ലഹോറിൽ കൊല്ലപ്പെട്ട ഖാലിസ്താൻ നേതാവിെൻറ മൃതദേഹം ഇന്ത്യക്ക് കൈമാറിയേക്കില്ല
text_fieldsന്യൂഡൽഹി: ലഹോറിൽ വെച്ച് കൊല്ലപ്പെട്ട ഖാലിസ്താൻ ലിബറേഷൻ ഫോഴ്സ് നേതാവ് ഹർമീത് സിങ്ങിെൻറ മൃതദേഹം ഇ ന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് റിപ്പോർട്ട്. ഭൂപീന്ദർ സിങ് എന്ന വ്യാജ പേരിലാണ് ഹർമീത് കഴിഞ്ഞ ിരുന്നത്. പാകിസ്താനിലെ പഞ്ചാബിലുള്ള നാൻകാന സാഹിബ് സ്വദേശിയെന്നാണ് തിരിച്ചറിയൽ രേഖകളിൽ ഉള്ളത്. അതിനാൽ മൃ തദേഹം മാതാപിതാക്കൾ താമസിക്കുന്ന അമൃത്സറിലെത്തിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ഏറെയാണ്.
തിങ്കളാഴ്ചയ ാണ് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് പ്രാദേശിക സംഘവുമായുള്ള തർക്കത്തിനിടെ ഹർമീത് സിങ് കൊല്ലപ്പെട്ടത്. ലഹോറിലെ ദേര ചഹൽ ഗുരുദ്വാരക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.
കൊല്ലപ്പെട്ടത് ഹാപ്പി പി.എച്ച് ഡി എന്ന പേരിൽ അറിയപ്പെടുന്ന അമൃത്സർ സ്വദേശി ഹർമീത് സിങ്ങാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുള്ള തിരിച്ചറിയൽ രേഖയിൽ നാൻകാന സാഹേബ് മൊഹല്ല ബാലില നാഡ് സ്വദേശി ശാന്ത് സിങ്ങിെൻറ മകൻ ഭൂപീന്ദർ സിങ്(37) എന്നാണുള്ളത്. വ്യാജ മേൽവിലാസത്തിലായതിനാൽ മൃതദേഹം സംസ്കരിക്കുന്നതിന് സ്വദേശമായ ഛേഹർതയിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. ഹർമീതിെൻറ മാതാപിതാക്കളായ അവതാർ സിങ്ങും ഖുഷ്ബീർ കൗറും ഛേഹർതയിലാണുള്ളത്.
2016-17ൽ പഞ്ചാബിലെ ആർ.എസ്.എസ് നേതാക്കളെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ് ഹർമീത് സിങ്. പാകിസ്താനിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസുകളിൽ ഇന്ത്യ തെരഞ്ഞിരുന്ന കുറ്റവാളി കൂടിയായിരുന്നു ഇയാൾ.
രണ്ടു ദശകമായി പാകിസ്താനിലാണ് കഴിഞ്ഞിരുന്ന ഹർമീത് സിങ്ങിനെ പിടികൂടാൻ ഇൻറർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഖാലിസ്താൻ ലിബറേഷൻ ഫോഴ്സ് അധ്യക്ഷൻ ഹർമീന്ദർ മിൻറൂവിെൻറ മരണത്തോടെയാണ് കെ.എൽ.എഫിെൻറ നേതൃസ്ഥാനത്ത് ഹർമീത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
