ഏഴു സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കളെ ന്യൂനപക്ഷമാക്കാൻ ബി.ജെ.പി
text_fieldsന്യൂഡൽഹി: നിലവിൽ ക്രിസ്ത്യാനികളും മുസ്ലിംകളും സിഖുകാരും ന്യൂനപക്ഷമായ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭ രണ പ്രദേശത്തും അത് മാറ്റി ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ബി.ജെ.പി നേതാവിെൻറ ഹരജിയിൽ അറ്റോണ ി ജനറൽ കെ.കെ വേണുഗോപാലിനോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് അഭിപ്രായം തേടി. സംസ്ഥാനങ ്ങളിലെ ജനസംഖ്യ നോക്കി ന്യൂനപക്ഷങ്ങളെ കണക്കാക്കണമെന്ന് ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായക്ക് വേണ്ടി ഹാജരായ അഡ്വ. മുകുൾ രോഹതഗി വാദിച്ചപ്പോഴാണ് സുപ്രീംകോടതി വേണുഗോപാലിെൻറ അഭിപ്രായം തേടിയത്.
മിസോറം, നാഗാലൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികളെയും ജമ്മു-കശ്മീരിലും ലക്ഷദ്വീപിലും മുസ്ലിംകളെയും പഞ്ചാബിൽ സിഖുകാരെയും ഭൂരിപക്ഷമായി പരിഗണിച്ച് ന്യൂനപക്ഷ പദവി ഹിന്ദുക്കൾക്ക് നൽകണമെന്നാണ് ബി.ജെ.പി നേതാവിെൻറ ആവശ്യം. 2011ലെ സെൻസസ് പ്രകാരം ഇൗ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശത്തെയും ഹിന്ദു ജനസംഖ്യയും ഹരജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ലക്ഷദ്വീപ് (2.5 ശതമാനം) മിസോറം (2.75 ശതമാനം) നാഗാലൻഡ് (8.75 ശതമാനം) മേഘാലയ (11.53 ശതമാനം) ജമ്മു-കശ്മീർ (28.44 ശതമാനം) അരുണാചൽ പ്രദേശ് (29 ശതമാനം), മണിപ്പൂർ (31.39 ശതമാനം), പഞ്ചാബ് (38.4 ശതമാനം) എന്നിങ്ങനെയാണത്.
രാജ്യത്തിെൻറ ജനസംഖ്യ സ്ഥിതിവിവരം അടിസ്ഥാനമാക്കി ന്യൂനപക്ഷങ്ങളെ തീരുമാനിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒന്നാം മോദി സർക്കാറിെൻറ അറ്റോണി ജനറൽ ആയിരുന്ന മുകുൾ രോഹതഗി വാദിച്ചു. ദേശീയതലത്തിലെ സ്ഥിതിവിവരമനുസരിച്ച് ഭൂരിപക്ഷമായ ഹിന്ദുക്കൾ ജമ്മു-കശ്മീരിലും ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ന്യൂനപക്ഷമാണെന്നും എന്നാൽ, അവർക്ക് ന്യൂനപക്ഷ അവകാശങ്ങൾ ലഭിക്കുന്നില്ലെന്നും ബി.ജെ.പി നേതാവിെൻറ ഹരജിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.