ട്രെയിനിൽ ഭാര്യക്കും കുഞ്ഞിനും സീറ്റ്ചോദിച്ച യുവാവിനെ തല്ലിക്കൊന്നു
text_fieldsമുംബൈ: തിരക്കുള്ള ട്രെയിനിൽ ഭാര്യക്കും കുഞ്ഞിനും സീറ്റ് ചോദിച്ച യുവാവിനെ വാക്തർക് കത്തിനൊടുവിൽ സഹയാത്രികർ തല്ലിക്കൊന്നു. മഹാരാഷ്ട്രയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കല്യാണിൽനിന്ന് ബുധനാഴ്ച രാത്രി മുംബൈ-ലാത്തൂർ ബിദാർ എക്സ്പ്രസിൽ കയറിയ സാഗർ മാർക്കണ്ഡ് (26) ആണ് കൊല്ലപ്പെട്ടത്.
സോലാപുർ ജില്ലയിൽ ബന്ധുവിെൻറ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് യുവാവും കുടുംബവും ട്രെയിൻ കയറിയത്. ജനറൽ കമ്പാർട്െമൻറിൽ തിരക്കായതിനാൽ സീറ്റ് ലഭിച്ചില്ല. ഒതുങ്ങിയിരുന്നാൽ തെൻറ രണ്ടു വയസ്സുള്ള മകളെയെടുത്ത് നിൽക്കുന്ന ഭാര്യക്ക് ഇരിക്കാൻ സീറ്റ് ലഭിക്കുമെന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരോട് മാർക്കണ്ഡ് പറഞ്ഞിരുന്നു. എന്നാൽ, സ്ത്രീകൾ യുവാവിനെ അസഭ്യം പറയുകയും വാക്തർക്കമുണ്ടാവുകയുമായിരുന്നു.
ഇതിനുപിന്നാലെ 12ഓളം പേർചേർന്ന് മർദിച്ചു. ഭർത്താവിനെ തല്ലുന്നത് നിർത്തണമെന്ന് ഭാര്യ ജ്യോതി ആവശ്യപ്പെട്ടുവെങ്കിലും അവർ വഴങ്ങിയില്ല.
പുെണയിൽനിന്ന് ഒരു മണിക്കൂർ സഞ്ചരിച്ച് ട്രെയിൻ ദോണ്ഡ് സ്റ്റേഷനിലെത്തുന്നതു വരെ മർദനം തുടർന്നു. ഇവിടെനിന്ന് മാർക്കണ്ഡിനെ റെയിൽവേ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ആറു സ്ത്രീകൾ ഉൾപ്പെടെ 10 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.