പൗരത്വഭേദഗതി നിയമം; കോൺഗ്രസ് തെറ്റിദ്ധാരണ പരത്തുന്നു- ടോം വടക്കൻ
text_fieldsബംഗളൂരു: പൗരത്വഭേദഗതി നിയമം നടപ്പാക്കിയാൽ രാജ്യത്തെ ഒരു മതവിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പൗരത്വം നഷ്ടപ്പെട ില്ലെന്നും ചിലർ രാഷ്ട്രീയപ്രേരിതമായി തെറ്റിദ്ധാരണ പരത്തുകയുമാണെന്ന് നാഷനൽ ക്രിസ്ത്യൻ ഫോറം ചെയർമാൻ ടോം വടക്കൻ ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ പീഡനമന ുഭവിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് സംരക്ഷണം നൽകുന്നതിനാണ് പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നത്. ഇതിലൂടെ രാജ്യത്തെ മറ്റു ന്യൂനപക്ഷ മതവിഭാഗത്തിലുള്ളവർക്ക് യാതൊന്നും നഷ്ടപ്പെടില്ല.
കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സംഘടനകളും അനാവശ്യമായി തെറ്റിദ്ധാരണ പരത്തുകയാണെന്നും ടോം വടക്കൻ പറഞ്ഞു. സമരങ്ങൾ നടത്തുന്നതിൽ തെറ്റില്ല. എന്നാൽ, അക്രമസമരങ്ങൾ രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണ്. രാജ്യത്തെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകളില്‍ കടുത്ത പ്രത്യാഘാതങ്ങളാണ് ഇത്തരം സമരങ്ങളുണ്ടാക്കുക. ക്രിസ്ത്യന്‍ പുരോഹിതന്മാരുമായി പൗരത്വഭേദഗതി നിയമങ്ങള്‍ ചര്‍ച്ചചെയ്തുവരുകയാണ്. ഉത്തരേന്ത്യയിലെ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തി പൗരത്വ നിയമത്തെക്കുറിച്ചുള്ള വസ്തുതകള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പുരോഹിതരുമായും ബന്ധപ്പെട്ടുവരുകയാണ്.
കനകപുരയില്‍ ക്രിസ്തുപ്രതിമ നിര്‍മിക്കാനുള്ള നീക്കം മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ്. ഇതിനുപിന്നില്‍ ആരാണെന്നത് വ്യക്തമാണ്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി കോണ്‍ഗ്രസിെൻറ നിലപാട് വ്യക്തമാക്കണമെന്നും ടോം വടക്കന്‍ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തില്‍ ക്രിസ്ത്യന്‍ ഫോറം സെക്രട്ടറി അനൂപ് ജോസഫ്, കെന്നഡി ശാന്താറാം, ജെയ്ജോ ജോസഫ് എന്നിവരും പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ടോം വടക്കൻ ഉൾപ്പെടെയുള്ള നാഷനൽ ക്രിസ്ത്യൻ ഫോറം ഭാരവാഹികൾ ബംഗളൂരു ബിഷപ് ഹൗസിൽ വിവിധ സഭകളിലെ പുരോഹിതരുമായി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.