ഇ-പാസില്ലാതെ കൊടൈക്കനാലിലേക്ക് വിനോദയാത്ര: തമിഴ് നടൻമാർക്കെതിരെ കേസ്
text_fieldsചെന്നൈ: കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചും ഇ-പാസ് എടുക്കാതെയും കൊടൈക്കനാലിലെത്തിയ തമിഴ് സിനിമ നടൻമാർക്കെതിരെ കേസ്. സൂരി, വിമൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.തമിഴ്നാട്ടിൽ നിലവിൽ അന്തർ ജില്ല യാത്രക്ക് ഇ-പാസ് നിർബന്ധമാണ്. ഈ സാഹചര്യത്തിൽ ജൂലൈ 18ന് തിരുച്ചിയിൽനിന്നാണ് വിമലും മധുരയിൽനിന്ന് സൂരിയും ഡിണ്ടുഗൽ ജില്ലയിലെ കൊടൈക്കനാലിൽ എത്തിയത്. മൂന്നുമാസക്കാലമായി കൊടൈക്കനാലിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കയാണ്.
കൊടൈക്കനാലിലെ സംരക്ഷിത വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ബെറിജാം തടാകത്തിൽ സംഘം മിൻപിടുത്തത്തിലുമേർപ്പെട്ടു. ചില വനം അധികൃതരുടെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് ഇവർ വനഭാഗത്തേക്ക് പ്രവേശിച്ചത്. വനം വകുപ്പിെൻറ ഗസ്റ്റ്ഹൗസിലായിരുന്നു താമസം.
സംഭവം വിവാദമായതോടെ സംഘാംഗങ്ങളിൽനിന്ന് ഫോറസ്റ്റ് അധികൃതർ 2,000 രൂപ വീതം പിഴ ഇൗടാക്കി. വകുപ്പുതല അന്വേഷണത്തിനും ഉന്നത വനം ഉദ്യോഗസ്ഥർ ഉത്തരവിട്ടു.
ഇ-പാസില്ലാതെ സംഘം നിരവധി പൊലീസ്-വനം ചെക്പോസ്റ്റുകൾ കടന്നെത്തിയതിൽ ദുരൂഹത ഉയർന്നിട്ടുണ്ട്.
കൊടൈക്കനാൽ സന്ദർശനത്തിെൻറ ചിത്രങ്ങൾ സാമുഹിക മാധ്യമങ്ങളിൽവൈറലാണ്. പ്രതികളുടെ പേരിൽ പകർച്ചവ്യാധി നിയമ പ്രകാരമാണ് കൊടൈക്കനാൽ പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.