'നോട്ട് നിരോധനത്തിന് പിന്നാലെ മോദിയുടെ തൃണമൂൽ നിരോധനവും'
text_fieldsകൊൽക്കത്ത: റോസ്വാലി ചിട്ടിക്കേസിൽ തൃണമൂൽ എം.പിയെ സി.ബി.െഎ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി. നോട്ട് നിരോധനത്തിന് പിന്നാലെ മോദി തൃണമൂൽ നിരോധനവും നടപ്പിലാക്കുകയാണെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിനെതിരെ ശക്തമായി പ്രതികരിച്ചതാനാലാണ് മോദി തൃണമൂലിനെ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
കഴിഞ്ഞയാഴ്ച തൃണമൂൽ നേതാവായ തപസ് പാലും ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത് രാഷ്ട്രീയ പകേപാക്കലാണെന്നും തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്ത് ഒാടി പോവാമെന്ന് മോദി കരുതിയെങ്കിൽ അതിന് അനുവദിക്കില്ലെന്നും മമത ബാനർജി പറഞ്ഞു.
2016ൽ റോസ് വാലി ചിട്ടികമ്പനി പശ്ചിമബംഗാൾ, ഒഡീഷ, അസാം, ജാർഖണ്ഡ്്്, പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ത്രിപുര, ആന്ധ്രപ്രദേശ് എന്നിവടങ്ങളിൽ നിന്നായി 17,000 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇവർക്ക് എകദേശം 21 പ്രാദേശിക ഒാഫീസുകളും 880 ബ്രാഞ്ച് ഒാഫീസുകളും 20 ലക്ഷം എജൻറുമാരും ഉണ്ടായിരുന്നതായും സി.ബി.െഎ പറയുന്നു. റോസ്വാലി ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട ഒരു കേസ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
