ഡൽഹി ത്രികോണ മത്സരത്തിലേക്ക്
text_fieldsന്യൂഡൽഹി: നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഡൽഹിയിൽ കോൺഗ്രസ് എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചേതാടെ രാജ്യ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. പ ത്രിക പിൻവലിക്കുന്ന അവസാന ദിനമായ വെള്ളിയാഴ്ചക്കുള്ളിൽ അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കിൽ ഡൽഹിയിൽ ശക്തമായ ത്രികോണ മത്സരം നടക്കും. പത്രിക സമപ്പർണം അവസാനിക്കുന്നതിെൻറ മണിക്കൂറുകൾക്കുമുമ്പാണ് കോൺഗ്രസും ബി.ജെ.പിയും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആം ആദ്മി പാർട്ടിയുമായി സഖ്യ ചർച്ച നീണ്ടതോടെ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വൈകുകയായിരുന്നു.
സഖ്യം സംബന്ധിച്ച് തീരുമാനം കാത്ത് ബി.ജെ.പിയുടെ സ്ഥാനാർഥിപ്രഖ്യാപനവും അവസാന നിമിഷത്തിലേക്ക് നീട്ടി. ആം ആദ്മി പാർട്ടി നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും സഖ്യചർച്ചകളുമായി മുന്നോട്ടു പോകുകയും പത്രിക സമർപ്പണം അവസാന ദിവസത്തിലേക്ക് മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, ഡൽഹിക്കു പുറമേ ഹരിയാനയിലും സഖ്യം വേണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് തയാറാകാതെ വന്നതോടെ ചർച്ച പൊളിഞ്ഞു.
ബി.ജെ.പിക്കെതിരെ ഒരുമിച്ച് മത്സരിച്ചില്ലെങ്കിൽ വോട്ടുകൾ ഭിന്നിക്കുമെന്ന് കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതൃത്വം തുറന്നു സമ്മതിക്കുന്നുണ്ട്. എന്നാൽ, വിട്ടുവീഴ്ചചെയ്യാൻ ഇരു പാർട്ടിയും തയാറായില്ല. മുൻ ക്രിക്കറ്റ് താരം ഗംഭീറിനെ ഡൽഹിയിൽ ഇക്കുറി ബി.ജെ.പി മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും ആദ്യമായി ഇന്ത്യക്ക് ബോക്സിങ് മെഡൽ നേടിത്തന്ന വിജേന്ദർ സിങ്ങിനെ കോൺഗ്രസും രംഗത്തിറക്കി. മേയ് 12നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കാണ് മുഴുവൻ സീറ്റുകളിലും വിജയം. എല്ലാ സീറ്റുകളിലും ബി.ജെ.പിക്ക് 40 ശതമാനത്തിന് മുകളിൽ വോട്ട് ലഭിച്ചു. അതേസമയം, പൊതുതെരഞ്ഞെടുപ്പിന് തൊട്ടുപിറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും നേടാൻ ആം ആദ്മി പാർട്ടിക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.