6. That too they were forced at gunpoint to do so.
ബി.ജെ.പി നേതാവ് മുകുൾ റോയിയുടെ മകൻ സുഭ്രാംഗ്ഷു റോയ്, തുഷാർകാന്തി ഭട്ടാചാര്യ, സി.പി.എം എം.എൽ.എ ദേബേന്ദ്ര നാഥ് റോയ് എന്നിങ്ങനെ മൂന്ന് എം.എൽഎമാരും 50 മുനിസിപ്പൽ കൗൺസിലർമാരുമാണ് ചൊവ്വാഴ്ച ബി.ജെ.പിയിൽ എത്തിയത്. വാർത്താസമ്മേളനത്തിലാണ് ഇവർ പാർട്ടി പ്രവേശനം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.