ട്രെയിൻ നിരക്കുവർധന പരിഗണനയിൽ
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷത്തേക്കാൾ 600 കോടിയോളം വരുമാനനഷ്ടം നേരിട്ട സാഹചര്യത്തിൽ റെയിൽവേ നിരക്കുവർധന കേന്ദ്രത്തിെൻറ പരിഗണനയിൽ. ശീതകാല പാർലെമൻറ് സമ്മേളനം അടുത്തയാഴ്ച സമാപിച്ചശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. 10 ശതമാനം വരെ വർധനക്കാണ് നീക്കം. മുന്തിയ ട്രെയിനുകളിൽ ഭക്ഷണ നിരക്ക് അടുത്തിടെ വർധിപ്പിച്ചിരുന്നു. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിൽ ഫ്ലക്സി നിരക്കാണ്. എന്നിരിക്കെ മെയിൽ, എക്സ്പ്രസ് വണ്ടികളിലെ നിരക്കുവർധനയാണ് പരിഗണനയിൽ.
2014 ജൂൺ 25നാണ് എല്ലാ വണ്ടികളിലും നിരക്ക് ഒറ്റയടിക്ക് വർധിപ്പിച്ചത്. എന്നാൽ, അതിനുശേഷം ഫ്ലക്സി നിരക്കുകൾ വന്നു. നടപ്പു സാമ്പത്തികവർഷം 19,000 കോടി രൂപയുടെ പോരായ്മയാണ് റെയിൽവേ നേരിടുന്നത്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലത്ത് ബജറ്റിൽ കണക്കാക്കിയതിനേക്കാൾ വരുമാനം കുറഞ്ഞു. പരസ്യവരുമാനത്തിലും ഇടിവാണ്. 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വരുമാന-ചെലവ് അന്തരമാണ് റെയിൽവേ നേരിടുന്നതെന്ന സി.എ.ജി റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.