ക്രൈംബ്രാഞ്ചിനെതിരെ നടപടി സ്വീകരിക്കുമെന്ന് തൊഗാഡിയ
text_fieldsഅഹ്മദാബാദ്: തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുന്ന ഗുജറാത്തിലെ ക്രൈംബ്രാഞ്ച് പൊലീസിനെതിരെ നടപടി സ്വീകരിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ. ഇതിനായി നിയമവൃത്തങ്ങളുമായി കൂട്ടിക്കാഴ്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ക്രൈംബ്രാഞ്ച് ജോയൻറ് കമീഷണർ കെ.െക. ഭട്ട് ഡൽഹിയിലുള്ളവരുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നുപറഞ്ഞ തൊഗാഡിയ, കഴിഞ്ഞ 15 ദിവസത്തിനിടെ എത്രപ്രാവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഭട്ട് ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പകൽ കാണാതായ തൊഗാഡിയയെ പിന്നീട് കിഴക്കൻ അഹ്മദാബാദിലെ ആശുപത്രിയിലാണ് കണ്ടെത്തിയത്. പത്തു വർഷം പഴക്കമുള്ള കേസിൽ രാജസ്ഥാൻ പൊലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാൻ അഹ്മദാബാദിൽ എത്തിയ സമയത്താണ് അദ്ദേഹത്തെ കാണാതായത്. പിറ്റേന്ന് അഹ്മദാബാദിൽ വാർത്തസമ്മേളനം നടത്തിയ തൊഗാഡിയ തെൻറ ജീവന് ഭീഷണിയുണ്ടെന്നും ഏറ്റുമുട്ടലിൽ കൊല്ലാൻ നീക്കം നടക്കുന്നതായും ആരോപിക്കുകയായിരുന്നു.
ഇതേതുടർന്ന്, ബി.ജെ.പി ഭരണത്തിൽ വി.എച്ച്.പി നേതാവിെൻറ ജീവനുപോലും രക്ഷയില്ലെങ്കിൽ സാധാരണക്കാരുടെ കാര്യം എന്തായിരിക്കുമെന്ന് ചോദിച്ച് ഗുജറാത്തിലെ കോൺഗ്രസ് രംഗത്തുവന്നു. സംസ്ഥാനത്തെ കോൺഗ്രസ് നേതാവ് അർജുൻ മൊദ്വാദിയയും പാട്ടീദാർ അനാമത് ആന്ദോളൻ സമിതി നേതാവ് ഹാർദിക് പേട്ടലും തൊഗാഡിയയെ ആശുപത്രിയിൽ സന്ദർശിച്ച് ബി.ജെ.പിക്കും മോദിക്കുമെതിരെ രൂക്ഷ വിമർശനം നടത്തി. ബുധനാഴ്ച ആശുപത്രി വിട്ടശേഷമാണ്, തനിക്കെതിരായ പഴയ കേസുകൾ കുത്തിപ്പൊക്കുന്നതും അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുന്നതും. ഇതെല്ലാം ഡൽഹിയിൽ നിന്നുള്ള നേതാക്കളുടെ നിർദേശപ്രകാരമാണെന്നാണ് തൊഗാഡിയ ആരോപിച്ചത്.
പ്രധാനമന്ത്രിയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തൊഗാഡിയയുെട ആേരാപണം ഭട്ട് നിഷേധിച്ചു. മോദി പ്രധാനമന്ത്രിയായശേഷം ഇതുവരെ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി തന്നോട് ഫോണിൽ സംസാരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും അദ്ദേഹം വാർത്താലേഖകരോട് ചോദിച്ചു. ഇസഡ് പ്ലസ് സുരക്ഷയുള്ള തൊഗാഡിയക്ക് ജീവന് ഭീഷണിയുണ്ടെന്ന് തോന്നിയാൽ ഒാേട്ടാറിക്ഷയിൽ കയറി പോവുകയായിരുന്നോ ചെേയ്യണ്ടിയിരുന്നത്? ഇക്കാര്യം ഉടനെ സുരക്ഷ ജീവനക്കാരെ അറിയിക്കേണ്ടിയിരുന്നുവെന്നും ഭട്ട് പറഞ്ഞു. അതിനിടെ, തൊഗാഡിയയുടെ ആരോപണത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ശിവസേന രംഗത്തുവന്നു. ഹിന്ദു അനുകൂല നേതാക്കൾക്ക് അവരുടെ ജീവന് ഭീഷണിയുണ്ടെങ്കിൽ മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും വിശദീകരണം നൽകണം. പുതിയ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം എൽ.െക. അദ്വാനി അടക്കം നിരവധി നേതാക്കൾ നിശ്ശബ്ദരാക്കപ്പെട്ടുവെന്നും ശിവസേന മുഖപത്രമായ സാംമ്ന ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.