പൊലീസ് വെടിവെപ്പിൽ രണ്ട് മരണം; അസമിൽ കർഫ്യൂ
text_fieldsഗുവാഹതി: അസമിലെ ആദിവാസി ഗോത്രമായ ദിമാസ വിഭാഗക്കാർ നടത്തിവരുന്ന പ്രക്ഷോഭം നേരിടുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഡിമ ഹസാവോ ജില്ലയിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടുേപരുടെ മരണത്തെതുടർന്ന് അക്രമാസക്തരായ പ്രക്ഷോഭകർ മൃതദേഹങ്ങളുമായി ജില്ല ആസ്ഥാനത്ത് പ്രകടനം നടത്തുകയും റെയിൽ പാളങ്ങൾ നശിപ്പിക്കുകയും ചെയ്തു. പാളങ്ങൾ കേടായതോടെ വിവിധയിടങ്ങളിലായി നിരവധി ട്രെയിനുകൾ നിർത്തിയിട്ടു. രണ്ടായിരത്തോളം യാത്രക്കാർ വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്.
ദക്ഷിണ അസം, മിസോറം, ത്രിപുര എന്നിവിടങ്ങളിലെ നാഗ വിഭാഗക്കാർക്കായി നാഗലിം എന്ന പേരിൽ രൂപവത്കരിക്കുന്ന പ്രത്യേക മേഖലയിൽ ദിമാസ വിഭാഗക്കാരെ ഉൾപ്പെടുത്താനുള്ള ശ്രമത്തിനെതിരെയാണ് പ്രക്ഷോഭം. നിലവിൽ കേന്ദ്ര സർക്കാറുമായി ഒപ്പുവെച്ച നാഗ കരാറിൽ ഡിമ ഹസാവോ ജില്ലയും ഉൾപ്പെടുമെന്ന ആർ.എസ്.എസ് നേതൃത്വത്തിെൻറ പ്രസ്താവനയാണ് പ്രകോപനമായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായുള്ള പൊലീസ് വെടിെവപ്പിലാണ് രണ്ടുപേർ മരിച്ചത്.
ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ നിരവധി യാത്രക്കാരാണ് സിൽചാറിലും ഗുവാഹതിയിലുമായി കുടുങ്ങിയിരിക്കുന്നത്. വിവിധ സ്റ്റേഷനുകളിലായി 24 മണിക്കൂറിലധികമായി യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. റെയിൽ പാളങ്ങൾ പൂർവസ്ഥിതിയിലാക്കാൻ സമയമെടുക്കുമെന്നും അതുവരെ ട്രെയിൻ സർവിസ് ഉണ്ടാവില്ലെന്നും യാത്രക്കാരെ റോഡുമാർഗം എത്തിക്കുമെന്നും റെയിൽവേ വക്താവ് പ്രണവ് ജ്യോതി ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.